Thursday, 13 August 2026 Hijri: 05:58:08 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ ഗാശിയ الغاشية Al-Ghashiyah

Surah 88 മക്കിയ്യ • مكية • Makkiyah 26 ആയത്തുകൾ • 26 Ayahs

സൂറത്ത് അൽ ഗാശിയ (Al-Ghashiyah)യിലെ 26 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Ghashiyah.

1

(നബിയേ,) ആ മൂടുന്ന സംഭവത്തെ(1) സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ ۝١
തഫ്സീർആയത്ത് 1
ജനങ്ങളെ ഭയാനകത കൊണ്ട് മൂടുന്ന അന്ത്യനാളിനെ കുറിച്ചുള്ള വർത്തമാനം നിനക്ക് വന്നെത്തിയോ?
Source : QUL
2

അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ ۝٢
തഫ്സീർആയത്ത് 2
അന്ത്യനാളിൽ മനുഷ്യർ സൗഭാഗ്യവാന്മാരോ ദൗർഭാഗ്യവാന്മാരോ ആയി വേർതിരിയും; ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം അപമാനഭാരത്താൽ താഴ്ന്നിരിക്കും.
Source : QUL
3

പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.(2)

عَامِلَةٞ نَّاصِبَةٞ ۝٣
തഫ്സീർആയത്ത് 3
ചങ്ങലകളാൽ ബന്ധിക്കപ്പെടുകയും വലിച്ചിഴക്കപ്പെടുകയും ചെയ്തതിനാൽ പരിക്ഷീണവും തളർന്നതുമായിരിക്കും.
Source : QUL
4

ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

تَصۡلَىٰ نَارًا حَامِيَةٗ ۝٤
തഫ്സീർആയത്ത് 4
നരകത്തിൻ്റെ ചൂടേറിയ അഗ്നിയിൽ ആ മുഖങ്ങൾ പ്രവേശിക്കുന്നതാണ്.
Source : QUL
5

ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ ۝٥
തഫ്സീർആയത്ത് 5
ചുട്ടുതിളക്കുന്ന വെള്ളത്തിൻ്റെ ഉറവയിൽ നിന്ന് അവർ കുടിപ്പിക്കപ്പെടുന്നതാണ്.
Source : QUL
6

ദരീഇല്‍(3) നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.

لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ ۝٦
തഫ്സീർആയത്ത് 6
ഏറ്റവും മോശവും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണമല്ലാതെ അവർക്ക് ഉണ്ടായിരിക്കുകയില്ല. 'ശിബ്രിഖ്' എന്നു പേരുള്ള ഒരു ചെടിയിൽ നിന്നായിരിക്കും അവർ ഭക്ഷിക്കുക; അതാകട്ടെ ഉണക്കം ബാധിച്ചാൽ വിഷമയമായി തീരുകയും ചെയ്യും.
Source : QUL
7

അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.

لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ ۝٧
തഫ്സീർആയത്ത് 7
അത് ഭക്ഷിക്കുന്നവന് പോഷണം നൽകുകയോ, അവൻ്റെ വിശപ്പിന് ശമനമുണ്ടാക്കുകയോ ഇല്ല.
Source : QUL
8

ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ ۝٨
തഫ്സീർആയത്ത് 8
സൗഭാഗ്യവാന്മാരുടെ മുഖങ്ങളിൽ അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ കാരണത്താൽ സുഖാനുഭൂതിയും പ്രസന്നതയും സന്തോഷവും പ്രകടമായിരിക്കും.
Source : QUL
9

അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(9)

لِّسَعۡيِهَا رَاضِيَةٞ ۝٩
തഫ്സീർആയത്ത് 9
ഇഹലോകത്ത് ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ തൃപ്തിയടഞ്ഞവയായിരിക്കും. തങ്ങളുടെ പ്രതിഫലം ഇരട്ടിയിരട്ടിയായി ഒരുക്കി വെക്കപ്പെട്ട നിലയിൽ അവ കണ്ടെത്തുകയും ചെയ്യും.
Source : QUL
10

ഉന്നതമായ സ്വര്‍ഗത്തില്‍.

فِي جَنَّةٍ عَالِيَةٖ ۝١٠
തഫ്സീർആയത്ത് 10
ഉയർന്ന സ്ഥാനവും പദവിയുമുള്ള സ്വർഗത്തിൽ.
Source : QUL
11

അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

لَّا تَسۡمَعُ فِيهَا لَٰغِيَةٗ ۝١١
തഫ്സീർആയത്ത് 11
അനർഥമായതോ അനാവശ്യമായതോ ആയ ഒരു വാക്കും അവിടെ നീ കേൾക്കുകയില്ല.
Source : QUL
12

അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

فِيهَا عَيۡنٞ جَارِيَةٞ ۝١٢
തഫ്സീർആയത്ത് 12
ഈ സ്വർഗത്തിൽ ഒഴുകുന്ന ഉറവകളുണ്ട്; (സ്വർഗവാസികൾ) അത് പൊട്ടിക്കുകയും, അവർ ഉദ്ദേശിക്കുന്നത് പോലെ ഒഴുക്കുകയും ചെയ്യും.
Source : QUL
13

അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

فِيهَا سُرُرٞ مَّرۡفُوعَةٞ ۝١٣
തഫ്സീർആയത്ത് 13
ഉയരമുള്ള കട്ടിലുകൾ അവിടെയുണ്ട്.
Source : QUL
14

തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

وَأَكۡوَابٞ مَّوۡضُوعَةٞ ۝١٤
തഫ്സീർആയത്ത് 14
കുടിക്കാൻ തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും അവിടെ ഒരുക്കി വെക്കപ്പെട്ടിട്ടുണ്ട്.
Source : QUL
15

അണിയായി വെക്കപ്പെട്ട തലയണകളും,

وَنَمَارِقُ مَصۡفُوفَةٞ ۝١٥
തഫ്സീർആയത്ത് 15
മേൽക്കുമേൽ കൂട്ടിയിട്ട തലയണകളും അവിടെയുണ്ട്.
Source : QUL
16

വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.

