സൂറത്ത് അൽ ലൈൽ (Al-Layl)യിലെ 21 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Layl.
1
രാവിനെ തന്നെയാണ സത്യം; അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍.
وَٱلَّيۡلِ إِذَا يَغۡشَىٰ ١
തഫ്സീർആയത്ത് 1
അല്ലാഹു രാത്രിയെ കൊണ്ടും, ഇരുട്ട് കൊണ്ട് ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം മൂടിക്കളയുന്ന വേളയെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.
2
പകലിനെ തന്നെയാണ സത്യം; അത് പ്രത്യക്ഷപ്പെടുമ്പോള്‍.
وَٱلنَّهَارِ إِذَا تَجَلَّىٰ ٢
തഫ്സീർആയത്ത് 2
പകൽ മറ നീക്കി പുറത്തു വരികയും പ്രകടമാവുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
3
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ ٣
തഫ്സീർആയത്ത് 3
രണ്ട് വിഭാഗം പേരെ -പുരുഷനെയും സ്ത്രീയെയും- സൃഷ്ടിച്ചതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
4
തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
إِنَّ سَعۡيَكُمۡ لَشَتَّىٰ ٤
തഫ്സീർആയത്ത് 4
അല്ലയോ ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ പ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. അതിൽ സ്വർഗപ്രവേശനത്തിന് കാരണമാകുന്ന സൽകർമ്മങ്ങൾ ഉണ്ട്; നരക പ്രവേശനത്തിന് കാരണമാകുന്ന തിന്മകളും ഉണ്ട്.
5
എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്‌തുവോ
فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ ٥
തഫ്സീർആയത്ത് 5
എന്നാൽ ആരെങ്കിലും തൻ്റെ മേൽ ബാധ്യതയായ ദാനങ്ങൾ -സകാത്തും കുടുംബചിലവുകളും പാപത്തിന് പശ്ചാത്താപമായുമുള്ള ദാനങ്ങളും- നിർവ്വഹിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ സൂക്ഷിച്ച് വിട്ടു നിൽക്കുകയും ചെയ്തുവോ;
6
ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
وَصَدَّقَ بِٱلۡحُسۡنَىٰ ٦
തഫ്സീർആയത്ത് 6
അല്ലാഹു അവന് പകരം നൽകുമെന്ന് വാഗ്ദാനം ചെയ്ത (സ്വർഗമെന്ന പ്രതിഫലത്തെ) സത്യപ്പെടുത്തുകയും ചെയ്തുവോ;
7
അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്.(1)
فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ ٧
തഫ്സീർആയത്ത് 7
അവന് നാം സൽകർമ്മങ്ങളും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനവും എളുപ്പമാക്കി കൊടുക്കുന്നതാണ്.
8
എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും ചെയ്തുവോ
وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ ٨
തഫ്സീർആയത്ത് 8
എന്നാൽ ആരെങ്കിലും നിർബന്ധമായും ചിലവഴിക്കേണ്ട വിഷയങ്ങളിൽ പിശുക്ക് കാണിക്കുകയും, തൻ്റെ സമ്പാദ്യം കൊണ്ട് അല്ലാഹുവിൻ്റെ സഹായത്തിൽ നിന്ന് ധന്യത നടിക്കുകയും, അവൻ്റെ ഔദാര്യത്തിൽ നിന്ന് ചോദിക്കാതിരിക്കുകയും;
9
ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
وَكَذَّبَ بِٱلۡحُسۡنَىٰ ٩
തഫ്സീർആയത്ത് 9
അല്ലാഹു പകരമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതിനെയും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനധർമ്മത്തിനുള്ള പ്രതിഫലത്തെയും കളവാക്കുകയും ചെയ്തുവോ
10
അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതാണ്.(2)
فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ ١٠
തഫ്സീർആയത്ത് 10
അവന് നാം തിന്മ പ്രവർത്തിക്കാൻ എളുപ്പം നൽകുന്നതാണ്; നന്മ പ്രവർത്തിക്കുന്നത് പ്രയാസകരവുമാക്കുന്നതാണ്.
11
അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
തീർച്ചയായും ഐഹികജീവിതവും പാരത്രിക ജീവിതവും നമുക്കുള്ളത് തന്നെയാകുന്നു. നാം ഉദ്ദേശിക്കുന്ന രൂപത്തിൽ അതിൽ നാം മാറ്റത്തിരുത്തലുകൾ വരുത്തുന്നതാണ്. ഞാനല്ലാത്ത മറ്റൊരാൾക്കും അതിന് സാധിക്കുകയില്ല തന്നെ.