സൂറത്ത് അശ്ശുഅറാഅ് (Ash-Shuara)യിലെ 227 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Ash-Shuara.
1
ത്വാ-സീന്‍-മീം.
طسٓمٓ ١
തഫ്സീർആയത്ത് 1
ത്വാ സീൻ മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
2
സുവ്യക്തമായ ഗ്രന്ഥത്തിലെ വചനങ്ങളാണിവ.
تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ٢
തഫ്സീർആയത്ത് 2
അസത്യത്തെ സത്യത്തിൽ നിന്ന് വ്യക്തമായി വേർതിരിക്കുന്ന ഖുർആനിലെ ആയത്തുകളത്രെ അവ.
3
അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം.
അല്ലാഹുവിൻ്റെ റസൂലേ! അവർ സന്മാർഗത്തിൽ എത്തുന്നതിനായുള്ള കടുത്ത പരിശ്രമം നിമിത്തം ഉണ്ടാകുന്ന സങ്കടവും വിഷമവും കാരണത്താൽ താങ്കൾ സ്വയം നശിപ്പിച്ചേക്കാം.
4
എന്നാല്‍ നാം ഉദ്ദേശിക്കുന്ന പക്ഷം അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കുന്നതാണ്. അന്നേരം അവരുടെ പിരടികള്‍ അതിന്ന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യും.
ആകാശത്ത് നിന്ന് അവർക്ക് മേൽ ഒരു ദൃഷ്ടാന്തം ഇറക്കണമെന്ന് നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ഇറക്കുമായിരുന്നു. അങ്ങനെ അവരുടെ പിരടികൾ അതിന് കീഴൊതുങ്ങുന്നതും അനുസരണയുള്ളതുമായിത്തീരും. എന്നാൽ അവർക്കൊരു പരീക്ഷണമെന്ന നിലക്ക് -അവർ അദൃശ്യത്തിൽ വിശ്വസിക്കുമോ എന്നറിയുന്നതിനായി- നാം അങ്ങനെ ഉദ്ദേശിക്കുന്നില്ല.
5
പരമകാരുണികന്‍റെ പക്കല്‍ നിന്ന് ഏതൊരു പുതിയ ഉല്‍ബോധനം വന്നെത്തുമ്പോഴും അവര്‍ അതില്‍ നിന്ന് തിരിഞ്ഞുകളയുന്നവരാകാതിരുന്നിട്ടില്ല.
സർവ്വവിശാലമായ കാരുണ്യമുള്ളവനായ (റഹ്മാൻ) അല്ലാഹുവിൽ നിന്ന് ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിൻ്റെ ഏകത്വത്തിനും അവൻ്റെ ദൂതൻ്റെ സത്യതക്കും തെളിവായി കൊണ്ട് എന്തൊരു പുതിയ ഉൽബോധനം വന്നെത്തിയാലും അവരത് കേൾക്കുന്നതിൽ നിന്നും, അതിനെ സത്യപ്പെടുത്തുന്നതിൽ നിന്നും തിരിഞ്ഞു കളയാതിരിക്കുകയില്ല.
അവരുടെ റസൂൽ അവർക്ക് കൊണ്ടു വന്നു നൽകിയതിനെ അവർ കളവാക്കി. എന്നാൽ അവർ പരിഹസിച്ചതെന്തോ; അത് യാഥാർഥ്യമായി അവർക്ക് വന്നെത്തുകയും, ശിക്ഷ അവരുടെ മേൽ പതിക്കുകയും ചെയ്യുന്നതാണ്.
7
ഭൂമിയിലേക്ക് അവര്‍ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവര്‍ഗങ്ങളില്‍നിന്നും എത്രയാണ് നാം അതില്‍ മുളപ്പിച്ചിരിക്കുന്നത്?
ഇവർ അവരുടെ നിഷേധത്തിൽ തന്നെ തുടർന്നു പോവുകയാണോ?! ഭൂമിയിലേക്ക് അവർ നോക്കുകയും, അവിടെ മനോഹരവും ഉപകാരപ്രദവുമായ എല്ലാ തരം സസ്യവർഗങ്ങളിൽ നിന്നും എത്രയെല്ലാമാണ് നാം മുളപ്പിച്ചിരിക്കുന്നത് എന്ന് അവർ കാണുകയും ചെയ്യുന്നില്ലേ?!
8
തീര്‍ച്ചയായും അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വാസികളായില്ല.
തീർച്ചയായും വ്യത്യസ്തങ്ങളായ ഇനം സസ്യങ്ങളെ ഭൂമിയിൽ മുളപ്പിച്ചതിൽ മരിച്ചവരെ ജീവിപ്പിക്കുവാൻ അല്ലാഹു കഴിവുള്ളവനാണെന്നത് ബോധ്യപ്പെടുത്തുന്ന വ്യക്തമായ ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല.
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, മൂസായുടെ ജനതയെ (ഇസ്റാഈൽ സന്തതികളെ) അടിച്ചമർത്തി കൊണ്ടും അതിക്രമികളായി തീർന്ന ഒരു ജനതയുടെ അടുക്കലേക്ക് ചെല്ലുവാൻ കൽപ്പിച്ചു കൊണ്ട് മൂസായെ നിൻ്റെ രക്ഷിതാവ് വിളിച്ച സന്ദർഭം സ്മരിക്കുക.
11
അതായത്, ഫിര്‍ഔന്‍റെ ജനതയുടെ അടുക്കലേക്ക്. അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (എന്നു ചോദിക്കുക)
قَوۡمَ فِرۡعَوۡنَۚ أَلَا يَتَّقُونَ ١١
തഫ്സീർആയത്ത് 11
അതായത് ഫിർഔനിൻ്റെ ജനത. അവരോട് അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കാൻ സൗമ്യമായും അനുകമ്പയോടും കൂടി കൽപ്പിക്കുക.
