Wednesday, 12 August 2026 Hijri: 02:24:29 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ ലൈൽ الليل Al-Layl

Surah 92 മക്കിയ്യ • مكية • Makkiyah 21 ആയത്തുകൾ • 21 Ayahs

സൂറത്ത് അൽ ലൈൽ (Al-Layl)യിലെ 21 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Layl.

1

രാവിനെ തന്നെയാണ സത്യം; അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍.

وَٱلَّيۡلِ إِذَا يَغۡشَىٰ ۝١
തഫ്സീർആയത്ത് 1
അല്ലാഹു രാത്രിയെ കൊണ്ടും, ഇരുട്ട് കൊണ്ട് ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം മൂടിക്കളയുന്ന വേളയെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.
Source : QUL
2

പകലിനെ തന്നെയാണ സത്യം; അത് പ്രത്യക്ഷപ്പെടുമ്പോള്‍.

وَٱلنَّهَارِ إِذَا تَجَلَّىٰ ۝٢
തഫ്സീർആയത്ത് 2
പകൽ മറ നീക്കി പുറത്തു വരികയും പ്രകടമാവുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
3

ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;

وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ ۝٣
തഫ്സീർആയത്ത് 3
രണ്ട് വിഭാഗം പേരെ -പുരുഷനെയും സ്ത്രീയെയും- സൃഷ്ടിച്ചതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
4

തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.

إِنَّ سَعۡيَكُمۡ لَشَتَّىٰ ۝٤
തഫ്സീർആയത്ത് 4
അല്ലയോ ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ പ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. അതിൽ സ്വർഗപ്രവേശനത്തിന് കാരണമാകുന്ന സൽകർമ്മങ്ങൾ ഉണ്ട്; നരക പ്രവേശനത്തിന് കാരണമാകുന്ന തിന്മകളും ഉണ്ട്.
Source : QUL
5

എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്‌തുവോ

فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ ۝٥
തഫ്സീർആയത്ത് 5
എന്നാൽ ആരെങ്കിലും തൻ്റെ മേൽ ബാധ്യതയായ ദാനങ്ങൾ -സകാത്തും കുടുംബചിലവുകളും പാപത്തിന് പശ്ചാത്താപമായുമുള്ള ദാനങ്ങളും- നിർവ്വഹിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ സൂക്ഷിച്ച് വിട്ടു നിൽക്കുകയും ചെയ്തുവോ;
Source : QUL
6

ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ

وَصَدَّقَ بِٱلۡحُسۡنَىٰ ۝٦
തഫ്സീർആയത്ത് 6
അല്ലാഹു അവന് പകരം നൽകുമെന്ന് വാഗ്ദാനം ചെയ്ത (സ്വർഗമെന്ന പ്രതിഫലത്തെ) സത്യപ്പെടുത്തുകയും ചെയ്തുവോ;
Source : QUL
7

അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്‌.(1)

فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ ۝٧
തഫ്സീർആയത്ത് 7
അവന് നാം സൽകർമ്മങ്ങളും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനവും എളുപ്പമാക്കി കൊടുക്കുന്നതാണ്.
Source : QUL
8

എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും ചെയ്തുവോ

وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ ۝٨
തഫ്സീർആയത്ത് 8
എന്നാൽ ആരെങ്കിലും നിർബന്ധമായും ചിലവഴിക്കേണ്ട വിഷയങ്ങളിൽ പിശുക്ക് കാണിക്കുകയും, തൻ്റെ സമ്പാദ്യം കൊണ്ട് അല്ലാഹുവിൻ്റെ സഹായത്തിൽ നിന്ന് ധന്യത നടിക്കുകയും, അവൻ്റെ ഔദാര്യത്തിൽ നിന്ന് ചോദിക്കാതിരിക്കുകയും;
Source : QUL
9

ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ

وَكَذَّبَ بِٱلۡحُسۡنَىٰ ۝٩
തഫ്സീർആയത്ത് 9
അല്ലാഹു പകരമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതിനെയും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനധർമ്മത്തിനുള്ള പ്രതിഫലത്തെയും കളവാക്കുകയും ചെയ്തുവോ
Source : QUL
10

അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതാണ്‌.(2)

فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ ۝١٠
തഫ്സീർആയത്ത് 10
അവന് നാം തിന്മ പ്രവർത്തിക്കാൻ എളുപ്പം നൽകുന്നതാണ്; നന്മ പ്രവർത്തിക്കുന്നത് പ്രയാസകരവുമാക്കുന്നതാണ്.
Source : QUL
11

അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.

وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ ۝١١
തഫ്സീർആയത്ത് 11
അവൻ നശിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യം അവന് യാതൊരു ഉപകാരവും ചെയ്യുന്നതല്ല.
Source : QUL
12

തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.

إِنَّ عَلَيۡنَا لَلۡهُدَىٰ ۝١٢
തഫ്സീർആയത്ത് 12
സത്യത്തിൻ്റെ വഴി അസത്യത്തിൽ നിന്ന് വേർതിരിച്ചു വിശദീകരിച്ചു നൽകൽ നമ്മുടെ ബാധ്യതയാകുന്നു.
Source : QUL
13

തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.

وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ ۝١٣
തഫ്സീർആയത്ത് 13
തീർച്ചയായും ഐഹികജീവിതവും പാരത്രിക ജീവിതവും നമുക്കുള്ളത് തന്നെയാകുന്നു. നാം ഉദ്ദേശിക്കുന്ന രൂപത്തിൽ അതിൽ നാം മാറ്റത്തിരുത്തലുകൾ വരുത്തുന്നതാണ്. ഞാനല്ലാത്ത മറ്റൊരാൾക്കും അതിന് സാധിക്കുകയില്ല തന്നെ.
Source : QUL
14

അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.

فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ ۝١٤
തഫ്സീർആയത്ത് 14
അല്ലയോ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ ധിക്കരിക്കുകയാണെങ്കിൽ ആളിക്കത്തുന്ന നരകത്തെ കുറിച്ച് -ഞാനിതാ- നിങ്ങൾക്ക് താക്കീത് നൽകിയിട്ടുണ്ട്.
Source : QUL
15

ഏറ്റവും ഭാഗ്യം കെട്ടവനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.

لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى ۝١٥
തഫ്സീർആയത്ത് 15
ആ നരകത്തിൻ്റെ ചൂട് അങ്ങേയറ്റം ദൗർഭാഗ്യവാനായ വ്യക്തിയല്ലാതെ അനുഭവിക്കുകയില്ല; (ഇസ്ലാം) സ്വീകരിക്കാത്തവരാകുന്നു അവർ.
Source : QUL
16

നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും ചെയ്തവനാരോ അവൻ.

ٱلَّذِي كَذَّبَ وَتَوَلَّىٰ ۝١٦
തഫ്സീർആയത്ത് 16
റസൂൽ -ﷺ- കൊണ്ടു വന്ന (ഇസ്ലാമിനെ) നിഷേധിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പന അനുസരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവർ.
Source : QUL
17

ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.

وَسَيُجَنَّبُهَا ٱلۡأَتۡقَى ۝١٧
തഫ്സീർആയത്ത് 17
ജനങ്ങളിൽ ഏറ്റവും അല്ലാഹുവിനെ സൂക്ഷിച്ചിരുന്ന വ്യക്തി -അബൂബക്ർ സിദ്ധീഖ്- അതിൽ നിന്ന് അകറ്റപ്പെടുന്നതാണ്.
Source : QUL
18

പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി).

ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ ۝١٨
തഫ്സീർആയത്ത് 18
തിന്മകളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കുന്നതിനായി തൻ്റെ സമ്പാദ്യം നന്മയുടെ വഴികളിൽ ചിലവഴിച്ച വ്യക്തി.
Source : QUL
19

പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.(3)

وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ ۝١٩
തഫ്സീർആയത്ത് 19
അവൻ തൻ്റെ സമ്പാദ്യത്തിൽ നിന്ന് ദാനം ചെയ്യുന്നത് -താൻ ചെയ്തു കൊടുത്ത ഒരു ഉപകാരത്തിൻ്റെ പേരിൽ- പകരമെന്തെങ്കിലും നേടാൻ വേണ്ടിയല്ല.
Source : QUL
20

തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.

إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ ۝٢٠
തഫ്സീർആയത്ത് 20
തൻ്റെ സമ്പാദ്യം ചിലവഴിക്കുന്നത് കൊണ്ട് -അല്ലാഹുവിൻ്റെ സൃഷ്ടികളെയല്ല-; മറിച്ച് തൻ്റെ രക്ഷിതാവിൻ്റെ തിരുവദനമത്രെ അദ്ദേഹം ഉദ്ദേശിക്കുന്നത്.
Source : QUL
21

വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.

وَلَسَوۡفَ يَرۡضَىٰ ۝٢١
തഫ്സീർആയത്ത് 21
അല്ലാഹു അദ്ദേഹത്തിന് നൽകുന്ന മാന്യമായ പ്രതിഫലത്തിൽ അദ്ദേഹം തൃപ്തിപ്പെടുന്നതാണ്.
Source : QUL