അൽ-ബുറൂജ്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം | وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ. ﴿1﴾ |
| 2 വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം. | وَٱلْيَوْمِ ٱلْمَوْعُودِ. ﴿2﴾ |
| 3 സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം. | وَشَاهِدٍۢ وَمَشْهُودٍۢ. ﴿3﴾ |
| 4 ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. | قُتِلَ أَصْحَٰبُ ٱلْأُخْدُودِ. ﴿4﴾ |
| 5 അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍. | ٱلنَّارِ ذَاتِ ٱلْوَقُودِ. ﴿5﴾ |
| 6 അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം. | إِذْ هُمْ عَلَيْهَا قُعُودٌۭ. ﴿6﴾ |
|
7
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.(1)
1) ധാരാളം വിറക് ശേഖരിച്ച് അഗ്നികുണ്ഡമൊരുക്കി സത്യവിശ്വാസികളെ അതിലേക്ക് എറിയുകയും അവര്‍ വെന്തെരിയുന്നത് കണ്ട് രസിക്കുകയും ചെയ്തിരുന്ന ക്രൂരഹൃദയരായ മര്‍ദകന്മാര്‍ പൂര്‍വകാലത്ത് ഉണ്ടായിരുന്നു.
|
وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌۭ. ﴿7﴾ |
| 8 പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം. | وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ. ﴿8﴾ |
| 9 ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. | ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ. ﴿9﴾ |
| 10 സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്. | إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ. ﴿10﴾ |
| 11 വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം. | إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ جَنَّٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ. ﴿11﴾ |
| 12 തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു. | إِنَّ بَطْشَ رَبِّكَ لَشَدِيدٌ. ﴿12﴾ |
| 13 തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും. | إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ. ﴿13﴾ |
| 14 അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനുമാകുന്നു. | وَهُوَ ٱلْغَفُورُ ٱلْوَدُودُ. ﴿14﴾ |
| 15 സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും. | ذُو ٱلْعَرْشِ ٱلْمَجِيدُ. ﴿15﴾ |
| 16 താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്. | فَعَّالٌۭ لِّمَا يُرِيدُ. ﴿16﴾ |
| 17 ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ? | هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ. ﴿17﴾ |
| 18 അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം). | فِرْعَوْنَ وَثَمُودَ. ﴿18﴾ |
| 19 അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്. | بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍۢ. ﴿19﴾ |
| 20 അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു. | وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ. ﴿20﴾ |
| 21 അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. | بَلْ هُوَ قُرْءَانٌۭ مَّجِيدٌۭ. ﴿21﴾ |
|
22
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്.(2)
2) അല്ലാഹുവിന്റെ വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതും അവന്റെ സവിശേഷ പരിരക്ഷയിലിരിക്കുന്നതുമായ ഒരു രേഖയത്രെ 'അല്ലൗഹുല്‍ മഹ്ഫൂദ്വ്.'
|
فِى لَوْحٍۢ مَّحْفُوظٍۭ. ﴿22﴾ |