12
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചു തള്ളുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
قَالَ رَبِّ إِنِّيٓ أَخَافُ أَن يُكَذِّبُونِ ١٢
തഫ്സീർആയത്ത് 12
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: നിൻ്റെ അടുക്കൽ നിന്ന് ഞാൻ അവർക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിൻ്റെ വിഷയത്തിൽ അവർ എന്നെ കളവാക്കുമെന്ന് തീർച്ചയായും ഞാൻ ഭയക്കുന്നു.
13
എന്‍റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്‍റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ഹാറൂന്ന് കൂടി നീ സന്ദേശം അയക്കേണമേ.
അവർ എന്നെ നിഷേധിച്ചാൽ എൻ്റെ ഹൃദയം ഞെരുങ്ങുകയും, എനിക്ക് സംസാരിക്കാൻ നാവ് ഉയരാതെ വരികയും ചെയ്യും. അതിനാൽ എനിക്കൊരു സഹായമായി കൊണ്ട്, എൻ്റെ സഹോദരനായ ഹാറൂനിൻ്റെ അടുക്കലേക്ക് നീ ജിബ്രീലിനെ അയക്കേണമേ!
14
അവര്‍ക്ക് എന്‍റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട്.(1) അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു
(മുൻപ്) ഒരു ഖിബ്ത്വിയെ (കോപ്റ്റിക് വംശജൻ) ഞാൻ വധിച്ചു പോയതിനാൽ അവർക്കെൻ്റെ മേൽ (ആരോപിക്കാൻ) ഒരു തെറ്റുണ്ട്. അതിനാൽ അവർ എന്നെ വധിച്ചു കളയുമെന്നും ഞാൻ ഭയപ്പെടുന്നു.
15
അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുകز തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്.
മൂസാ -عَلَيْهِ السَّلَامُ- യോട് അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല. അവർ നിന്നെ വധിക്കുകയില്ല. അതിനാൽ നീയും നിൻ്റെ സഹോദരൻ ഹാറൂനും നിങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ചെല്ലുക. നാം നിങ്ങളെ സഹായിച്ചും പിന്തുണച്ചും, നിങ്ങൾ പറയുന്നതും നിങ്ങളോട് പറയപ്പെടുന്നതും കേട്ടുകൊണ്ടും രണ്ടു പേരോടും ഒപ്പമുണ്ട്. അതിൽ ഒരു കാര്യവും നാം അറിയാതെ പോവുകയില്ല.
16
എന്നിട്ട് നിങ്ങള്‍ ഇരുവരും ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന് ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന് നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു.
എന്നിട്ട് നിങ്ങൾ രണ്ടു പേരും ഫിർഔനിൻ്റെ അടുക്കൽ ചെല്ലുകയും, അവനോട് പറയുകയും ചെയ്യുക: സർവ്വസൃഷ്ടികളുടെയും രക്ഷിതാവിൽ നിന്ന് നിൻ്റെ അടുക്കലേക്ക് നിയോഗിക്കപ്പെട്ട രണ്ട് ദൂതന്മാരാണ് ഞങ്ങൾ.
17
ഇസ്രായീല്‍ സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്.
أَنۡ أَرۡسِلۡ مَعَنَا بَنِيٓ إِسۡرَٰٓءِيلَ ١٧
തഫ്സീർആയത്ത് 17
ഇസ്റാഈൽ സന്തതികളെ ഞങ്ങൾക്കൊപ്പം അയക്കുക എന്ന് (അറിയിക്കുവാനുള്ള ദൂതന്മാർ).
18
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലേ? നിന്‍റെ ആയുസ്സില്‍ കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്.
മൂസായോടായി ഫിർഔൻ പറഞ്ഞു: നിന്നെ ചെറുപ്രായത്തിൽ ഞങ്ങളുടെ കൂടെ നാം വളർത്തിയില്ലേ?! നിൻ്റെ ആയുസ്സിൽ കുറെ കൊല്ലങ്ങൾ നീ ഞങ്ങൾക്കിടയിൽ കഴിച്ചു കൂട്ടുകയും ചെയ്തില്ലേ?! ഇപ്പോൾ ഇങ്ങനെയൊരു പ്രവാചകത്വം വാദിക്കാൻ നിന്നെ പ്രേരിപ്പിച്ചത് എന്താണ്?!
19
നീ ചെയ്ത നിന്‍റെ ആ (ദുഷ്) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി. നീ നന്ദികെട്ടവരുടെ കൂട്ടത്തില്‍തന്നെയാകുന്നു.
നിൻ്റെ സമൂഹത്തിൽ പെട്ട ഒരാളെ സഹായിക്കുന്നതിനായി ഒരു ഖിബ്ത്വിയെ കൊലപ്പെടുത്തുക എന്ന ഗുരുതരമായ ഒരു പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി. നീയാകട്ടെ, ഞാൻ നിനക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളെ നിഷേധിക്കുന്നവനുമായിരുന്നു.
20
അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ അന്ന് അത് ചെയ്യുകയുണ്ടായി. എന്നാല്‍ ഞാന്‍ പിഴവ് പറ്റിയവരുടെ കൂട്ടത്തിലായിരുന്നു. (3)
ഫിർഔനിനോട് തൻ്റെ തെറ്റ് അംഗീകരിച്ചു കൊണ്ട് മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: അയാളെ ഞാൻ കൊലപ്പെടുത്തിയ വേളയിൽ ഞാൻ വിവരമില്ലാത്തവരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നു; അന്നെനിക്ക് അല്ലാഹുവിൻ്റെ ബോധനം വന്നെത്തിയിട്ടില്ലായിരുന്നു.
21
അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്ന് ഓടിപ്പോയി. അനന്തരം എന്‍റെ രക്ഷിതാവ് എനിക്ക് തത്വജ്ഞാനം നല്‍കുകയും, അവന്‍ എന്നെ ദൂതന്‍മാരില്‍ ഒരാളാക്കുകയും ചെയ്തു.