وَزَرَابِيُّ مَبۡثُوثَةٌ ۝١٦
തഫ്സീർആയത്ത് 16
അവിടെ പലയിടത്തായി വിരിച്ചിടപ്പെട്ട ധാരാളം പരവതാനികൾ ഉണ്ട്.
Source : QUL
17

ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ?(5) അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.

أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ ۝١٧
തഫ്സീർആയത്ത് 17
ചിന്തോദ്ദീപകമായി ഒട്ടകത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ സൃഷ്ടിച്ചിരിക്കുന്നതെന്നും, മനുഷർക്കായി അതിനെ സംവിധാനിച്ചിരിക്കുന്നതെന്നും?!
Source : QUL
18

ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ ۝١٨
തഫ്സീർആയത്ത് 18
ആകാശത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ അവർക്ക് മുകളിൽ ഒരു മേൽക്കൂര പോലെ ഉയർത്തിയിരിക്കുന്നതെന്നും, അതവരുടെ മുകളിലേക്ക് വീഴാതെ എങ്ങനെ നിൽക്കുന്നുവെന്നും?
Source : QUL
19

പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്‌.

وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ ۝١٩
തഫ്സീർആയത്ത് 19
പർവ്വതങ്ങളിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ ഉയർത്തിയിരിക്കുന്നതെന്നും, ഭൂമി ജനങ്ങളുമായി ഇളകാത്തവണ്ണം അതിനെ കൊണ്ട് എങ്ങനെ ഉറച്ചു നിൽക്കുന്നുവെന്നും?!
Source : QUL
20

ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌.(6)

وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ ۝٢٠
തഫ്സീർആയത്ത് 20
ഭൂമിയിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അവൻ അതിനെ വിതാനിച്ചിരിക്കുന്നതെന്നും, ജനങ്ങൾ സുഖകരമായി വസിക്കാൻ തക്കവണ്ണം അതിനെ ഒരുക്കിയിരിക്കുന്നതെന്നും?!
Source : QUL
21

അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ ۝٢١
തഫ്സീർആയത്ത് 21
അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- നീ അവരെ ഉപദേശിക്കുക. അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുക. നീ ഒരു ഉൽബോധകൻ മാത്രമാണ്. അവരെ ഉൽബോധിപ്പിക്കുക എന്നത് മാത്രമേ നിന്നിൽ നിന്ന് വേണ്ടതായുള്ളൂ. അവർക്ക് (ഇസ്ലാം) സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകുക എന്നത് അല്ലാഹുവിൻ്റെ കയ്യിൽ മാത്രമാണ്.
Source : QUL
22

നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ ۝٢٢
തഫ്സീർആയത്ത് 22
അവരെ (ഇസ്ലാം) സ്വീകരിക്കാൻ നിർബന്ധിക്കാൻ നീ അവരുടെ മേൽ അധികാരം ചെലുത്തുന്നവനൊന്നുമല്ല.
Source : QUL
23

പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

إِلَّا مَن تَوَلَّىٰ وَكَفَرَ ۝٢٣
തഫ്സീർആയത്ത് 23
എന്നാൽ അവരിൽ നിന്ന് (ഇസ്ലാമിൽ) വിശ്വസിക്കാതെ തിരിഞ്ഞു കളയുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിക്കുകയും ചെയ്തവൻ;
Source : QUL
24

അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ ۝٢٤
തഫ്സീർആയത്ത് 24
പരലോകത്ത് അല്ലാഹു അവനെ ഏറ്റവും ഭീകരമായ ശിക്ഷക്ക് വിധേയനാക്കുന്നതാണ്; നരകത്തിൽ ശാശ്വതനായി കഴിയേണ്ടി വരിക എന്നതാണത്.
Source : QUL
25

തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം

إِنَّ إِلَيۡنَآ إِيَابَهُمۡ ۝٢٥
തഫ്സീർആയത്ത് 25
തീർച്ചയായും നമ്മുടെ അടുക്കലേക്ക് മാത്രമാണ് മരണ ശേഷം അവർ മടങ്ങാനിരിക്കുന്നത്.
Source : QUL
26

പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

ثُمَّ إِنَّ عَلَيۡنَا حِسَابَهُم ۝٢٦
തഫ്സീർആയത്ത് 26
പിന്നീടു അവരുടെ പ്രവത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടത്തുക എന്നതും നമ്മുടെ മേൽ മാത്രമുള്ള കാര്യമാണ്. നിനക്കോ മറ്റാർക്കെങ്കിലുമോ അതിനുള്ള അവകാശമില്ല.
Source : QUL