Wednesday, 12 August 2026 Hijri: 03:09:02 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ ബലദ് البلد Al-Balad

Surah 90 മക്കിയ്യ • مكية • Makkiyah 20 ആയത്തുകൾ • 20 Ayahs

സൂറത്ത് അൽ ബലദ് (Al-Balad)യിലെ 20 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Balad.

1

ഈ രാജ്യത്തെ (മക്കയെ)ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ ۝١
തഫ്സീർആയത്ത് 1
പരിശുദ്ധമാക്കപ്പെട്ട നാടിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. ആദരണീയമായ മക്കയാണ് ഉദ്ദേശം.
Source : QUL
2

നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.(1)

وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ ۝٢
തഫ്സീർആയത്ത് 2
നിനക്ക് -അല്ലാഹുവിൻ്റെ റസൂലേ!- ഇവിടെ നീ ചെയ്യുന്നത് അനുവദനീയമാണ്. വധിക്കപ്പെടാൻ അർഹതയുള്ളവരെ വധിക്കലും, തടവിലാക്കേണ്ടവരെ തടവിലാക്കലും (നിനക്ക് മാത്രം ഇവിടെ അനുവദനീയമാണ്).
Source : QUL
3

ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും(3) തന്നെയാണ സത്യം.

وَوَالِدٖ وَمَا وَلَدَ ۝٣
തഫ്സീർആയത്ത് 3
മനുഷ്യരുടെ പിതാവിനെ കൊണ്ടും, അദ്ദേഹത്തിൽ നിന്നുണ്ടായ സന്താനങ്ങളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
4

തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.(3)

لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ ۝٤
തഫ്സീർആയത്ത് 4
മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് പ്രയാസവും ബുദ്ധിമുട്ടും സഹിക്കേണ്ട നിലയിലാകുന്നു; ഇഹലോകത്ത് അവൻ അനുഭവിക്കേണ്ട പ്രയാസങ്ങളാണ് ഉദ്ദേശം.
Source : QUL
5

അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?

أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ ۝٥
തഫ്സീർആയത്ത് 5
തിന്മകൾ ചെയ്തു കൂട്ടിയാലും അവനെ പിടികൂടാനോ, അവനോട് പകരം ചോദിക്കാനോ ആർക്കും കഴിയില്ലെന്നാണോ അവൻ ധരിക്കുന്നത്? അതിനി അവനെ സൃഷ്ടിച്ച രക്ഷിതാവിനാണെങ്കിൽ പോലും!
Source : QUL
6

അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.(4)

يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا ۝٦
തഫ്സീർആയത്ത് 6
കെട്ടുകെട്ടായി കിടക്കുന്ന, ധാരാളം സമ്പാദ്യം ഞാൻ ചിലവഴിച്ചിരിക്കുന്നു എന്നവൻ പറയുന്നു.
Source : QUL
7

അവന്‍ വിചാരിക്കുന്നുണ്ടോ; അവനെ ആരും കണ്ടിട്ടില്ലെന്ന്‌?

أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ ۝٧
തഫ്സീർആയത്ത് 7
അല്ലാഹു അവനെ കാണുന്നില്ലെന്നാണോ ഈ ഭോഷ്ക് പറയുന്നവൻ വിചാരിക്കുന്നത്? അവൻ്റെ സമ്പാദ്യത്തിൻ്റെ കാര്യത്തിൽ -ഇതെല്ലാം എവിടെ നിന്ന് സമ്പാദിച്ചുവെന്നും, എന്തെല്ലാം കാര്യത്തിൽ ചിലവഴിച്ചെന്നും- അല്ലാഹു വിചാരണ ചെയ്യില്ലെന്നാണോ അവൻ ധരിക്കുന്നത്?
Source : QUL
8

അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?

أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ ۝٨
തഫ്സീർആയത്ത് 8
കാഴ്ച്ചകൾ കാണാൻ രണ്ട് കണ്ണുകൾ നാമവന് നൽകിയില്ലേ?
Source : QUL
9

ഒരു നാവും രണ്ടു ചുണ്ടുകളും?