അങ്ങനെ അയാളെ കൊലപ്പെടുത്തിയ ശേഷം നിങ്ങൾ എന്നെ കൊലപ്പെടുത്തുമോ എന്ന ഭയം കാരണത്താൽ മദ്യൻ പ്രദേശത്തേക്ക് ഞാൻ ഓടിപ്പോയി. അങ്ങനെ എൻ്റെ രക്ഷിതാവ് എനിക്ക് വിജ്ഞാനം നൽകുകയും, ജനങ്ങളിലേക്ക് അവൻ നിയോഗിക്കുന്ന അവൻ്റെ ദൂതന്മാരിൽ ഒരാളായി എന്നെ നിശ്ചയിക്കുകയും ചെയ്തു.
22
എനിക്ക് നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രായീല്‍ സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ.(4)
ഇസ്റാഈൽ സന്തതികളെ നീ അടിമകളാക്കി വെച്ചിരിക്കെ എന്നെ നീ അപ്രകാരം അടിമയാക്കാതെ പോറ്റിവളർത്തി എന്ന് നീ അനുഗ്രഹമായി എടുത്തു പറയുന്ന കാര്യം ശരി തന്നെ. എന്നാൽ അത് (സന്മാർഗത്തിലേക്ക്) നിന്നെ ക്ഷണിക്കുന്നതിൽ നിന്ന് എന്നെ തടയുന്നില്ല.
23
ഫിര്‍ഔന്‍ പറഞ്ഞു: എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്?
قَالَ فِرۡعَوۡنُ وَمَا رَبُّ ٱلۡعَٰلَمِينَ ٢٣
തഫ്സീർആയത്ത് 23
ഫിർഔൻ മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: എന്താണ് ഈ ലോകങ്ങളുടെയെല്ലാം സ്രഷ്ടാവ്?! നീ അവൻ്റെ ദൂതനാണെന്നാണല്ലോ പറയുന്നത്?!
24
അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു. നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍.
ഫിർഔനിന് മറുപടിയായി കൊണ്ട് മൂസാ പറഞ്ഞു: സൃഷ്ടികളുടെയെല്ലാം രക്ഷിതാവ്; അവനാകുന്നു ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവും. അവയുടെയെല്ലാം രക്ഷിതാവ് അവനാണ് എന്ന് നിങ്ങൾക്ക് ദൃഢവിശ്വാസമുണ്ടെങ്കിൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുക.
25
അവന്‍ (ഫിര്‍ഔന്‍) തന്‍റെ ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ?
قَالَ لِمَنۡ حَوۡلَهُۥٓ أَلَا تَسۡتَمِعُونَ ٢٥
തഫ്സീർആയത്ത് 25
തൻ്റെ ചുറ്റുമുള്ള പൗരനേതാക്കളോടായി ഫിർഔൻ പറഞ്ഞു: മൂസായുടെ മറുപടി നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നില്ലേ?! അതിലവൻ ജൽപ്പിക്കുന്ന കള്ളവാദം ശ്രദ്ധിച്ചില്ലേ?!
26
അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്).
ഫിർഔൻ പറഞ്ഞു: നിങ്ങളിലേക്കുള്ള ദൂതനാണെന്ന് അവകാശപ്പെടുന്നവൻ തീർച്ചയായും ഒരു ഭ്രാന്തൻ തന്നെയാകുന്നു; താൻ പറയുന്നതെന്താണെന്ന് മനസ്സിലാക്കാൻ പോലും അവന് കഴിവില്ല. ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ് അവനീ പറയുന്നത്.
28
അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ (അവന്‍). നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍.
മൂസാ പറഞ്ഞു: ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് ഏതൊരു അല്ലാഹുവിലേക്കാണോ; അവനാകുന്നു കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവ്. ചിന്തിച്ചു മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങൾക്കുണ്ടെങ്കിൽ.
29
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ആരാധ്യനെയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്.
മൂസായോട് വാദിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ഫിർഔൻ പറഞ്ഞു: ഞാനല്ലാത്ത മറ്റൊരു ആരാധ്യനെ നീ ആരാധിക്കുന്നുവെങ്കിൽ നിന്നെ ഞാൻ തടവിലാക്കുന്നതാണ്.
30
അദ്ദേഹം (മൂസാ) പറഞ്ഞു: സ്പഷ്ടമായ എന്തെങ്കിലും തെളിവു ഞാന്‍ നിനക്ക് കൊണ്ടു വന്നു കാണിച്ചാലും (നീ സമ്മതിക്കുകയില്ലേ?)
قَالَ أَوَلَوۡ جِئۡتُكَ بِشَيۡءٖ مُّبِينٖ ٣٠
തഫ്സീർആയത്ത് 30
മൂസാ ഫിർഔനിനോട് പറഞ്ഞു: ഞാൻ അല്ലാഹുവിൽ നിന്നു കൊണ്ടുവന്നിരിക്കുന്ന ഈ കാര്യത്തിൽ സത്യസന്ധനാണെന്നതിനുള്ള തെളിവ് നിനക്ക് ഞാൻ കൊണ്ടു വന്നുതന്നാലും നീ എന്നെ തടവുകാരിൽ ഉൾപ്പെടുത്തുമെന്നോ?!
31
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: എന്നാല്‍ നീ അത് കൊണ്ടുവരിക; നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍.
അവൻ (ഫിർഔൻ) പറഞ്ഞു: നിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവ് എന്ന് പറഞ്ഞതെന്തോ; അത് നീ കൊണ്ടുവരിക. നീ വാദിക്കുന്നതിൽ സത്യസന്ധനാണെങ്കിൽ (അപ്രകാരം ചെയ്യുക).
32
അപ്പോള്‍ അദ്ദേഹം (മൂസാ) തന്‍റെ വടി താഴെയിട്ടു. അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു.
