Thursday, 13 August 2026 Hijri: 05:02:37 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Quran translation reader

അൽ ഗാശിയ الغاشية Al-Ghashiyah

Surah 88 മക്കിയ്യ • مكية • Makkiyah 26 ആയത്തുകൾ • 26 Ayahs

സൂറത്ത് അൽ ഗാശിയ (Al-Ghashiyah), ഖുർആൻ അധ്യായം 88 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 26 ആയത്തുകൾ വായിക്കുക. Read Surah Al-Ghashiyah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആവരണം ചെയ്യുന്ന മഹാവിപത്തിന്റെ വാര്‍ത്ത നിനക്കു വന്നെത്തിയോ?

هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ ۝١
2

അന്ന് ചില മുഖങ്ങള്‍ പേടിച്ചരണ്ടവയായിരിക്കും.

وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ ۝٢
3

അധ്വാനിച്ച് തളര്‍ന്നവയും.

عَامِلَةٞ نَّاصِبَةٞ ۝٣
4

ചുട്ടെരിയും നരകത്തിലവര്‍ ചെന്നെത്തും.

تَصۡلَىٰ نَارًا حَامِيَةٗ ۝٤
5

തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക.

تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ ۝٥
6

കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.

لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ ۝٦
7

അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല.

لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ ۝٧
8

എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും.

وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ ۝٨
9

തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും.

لِّسَعۡيِهَا رَاضِيَةٞ ۝٩
10

അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും.

فِي جَنَّةٍ عَالِيَةٖ ۝١٠
11

വിടുവാക്കുകള്‍ അവിടെ കേള്‍ക്കുകയില്ല.

لَّا تَسۡمَعُ فِيهَا لَٰغِيَةٗ ۝١١
12

അവിടെ ഒഴുകുന്ന അരുവിയുണ്ട്.

فِيهَا عَيۡنٞ جَارِيَةٞ ۝١٢
13

ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളും.

فِيهَا سُرُرٞ مَّرۡفُوعَةٞ ۝١٣
14

തയ്യാറാക്കിവെച്ച പാനപാത്രങ്ങളും.

وَأَكۡوَابٞ مَّوۡضُوعَةٞ ۝١٤
15

നിരത്തിവെച്ച തലയണകളും.

وَنَمَارِقُ مَصۡفُوفَةٞ ۝١٥
16

പരത്തിവെച്ച പരവതാനികളും.

وَزَرَابِيُّ مَبۡثُوثَةٌ ۝١٦
17

അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്?

أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ ۝١٧
18

ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്?

وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ ۝١٨
19

പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്?

وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ ۝١٩
20

ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്?

وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ ۝٢٠
21

അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ്.

فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ ۝٢١
22

നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.

لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ ۝٢٢
23

ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,

إِلَّا مَن تَوَلَّىٰ وَكَفَرَ ۝٢٣
24

അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.

فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ ۝٢٤
25

നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.

إِنَّ إِلَيۡنَآ إِيَابَهُمۡ ۝٢٥
26

പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്

ثُمَّ إِنَّ عَلَيۡنَا حِسَابَهُم ۝٢٦