Thursday, 13 August 2026 Hijri: 04:05:00 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Quran translation reader

അബസ عبس Abasa

Surah 80 മക്കിയ്യ • مكية • Makkiyah 42 ആയത്തുകൾ • 42 Ayahs

സൂറത്ത് അബസ (Abasa), ഖുർആൻ അധ്യായം 80 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 42 ആയത്തുകൾ വായിക്കുക. Read Surah Abasa with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.

عَبَسَ وَتَوَلَّىٰٓ ۝١
2

കുരുടന്റെ വരവു കാരണം.

أَن جَآءَهُ ٱلۡأَعۡمَىٰ ۝٢
3

നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?

وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ ۝٣
4

അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.

أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ ۝٤
5

എന്നാല്‍ താന്‍പോരിമ നടിച്ചവനോ;

أَمَّا مَنِ ٱسۡتَغۡنَىٰ ۝٥
6

അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.

فَأَنتَ لَهُۥ تَصَدَّىٰ ۝٦
7

അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?

وَمَا عَلَيۡكَ أَلَّا يَزَّكَّىٰ ۝٧
8

എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,

وَأَمَّا مَن جَآءَكَ يَسۡعَىٰ ۝٨
9

അവന്‍ ദൈവഭയമുള്ളവനാണ്.

وَهُوَ يَخۡشَىٰ ۝٩
10

എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.

فَأَنتَ عَنۡهُ تَلَهَّىٰ ۝١٠
11

അറിയുക: ഇതൊരുദ്ബോധനമാ ണ്.

كـَلَّآ إِنَّهَا تَذۡكِرَةٞ ۝١١
12

അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.

فَمَن شَآءَ ذَكَرَهُۥ ۝١٢
13

ആദരണീയമായ ഏടുകളിലാണിതുള്ളത്.

فِي صُحُفٖ مُّكَرَّمَةٖ ۝١٣
14

ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.

مَّرۡفُوعَةٖ مُّطَهَّرَةِۭ ۝١٤
15

ചില സന്ദേശവാഹകരുടെ കൈകളിലാണവ;

بِأَيۡدِي سَفَرَةٖ ۝١٥
16

അവര്‍ മാന്യരും മഹത്തുക്കളുമാണ്.

كِرَامِۭ بَرَرَةٖ ۝١٦
17

മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?

قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ ۝١٧
18

ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?

مِنۡ أَيِّ شَيۡءٍ خَلَقَهُۥ ۝١٨
19

ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.

مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ ۝١٩
20

എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.

ثُمَّ ٱلسَّبِيلَ يَسَّرَهُۥ ۝٢٠
21

പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.

ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ ۝٢١
22

പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.

ثُمَّ إِذَا شَآءَ أَنشَرَهُۥ ۝٢٢
23

അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

كـَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ ۝٢٣
24

മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.

فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ ۝٢٤
25

നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.

أَنَّا صَبَبۡنَا ٱلۡمَآءَ صَبّٗا ۝٢٥
26

പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.

ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقّٗا ۝٢٦
27

അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.

فَأَنۢبَتۡنَا فِيهَا حَبّٗا ۝٢٧
28

മുന്തിരിയും പച്ചക്കറികളും.

وَعِنَبٗا وَقَضۡبٗا ۝٢٨
29

ഒലീവും ഈത്തപ്പനയും.

وَزَيۡتُونٗا وَنَخۡلٗا ۝٢٩
30

ഇടതൂര്‍ന്ന തോട്ടങ്ങളും.

وَحَدَآئِقَ غُلۡبٗا ۝٣٠
31

പഴങ്ങളും പുല്‍പടര്‍പ്പുകളും.

وَفَٰكِهَةٗ وَأَبّٗا ۝٣١
32

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.

مَّتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ ۝٣٢
33

എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.

فَإِذَا جَآءَتِ ٱلصَّآخَّةُ ۝٣٣
34

അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.

يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ ۝٣٤
35

മാതാവിനെയും പിതാവിനെയും.

وَأُمِّهِۦ وَأَبِيهِ ۝٣٥
36

ഭാര്യയെയും മക്കളെയും.

وَصَٰحِبَتِهِۦ وَبَنِيهِ ۝٣٦
37

അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.

لِكُلِّ ٱمۡرِيٕٖ مِّنۡهُمۡ يَوۡمَئِذٖ شَأۡنٞ يُغۡنِيهِ ۝٣٧
38

അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;

وُجُوهٞ يَوۡمَئِذٖ مُّسۡفِرَةٞ ۝٣٨
39

ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.

ضَاحِكَةٞ مُّسۡتَبۡشِرَةٞ ۝٣٩
40

മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;

وَوُجُوهٞ يَوۡمَئِذٍ عَلَيۡهَا غَبَرَةٞ ۝٤٠
41

ഇരുള്‍ മുറ്റിയും.

تَرۡهَقُهَا قَتَرَةٌ ۝٤١
42

അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.

أُوْلَٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ ۝٤٢