അദ്ദേഹം തൻ്റെ കൈ കുപ്പായക്കീറിലേക്ക് ഇട്ടു. ഇടുമ്പോൾ വെളുത്ത നിറത്തിലല്ലാതിരുന്ന കൈ പുറത്തെടുത്തപ്പോഴതാ -പാണ്ഡ് ബാധിച്ച നിലയിലല്ലാതെ- പ്രകാശപൂരിതമായ നിലയിൽ വെള്ളനിറമായിരിക്കുന്നു. അതും കാഴ്ചക്കാർക്ക് കാണാൻ കഴിയുന്ന രൂപത്തിലാണ്.
34
തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: തീര്‍ച്ചയായും ഇവന്‍ വിവരമുള്ള ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ്.
അവൻ തൻ്റെ മാരണം കൊണ്ട് നിങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങളെ പുറത്താക്കാനാണ് ഉദ്ദേശിക്കുന്നത്. അപ്പോൾ അവൻ്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ അഭിപ്രായപ്പെടുന്നത്?!
36
അവര്‍ പറഞ്ഞു: അവന്നും അവന്‍റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക. ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക് താങ്കള്‍ ദൂതന്‍മാരെ നിയോഗിക്കുകയും ചെയ്യുക.
അവർ അവനോട് പറഞ്ഞു: അവനും അവൻ്റെ സഹോദരനും ഒരവധി നൽകുക. അവരെ ഉടൻ തന്നെ ശിക്ഷിക്കേണ്ടതില്ല. ഈജിപ്തിലെ അങ്ങാടികളിൽ നിന്ന് മാരണക്കാരെ ഒരുമിച്ചു കൂട്ടുന്നതിനായി ദൂതന്മാരെ നിയോഗിക്കുകയും ചെയ്യുക.
37
എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുത്ത് കൊണ്ടുവരട്ടെ.
يَأۡتُوكَ بِكُلِّ سَحَّارٍ عَلِيمٖ ٣٧
തഫ്സീർആയത്ത് 37
മാരണത്തെ കുറിച്ച് നല്ല വിവരമുള്ള എല്ലാ ജാലവിദ്യക്കാരെയും അവർ താങ്കളുടെ അടുത്ത് കൊണ്ടു വരട്ടെ.
38
അങ്ങനെ അറിയപ്പെട്ട ഒരു ദിവസം(5) നിശ്ചിതമായ ഒരു സമയത്ത് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു.
അങ്ങനെ മാരണക്കാർ മൂസായെ പരാജയപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ ഫിർഔനിൻ്റെ അടുക്കൽ എത്തിയപ്പോൾ അവർ അവനോട് ചോദിച്ചു: മൂസായെ ഞങ്ങൾ പരാജയപ്പെടുത്തുകയാണെങ്കിൽ ഞങ്ങൾക്ക് ഭൗതികനേട്ടങ്ങളും സ്ഥാനമാനങ്ങളുമുണ്ടായിരിക്കില്ലേ?!
42
അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, അങ്ങനെയെങ്കിൽ തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
ഫിർഔൻ അവരോട് പറഞ്ഞു: അതെ! നിങ്ങൾക്ക് പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവൻ്റെ മേൽ നിങ്ങൾ വിജയിച്ചാൽ തീർച്ചയായും നിങ്ങൾക്ക് ഉന്നത സ്ഥാനമാനങ്ങൾ നൽകിക്കൊണ്ട് ഞാൻ നിങ്ങളെ എൻ്റെ സമീപസ്ഥരിൽ പെടുത്തുന്നതാണ്.
43
മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതെല്ലാം നിങ്ങള്‍ ഇട്ടുകൊള്ളുക.
അവന് (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്. വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര്‍ വശങ്ങളില്‍ നിന്നായിക്കൊണ്ട്(6) ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്.
മാരണക്കാരുടെ വിശ്വാസത്തെ എതിർത്തു കൊണ്ട് ഫിർഔൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുമതി നൽകുന്നതിന് മുൻപ് മൂസായിൽ നിങ്ങൾ വിശ്വസിച്ചുവെന്നോ?! തീർച്ചയായും മൂസാ നിങ്ങൾക്ക് മാരണം പഠിപ്പിച്ചു തന്ന നിങ്ങളുടെ തലവൻ തന്നെ. നിങ്ങളെല്ലാം ഒരുമിച്ചു കൂടി ഈജിപ്തുകാരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കാൻ തന്ത്രം മെനഞ്ഞിരിക്കുകയാണ്. ഞാൻ നിങ്ങൾക്ക് ഏൽപ്പിക്കാൻ പോകുന്ന ശിക്ഷ എന്താണെന്ന് നിങ്ങൾ വഴിയെ അറിയുന്നതാണ്. നിങ്ങളിൽ ഓരോരുത്തരുടെയും കൈകാലുകൾ വിപരീതദിശയിൽ -ഇടതു കാലും വലതു കൈയും, അല്ലെങ്കിൽ നേരെ തിരിച്ച്- ഞാൻ മുറിച്ചു മാറ്റുകയും, നിങ്ങളെയെല്ലാം ഈത്തപ്പന തടികൾക്ക് മുകളിൽ ഞാൻ കുരിശിൽ തറക്കുകയും ചെയ്യുന്നതാണ്. നിങ്ങളിൽ ഒരാളെയും ഞാൻ ബാക്കി വെച്ചേക്കുകയില്ല.
50
അവര്‍ പറഞ്ഞു: കുഴപ്പമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു.
മാരണക്കാർ ഫിർഔനിനോട് പറഞ്ഞു: ഈ ലോകത്ത് അംഗവിഛേദം നടത്തുകയും, കുരിശിലേറ്റുകയും ചെയ്യുമെന്ന നിൻ്റെ ഭീഷണിയിൽ യാതൊരു കുഴപ്പവുമില്ല. നിൻ്റെ ശിക്ഷ അവസാനിക്കുന്നതാണ്. ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങിപ്പോകുന്നവരാണ്. അവൻ ശാശ്വതമായ അവൻ്റെ കാരുണ്യത്തിൽ ഞങ്ങളെ പ്രവേശിപ്പിക്കുന്നതാണ്.
51
ഞങ്ങള്‍ ആദ്യം വിശ്വസിച്ചവരായതിനാല്‍ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ ആശിക്കുന്നു.