وَلِسَانٗا وَشَفَتَيۡنِ ۝٩
തഫ്സീർആയത്ത് 9
സംസാരിക്കാനായി ഒരു നാവും രണ്ടു ചുണ്ടുകളും നൽകിയില്ലേ?
Source : QUL
10

തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍(5) അവന്നു നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.

وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ ۝١٠
തഫ്സീർആയത്ത് 10
നന്മയുടെ പാതയും, തിന്മയുടെ പാതയും നാം അവന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തില്ലേ?
Source : QUL
11

എന്നിട്ട് ആ മലമ്പാതയില്‍(6) അവന്‍ തള്ളിക്കടന്നില്ല.

فَلَا ٱقۡتَحَمَ ٱلۡعَقَبَةَ ۝١١
തഫ്സീർആയത്ത് 11
സ്വർഗത്തെയും അവനെയും വേർതിരിക്കുന്ന ആ പാത മുറിച്ചു കടക്കുകയായിരുന്നു അവൻ ചെയ്യേണ്ടിയിരുന്നത്.
Source : QUL
12

ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?

وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ ۝١٢
തഫ്സീർആയത്ത് 12
സ്വർഗപ്രവേശനത്തിനായി ഓരോ മനുഷ്യനും താണ്ടിക്കടക്കേണ്ട പ്രയാസകരമായ ആ പാത ഏതാണെന്ന് നിനക്കറിയുമോ, റസൂലേ?!
Source : QUL
13

ഒരു അടിമയെ മോചിപ്പിക്കുക.

فَكُّ رَقَبَةٍ ۝١٣
തഫ്സീർആയത്ത് 13
പുരുഷനോ സ്ത്രീയോ ആയ അടിമയെ മോചിപ്പിക്കലാണത്.
Source : QUL
14

അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.

أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ ۝١٤
തഫ്സീർആയത്ത് 14
ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന ദിവസങ്ങളിൽ ഭക്ഷണം കൊടുക്കലാണത്.
Source : QUL
15

കുടുംബബന്ധമുള്ള അനാഥയ്ക്ക്‌.

يَتِيمٗا ذَا مَقۡرَبَةٍ ۝١٥
തഫ്സീർആയത്ത് 15
തൻ്റെ കുടുംബത്തിൽ പെട്ട, പിതാവ് നഷ്ടപ്പെട്ട അനാഥനായ ഒരു കുട്ടിക്ക് (ഭക്ഷണം കൊടുക്കൽ).
Source : QUL
16

അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്‌.

أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ ۝١٦
തഫ്സീർആയത്ത് 16
അല്ലെങ്കിൽ ഒരു സ്വത്തിൻ്റെയും ഉടമയല്ലാത്ത ദരിദ്രന്.
Source : QUL
17

പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.

ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ ۝١٧
തഫ്സീർആയത്ത് 17
ഇതിനെല്ലാം പുറമെ, അല്ലാഹുവിൽ വിശ്വസിക്കുകയും, പരസ്പരം സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും തിന്മകൾ വെടിയുന്നതിലും പ്രയാസങ്ങളിൽ ക്ഷമിക്കാൻ പരസ്പരം ഉപദേശിക്കുകയും, അല്ലാഹുവിൻ്റെ ദാസന്മാരോട് കാരുണ്യം ചൊരിയാൻ പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടുകയും ചെയ്യുക.
Source : QUL
18

അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.

أُوْلَٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ ۝١٨
തഫ്സീർആയത്ത് 18
ഈ വിശേഷണങ്ങൾ ഉള്ളവർ തന്നെ വലതു പക്ഷത്തിൻ്റെ ആളുകൾ.
Source : QUL
19

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ(7) ആള്‍ക്കാര്‍.

وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ ۝١٩
തഫ്സീർആയത്ത് 19
നമ്മുടെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവർ തന്നെയാകുന്നു ഇടതുപക്ഷത്തിൻ്റെ ആളുകൾ.
Source : QUL
20

അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.

عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ ۝٢٠
തഫ്സീർആയത്ത് 20
അടച്ചു പൂട്ടപ്പെട്ട നരകാഗ്നി അവരുടെ മേലുണ്ടായിരിക്കും; അതിലവർ ശിക്ഷ അനുഭവിക്കുന്നതാണ്.
Source : QUL