Wednesday, 12 August 2026 Hijri: 06:43:43 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Quran translation reader

അൽ മുദ്ദസ്സിർ المدثر Al-Muddaththir

Surah 74 മക്കിയ്യ • مكية • Makkiyah 56 ആയത്തുകൾ • 56 Ayahs

സൂറത്ത് അൽ മുദ്ദസ്സിർ (Al-Muddaththir), ഖുർആൻ അധ്യായം 74 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 56 ആയത്തുകൾ വായിക്കുക. Read Surah Al-Muddaththir with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

പുതച്ചു മൂടിയവനേ!

يَٰٓأَيُّهَا ٱلۡمُدَّثِّرُ ۝١
2

എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.

قُمۡ فَأَنذِرۡ ۝٢
3

നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക.

وَرَبَّكَ فَكَبِّرۡ ۝٣
4

നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.

وَثِيَابَكَ فَطَهِّرۡ ۝٤
5

അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക.

وَٱلرُّجۡزَ فَٱهۡجُرۡ ۝٥
6

കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.

وَلَا تَمۡنُن تَسۡتَكۡثِرُ ۝٦
7

നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക.

وَلِرَبِّكَ فَٱصۡبِرۡ ۝٧
8

പിന്നെ കാഹളം ഊതപ്പെട്ടാല്‍.

فَإِذَا نُقِرَ فِي ٱلنَّاقُورِ ۝٨
9

അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.

فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ ۝٩
10

സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം!

عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٖ ۝١٠
11

ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക.

ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا ۝١١
12

നാമവന് ധാരാളം ധനം നല്‍കി.

وَجَعَلۡتُ لَهُۥ مَالٗا مَّمۡدُودٗا ۝١٢
13

എന്തിനും പോന്ന മക്കളെയും.

وَبَنِينَ شُهُودٗا ۝١٣
14

അവനാവശ്യമായ സൌകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു.

وَمَهَّدتُّ لَهُۥ تَمۡهِيدٗا ۝١٤
15

എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു.

ثُمَّ يَطۡمَعُ أَنۡ أَزِيدَ ۝١٥
16

ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു.

كـَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدٗا ۝١٦
17

വൈകാതെ തന്നെ നാമവനെ ക്ളേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും.

سَأُرۡهِقُهُۥ صَعُودًا ۝١٧
18

അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു.

إِنَّهُۥ فَكَّرَ وَقَدَّرَ ۝١٨
19

അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്?

فَقُتِلَ كَيۡفَ قَدَّرَ ۝١٩
20

വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്.

ثُمَّ قُتِلَ كَيۡفَ قَدَّرَ ۝٢٠
21

പിന്നെ അവനൊന്നു നോക്കി.

ثُمَّ نَظَرَ ۝٢١
22

എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു.

ثُمَّ عَبَسَ وَبَسَرَ ۝٢٢
23

പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു.

ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ ۝٢٣
24

എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല.

فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٞ يُؤۡثَرُ ۝٢٤
25

ഇത് വെറും മനുഷ്യവചനം മാത്രം.

إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ ۝٢٥
26

അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും.

سَأُصۡلِيهِ سَقَرَ ۝٢٦
27

നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം?

وَمَآ أَدۡرَىٰكَ مَا سَقَرُ ۝٢٧
28

അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല.

لَا تُبۡقِي وَلَا تَذَرُ ۝٢٨
29

അത് തൊലി കരിച്ചുകളയും.

لَوَّاحَةٞ لِّلۡبَشَرِ ۝٢٩
30

അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്.

عَلَيۡهَا تِسۡعَةَ عَشَرَ ۝٣٠
31

നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല.

وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ ۝٣١
32

നിസ്സംശയം, ചന്ദ്രനാണ് സത്യം.

كـَلَّا وَٱلۡقَمَرِ ۝٣٢
33

രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍.

وَٱلَّيۡلِ إِذۡ أَدۡبَرَ ۝٣٣
34

പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍.

وَٱلصُّبۡحِ إِذَآ أَسۡفَرَ ۝٣٤
35

നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച.

إِنَّهَا لَإِحۡدَى ٱلۡكُبَرِ ۝٣٥
36

മനുഷ്യര്‍ക്കൊരു താക്കീതും!

نَذِيرٗا لِّلۡبَشَرِ ۝٣٦
37

നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്.

لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ ۝٣٧
38

ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്.

كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ ۝٣٨
39

വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ.

إِلَّآ أَصۡحَٰبَ ٱلۡيَمِينِ ۝٣٩
40

അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും,

فِي جَنَّٰتٖ يَتَسَآءَلُونَ ۝٤٠
41

കുറ്റവാളികളോട്:

عَنِ ٱلۡمُجۡرِمِينَ ۝٤١
42

"നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?”

مَا سَلَكَكُمۡ فِي سَقَرَ ۝٤٢
43

അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല.

قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ ۝٤٣
44

"അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.

وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ ۝٤٤
45

"പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു.

وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ ۝٤٥
46

"പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.

وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ ۝٤٦
47

"മരണം ഞങ്ങളില്‍ വന്നെത്തുംവരെ.”

حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ ۝٤٧
48

അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല.

فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّٰفِعِينَ ۝٤٨
49

എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്.

فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ ۝٤٩
50

വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍ --

كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ ۝٥٠
51

സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന.

فَرَّتۡ مِن قَسۡوَرَةِۭ ۝٥١
52

അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്.

بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ ۝٥٢
53

ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം.

كـَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ ۝٥٣
54

അറിയുക! ഉറപ്പായും ഇത് ഒരുദ്ബോധനമാണ്.

كـَلَّآ إِنَّهُۥ تَذۡكِرَةٞ ۝٥٤
55

അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ.

فَمَن شَآءَ ذَكَرَهُۥ ۝٥٥
56

അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ.

وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ ۝٥٦