മൂസായിൽ ആദ്യം വിശ്വസിച്ചവരും അദ്ദേഹത്തെ ആദ്യം സത്യപ്പെടുത്തിയവരും ഞങ്ങളാണെന്നതിനാൽ, ഞങ്ങൾ മുൻപ് ചെയ്തു പോയ ഞങ്ങളുടെ തിന്മകൾ അല്ലാഹു ഞങ്ങൾക്ക് പൊറുത്തു തരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
52
മൂസായ്ക്ക് നാം ബോധനം നല്‍കി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ നീ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്.
ഇസ്രാഈൽ സന്തതികളെയും കൊണ്ട് രാത്രിയിൽ പുറപ്പെടാൻ കൽപ്പിച്ചു കൊണ്ട് മൂസായ്ക്ക് നാം സന്ദേശം നൽകി. തീർച്ചയായും ഫിർഔനും അവനോടൊപ്പമുള്ളവരും അവരെ -ഇസ്റാഈൽ സന്തതികളെ- തിരിച്ചു കൊണ്ടുവരുന്നതിനായി അവരെ പിന്തുടരുന്നതാണ്.
53
അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്‍മാരെ അയച്ചു.
അപ്പോൾ ഫിർഔൻ തൻ്റെ സൈന്യങ്ങളിൽ നിന്ന് ചിലരെ നാടുകളിലേക്ക് അയച്ചു. ഇസ്റാഈൽ സന്തതികളെ -അവർ ഈജിപ്ത് വിട്ടുപോവുകയാണെന്നറിഞ്ഞപ്പോൾ- അവിടേക്ക് തന്നെ തിരിച്ചു കൊണ്ടു വരുന്നതിനായുള്ള സൈന്യങ്ങളെ അവർ ഒരുമിച്ചു കൂട്ടി.
54
തീര്‍ച്ചയായും ഇവര്‍ കുറച്ചുപേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു.
إِنَّ هَٰٓؤُلَآءِ لَشِرۡذِمَةٞ قَلِيلُونَ ٥٤
തഫ്സീർആയത്ത് 54
ഇസ്റാഈല്യരെ കുറച്ചു കാണിച്ചു കൊണ്ട് ഫിർഔൻ പറഞ്ഞു: തീർച്ചയായും ഇക്കൂട്ടർ മഹാന്യൂനപക്ഷമാണ്.
55
തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു.
وَإِنَّهُمۡ لَنَا لَغَآئِظُونَ ٥٥
തഫ്സീർആയത്ത് 55
അവർ നമ്മെ അരിശം പിടിപ്പിക്കുന്ന പ്രവൃത്തി തന്നെയാകുന്നു ചെയ്യുന്നത്.
56
തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു. (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്‍ഔന്‍ നിര്‍ദേശിച്ചത്)
ഫിർഔനിനെയും അവൻ്റെ ജനതയെയും ഈ പറഞ്ഞ അനുഗ്രഹങ്ങളിൽ നിന്നെല്ലാം നാം പുറത്താക്കിയതു പോലെ, ഈ അനുഗ്രഹങ്ങളെല്ലാം അവർക്ക് ശേഷം ഇസ്രാഈൽ സന്തതികൾക്ക് ശാമിൻ്റെ മണ്ണിൽ നാം ഒരുക്കി നൽകുകയും ചെയ്തു.
60
എന്നിട്ട് അവര്‍ (ഫിര്‍ഔനും സംഘവും) ഉദയവേളയില്‍ അവരുടെ (ഇസ്രായീല്യരുടെ) പിന്നാലെ ചെന്നു.
فَأَتۡبَعُوهُم مُّشۡرِقِينَ ٦٠
തഫ്സീർആയത്ത് 60
അങ്ങനെ ഫിർഔനും അവൻ്റെ ജനതയും ഇസ്രാഈല്യരെ പിന്തുടർന്നു കൊണ്ട് സൂര്യോദയവേളയിൽ പുറപ്പെട്ടു.
61
അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്.
ഫിർഔനും കൂട്ടരും മൂസായെയും അനുചരന്മാരെയും മുഖാമുഖം കാണുകയും, അവർക്ക് പരസ്പരം കാണാൻ കഴിയുകയും ചെയ്തപ്പോൾ മൂസായോടൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു: തീർച്ചയായും ഫിർഔനും കൂട്ടരും നമ്മെ പിടികൂടുന്നതാണ്. അവരിൽ നിന്ന് നമുക്കിനി രക്ഷയില്ല.
62
അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്. അവന്‍ എനിക്ക് വഴി കാണിച്ചുതരും.
മൂസാ തൻ്റെ അനുചരന്മാരോട് പറഞ്ഞു: നിങ്ങൾ ധരിക്കുന്നത് പോലെയല്ല കാര്യം. തീർച്ചയായും എന്നോടൊപ്പം പിന്തുണയും സഹായവുമേകി എൻ്റെ രക്ഷിതാവുണ്ട്. അവൻ എനിക്ക് നേർവഴി കാണിക്കുകയും, രക്ഷയുടെ മാർഗം കാണിച്ചു തരികയും ചെയ്യുന്നതാണ്.
63
അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്‍റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ അത് (കടല്‍ ) പിളരുകയും എന്നിട്ട് (വെള്ളത്തിന്‍റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു.
അപ്പോൾ നാം മൂസായോട് കടലിൽ അദ്ദേഹത്തിൻ്റെ വടി കൊണ്ട് അടിക്കാൻ കൽപ്പിച്ചു കൊണ്ട് അദ്ദേഹത്തിന് സന്ദേശം നൽകി. അങ്ങനെ അദ്ദേഹം അത് കൊണ്ട് അടിച്ചപ്പോൾ കടൽ പിളരുകയും, ഇസ്റാഈൽ സന്തതികളിലെ വിവിധ ഗോത്രങ്ങളുടെയത്ര എണ്ണമായി -പന്ത്രണ്ട് വഴികളായി- പിളരുകയും ചെയ്തു. അപ്പോൾ കടലിൽ നിന്നുള്ള ഓരോ കഷ്ണങ്ങളും വലിപ്പത്തിലും ഉറപ്പിലും ഭീമാകാരമായ പർവ്വതസമാനമായിരുന്നു; അവയിൽ നിന്ന് വെള്ളം ഒഴുകുന്നേയില്ല!
64
മറ്റവരെ(ഫിര്‍ഔന്‍റെ പക്ഷം)യും നാം അതിന്‍റെ അടുത്തെത്തിക്കുകയുണ്ടായി.
وَأَزۡلَفۡنَا ثَمَّ ٱلۡأٓخَرِينَ ٦٤
തഫ്സീർആയത്ത് 64
ഫിർഔനിനെയും അവനോടൊപ്പമുള്ളവരെയും നാം കടലിൻ്റെ അടുത്തെത്തിച്ചു; പ്രവേശിക്കാൻ സാധ്യമായ വഴിയാണവ എന്ന ധാരണയിലാണവർ.
65
മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി.
മൂസാക്ക് വേണ്ടി കടൽ പിളർന്നു മാറിയതിലും, അദ്ദേഹം രക്ഷപ്പെട്ടതിലും, ഫിർഔനും കൂട്ടരും നശിച്ചതിലുമെല്ലാം മൂസായുടെ (പ്രവാചകത്വത്തിൻ്റെ) സത്യസന്ധതക്കുള്ള തെളിവുണ്ട്. എന്നാൽ ഫിർഔനിനോടൊപ്പം ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം പേരും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.
68
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണ ചൊരിയുന്നവനും.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ٦٨
തഫ്സീർആയത്ത് 68
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
69
ഇബ്‌റാഹീമിന്‍റെ വൃത്താന്തവും അവര്‍ക്കു നീ വായിച്ചുകേള്‍പിക്കുക.
وَٱتۡلُ عَلَيۡهِمۡ نَبَأَ إِبۡرَٰهِيمَ ٦٩
തഫ്സീർആയത്ത് 69
അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് നീ ഇബ്രാഹീമിൻ്റെ ചരിത്രം പാരായണം ചെയ്തു കേൾപ്പിക്കുക.
70
അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്‍റെ പിതാവിനോടും, തന്‍റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം.
അദ്ദേഹം തൻ്റെ പിതാവ് ആസറിനോടും ബഹുദൈവാരാധകരായ അദ്ദേഹത്തിൻ്റെ സമൂഹത്തോടും ഇപ്രകാരം പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെ നിങ്ങൾ എന്തിനെയാണ് ഈ ആരാധിക്കുന്നത്?!
71
അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു.
അവർ പറഞ്ഞു: ഞങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ അവ ഞങ്ങളുടെ പ്രാർത്ഥന കേൽക്കുകയോ, ഞങ്ങൾ അവരെ അനുസരിച്ചാൽ അവ ഞങ്ങൾക്കെന്തെങ്കിലും ഉപകാരം ചെയ്യുകയോ, ധിക്കരിച്ചാൽ ഉപദ്രവിക്കുകയോ ഒന്നുമില്ല. എന്നാൽ കാര്യമെന്തെന്നാൽ, ഞങ്ങളുടെ പിതാക്കന്മാർ ഇപ്രകാരം ചെയ്യുന്നത് ഞങ്ങൾ കണ്ടുവെന്നു മാത്രം. അതിനാൽ അവരെ ഞങ്ങളതിൽ അന്ധമായി അനുകരിക്കുന്നു എന്നു മാത്രം.
75
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
قَالَ أَفَرَءَيۡتُم مَّا كُنتُمۡ تَعۡبُدُونَ ٧٥
തഫ്സീർആയത്ത് 75
ഇബ്രാഹീം പറഞ്ഞു: നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തിട്ടുണ്ടോ?!
76
നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും?
أَنتُمۡ وَءَابَآؤُكُمُ ٱلۡأَقۡدَمُونَ ٧٦
തഫ്സീർആയത്ത് 76
നിങ്ങളുടെ പൂർവ്വപിതാക്കന്മാർ ആരാധിച്ചിരുന്നതിനെ കുറിച്ചും.
ഇബ്രാഹീം തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! എനിക്ക് നീ മതത്തിൽ അവഗാഹം നൽകുകയും, എനിക്ക് മുൻപുള്ള സച്ചരിതരായ നബിമാരുടെ കൂട്ടത്തിൽ -അവരോടൊപ്പം സ്വർഗത്തിൽ എന്നെയും പ്രവേശിപ്പിച്ചു കൊണ്ട്- എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ!
84
പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ.
وَٱجۡعَل لِّي لِسَانَ صِدۡقٖ فِي ٱلۡأٓخِرِينَ ٨٤
തഫ്സീർആയത്ത് 84
എൻ്റെ ശേഷം വരുന്ന തലമുറകളിൽ എനിക്ക് സൽകീർത്തിയും ഉത്തമമായ പ്രശംസയും നീ നിശ്ചയിക്കേണമേ!
85
എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്‍റെ അവകാശികളില്‍ പെട്ടവനാക്കേണമേ.
وَٱجۡعَلۡنِي مِن وَرَثَةِ جَنَّةِ ٱلنَّعِيمِ ٨٥
തഫ്സീർആയത്ത് 85
അനന്തരമായി സ്വർഗീയസ്ഥാനങ്ങൾ നേടിയെടുക്കുകയും, സുഖാനുഗ്രഹങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന നിൻ്റെ വിശ്വാസികളായ ദാസന്മാരിൽ നീ എന്നെ ഉൾപ്പെടുത്തുകയും, അവിടെ (സ്വർഗത്തിൽ) എന്നെ നീ വസിപ്പിക്കുകയും ചെയ്യേണമേ!
86
എന്‍റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു.
എൻ്റെ പിതാവിന് നീ പൊറുത്തു കൊടുക്കേണമേ! ബഹുദൈവാരാധന കാരണത്താൽ സത്യത്തിൽ നിന്ന് വഴിതെറ്റിയവരിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം. തൻ്റെ പിതാവ് നരകക്കാരിൽ പെട്ടവനാണെന്ന കാര്യം ബോധ്യപ്പെടുന്നതിന് മുൻപാണ് ഇബ്രാഹീം -عَلَيْهِ السَّلَامُ- ഇപ്രകാരം പ്രാർത്ഥിച്ചത്. എന്നാൽ അക്കാര്യം അദ്ദേഹത്തിന് വ്യക്തമായപ്പോൾ പിതാവിൽ നിന്ന് അദ്ദേഹം അകൽച്ച പ്രഖ്യാപിച്ചു. പിന്നീട് അദ്ദേഹം അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല.
87
അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ.
وَلَا تُخۡزِنِي يَوۡمَ يُبۡعَثُونَ ٨٧
തഫ്സീർആയത്ത് 87
മനുഷ്യരെ വിചാരണക്കായി ഉയിർത്തെഴുന്നേൽപ്പിക്കുന്ന ദിവസം (നരകത്തിൽ) ശിക്ഷിച്ചു കൊണ്ട് നീ എന്നെ അപമാനിക്കരുതേ!
88
അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം.
يَوۡمَ لَا يَنفَعُ مَالٞ وَلَا بَنُونَ ٨٨
തഫ്സീർആയത്ത് 88
മനുഷ്യൻ ഇഹലോകത്ത് സ്വരുക്കൂട്ടിയ സമ്പാദ്യമോ, അവൻ സഹായം കണ്ടെത്തിയിരുന്ന അവൻ്റെ മക്കളോ അവന് ഉപകാരപ്പെടാത്ത ദിവസം.
അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ? അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിച്ചു കൊണ്ട് അവ നിങ്ങളെ സഹായിക്കുകയോ, അതല്ലെങ്കിൽ സ്വന്തത്തിന് വേണ്ടി സഹായം ചെയ്യുന്നുണ്ടോ അവരിപ്പോൾ?!
94
തുര്‍ന്ന് അവരും (ആരാധ്യന്‍മാര്‍) ആ ദുര്‍മാര്‍ഗികളും അതില്‍ (നരകത്തില്‍ ) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്.
فَكُبۡكِبُواْ فِيهَا هُمۡ وَٱلۡغَاوُۥنَ ٩٤
തഫ്സീർആയത്ത് 94
അങ്ങനെ മേൽക്കുമേൽ മറിഞ്ഞു വീഴുന്ന തരത്തിൽ അവരും അവരെ വഴിപിഴപ്പിച്ചവരും നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്.
95
ഇബ്‌ലീസിന്‍റെ മുഴുവന്‍ സൈന്യങ്ങളും.
وَجُنُودُ إِبۡلِيسَ أَجۡمَعُونَ ٩٥
തഫ്സീർആയത്ത് 95
പിശാചുക്കളിൽ പെട്ട എല്ലാ ഇബ്'ലീസിൻ്റെ സഹായികളും. അതിൽ ഒരാളും ഒഴിവായിപ്പോവുകയില്ല.
96
അവിടെ വെച്ച് അന്യോന്യം വഴക്കുകൂടിക്കൊണ്ടിരിക്കെ അവര്‍ പറയും:
قَالُواْ وَهُمۡ فِيهَا يَخۡتَصِمُونَ ٩٦
തഫ്സീർആയത്ത് 96
അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുകയും, അവരെ അല്ലാഹുവിന് പുറമെയുള്ള പങ്കാളികളായി സ്വീകരിക്കുകയും ചെയ്ത ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ അവർ ആരാധിച്ചിരുന്നവരുമായി തർക്കിച്ചു കൊണ്ടിരിക്കെ പറയും:
97
അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.
تَٱللَّهِ إِن كُنَّا لَفِي ضَلَٰلٖ مُّبِينٍ ٩٧
തഫ്സീർആയത്ത് 97
അല്ലാഹു സത്യം! തീർച്ചയായും നാം സത്യത്തിൽ നിന്ന് വ്യക്തമായും വഴികേടിലായവരായിരുന്നു.
തീർച്ചയായും ഈ പറഞ്ഞ ഇബ്രാഹീമിൻ്റെ ചരിത്രത്തിലും, നിഷേധികളുടെ പര്യവസാനത്തിലും ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
105
നൂഹിന്‍റെ ജനത (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചുതള്ളി.
كَذَّبَتۡ قَوۡمُ نُوحٍ ٱلۡمُرۡسَلِينَ ١٠٥
തഫ്സീർആയത്ത് 105
നൂഹ് നബി -عَلَيْهِ السَّلَامُ- യെ നിഷേധിച്ചതിലൂടെ അദ്ദേഹത്തിൻ്റെ സമൂഹം അല്ലാഹുവിൻ്റെ ദൂതന്മാരെ മുഴുവൻ നിഷേധിച്ചു.
106
അവരുടെ സഹോദരന്‍ നൂഹ് അവരോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
അവരുടെ കുടുംബ സഹോദരനായ നൂഹ് അവരോട് പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!
107
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
إِنِّي لَكُمۡ رَسُولٌ أَمِينٞ ١٠٧
തഫ്സീർആയത്ത് 107
തീർച്ചയായും അല്ലാഹു നിങ്ങളിലേക്കായി അയച്ച ഒരു ദൂതനാകുന്നു ഞാൻ. അല്ലാഹു എനിക്ക് സന്ദേശം നൽകിയതിൽ കൂട്ടുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.
108
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ١٠٨
തഫ്സീർആയത്ത് 108
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.
110
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുക.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ١١٠
തഫ്സീർആയത്ത് 110
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
111
അവര്‍ പറഞ്ഞു; നിന്നെ പിന്തുടര്‍ന്നിട്ടുള്ളത് ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?
അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ നൂഹ്! ജനങ്ങളിൽ വളരെ തരംതാഴ്ന്നവർ മാത്രമാണ് നിൻ്റെ അനുയായികൾ എന്നിരിക്കെ -അക്കൂട്ടത്തിൽ നേതാക്കളും പ്രമാണിമാരുമായി ആരുമില്ലെന്നിരിക്കെ- ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയും, നീ കൊണ്ടു വന്നത് പിൻപറ്റുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുകയോ?!
112
അദ്ദേഹം പറഞ്ഞു: അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്ക് എന്തറിയാം?(8)
നൂഹ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞു: ഈ മുഅ്മിനുകൾ ചെയ്തു കൊണ്ടിരിക്കുന്നതിനെ കുറിച്ച് എനിക്കെന്ത് അറിയാനാണ്? ഞാൻ അവരുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തി സൂക്ഷിക്കുന്ന ആളല്ല.
113
അവരെ വിചാരണ നടത്തുക എന്നത് എന്‍റെ രക്ഷിതാവിന്‍റെ ബാധ്യത മാത്രമാകുന്നു നിങ്ങള്‍ ബോധമുള്ളവരായെങ്കില്‍!
അവരുടെ വിചാരണ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. അവരുടെ രഹസ്യങ്ങളും പരസ്യങ്ങളും അവനാണ് അറിയുന്നത്. അതൊന്നും എൻ്റെ കാര്യമല്ല. നിങ്ങൾ ബോധമുള്ളവരായിരുന്നെങ്കിൽ ഈ പറഞ്ഞതൊന്നും പറയുമായിരുന്നില്ല.
114
സത്യവിശ്വാസികളെ ഞാന്‍ ഒരിക്കലും ആട്ടിക്കളയുന്നതല്ല.
وَمَآ أَنَا۠ بِطَارِدِ ٱلۡمُؤۡمِنِينَ ١١٤
തഫ്സീർആയത്ത് 114
നിങ്ങളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് -നിങ്ങൾ (എന്നിൽ) വിശ്വസിക്കുന്നതിനായി- (അല്ലാഹുവിൽ) വിശ്വസിച്ചവരെ എൻ്റെ സദസ്സിൽ നിന്ന് ഞാൻ ആട്ടിക്കളയുകയില്ല.
115
ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
إِنۡ أَنَا۠ إِلَّا نَذِيرٞ مُّبِينٞ ١١٥
തഫ്സീർആയത്ത് 115
വ്യക്തമായ താക്കീത് നൽകുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു ഞാൻ; അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ ഞാൻ താക്കീത് ചെയ്യുന്നു.
116
അവര്‍ പറഞ്ഞു: നൂഹേ, നീ (ഇതില്‍നിന്നു) വിരമിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നീ എറിഞ്ഞു കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
അദ്ദേഹത്തിൻ്റെ സമൂഹം അദ്ദേഹത്തോട് പറഞ്ഞു: നീ ഞങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്ന ഈ കാര്യം നീ നിർത്തിവെച്ചില്ലെങ്കിൽ ആക്ഷേപിതനും, കല്ലെറിഞ്ഞ് കൊല്ലപ്പെടുന്നവനുമായി നീ മാറുക തന്നെ ചെയ്യും.
117
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു.
قَالَ رَبِّ إِنَّ قَوۡمِي كَذَّبُونِ ١١٧
തഫ്സീർആയത്ത് 117
നൂഹ് തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു: എൻ്റെ രക്ഷിതാവേ! എൻ്റെ ജനത എന്നെ കളവാക്കിയിരിക്കുന്നു. ഞാൻ നിൻ്റെ പക്കൽ നിന്ന് അവർക്ക് കൊണ്ടുവന്നു നൽകിയതിൽ അവർ എന്നെ സത്യപ്പെടുത്തിയില്ല.
118
അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എന്‍റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ.
അതിനാൽ എനിക്കും അവർക്കുമിടയിൽ നീ വ്യക്തമായ ഒരു തീരുമാനമെടുക്കുകയും, അസത്യത്തിൽ തുടർന്നു പോയതിനാൽ അവരെ അതിലൂടെ നീ നശിപ്പിക്കുകയും ചെയ്യേണമേ! എന്നെയും എന്നോടൊപ്പമുള്ള മുഅ്മിനുകളെയും എൻ്റെ ജനതയിലെ കാഫിറുകളെ നശിപ്പിക്കുന്നതിൽ നീ ഉൾപ്പെടുത്താതെ രക്ഷിക്കുകയും ചെയ്യേണമേ!
119
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും ഭാരം നിറക്കപ്പെട്ട കപ്പലില്‍ നാം രക്ഷപ്പെടുത്തി.
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർഥനക്ക് നാം ഉത്തരം നൽകുകയും, അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ച മുഅ്മിനുകളെയും നാം, ജനങ്ങളെയും മൃഗങ്ങളെയും കൊണ്ട് നിറഞ്ഞ കപ്പലിൽ രക്ഷപ്പെടുത്തുകയും ചെയ്തു.
120
പിന്നെ ബാക്കിയുള്ളവരെ അതിന് ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു.
ثُمَّ أَغۡرَقۡنَا بَعۡدُ ٱلۡبَاقِينَ ١٢٠
തഫ്സീർആയത്ത് 120
ശേഷം അവർക്ക് പുറമെയുള്ള നൂഹിൻ്റെ ജനതയെ മുഴുവൻ നാം മുക്കി നശിപ്പിക്കുകയും ചെയ്തു.
121
തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ റബ്ബ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
അവരുടെ കുടുംബ സഹോദരനായ ഹൂദ് അവരോട് പറഞ്ഞ സന്ദർഭം സ്മരിക്കുക: അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!
125
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
إِنِّي لَكُمۡ رَسُولٌ أَمِينٞ ١٢٥
തഫ്സീർആയത്ത് 125
തീർച്ചയായും അല്ലാഹു നിങ്ങളിലേക്കായി അയച്ച ഒരു ദൂതനാകുന്നു ഞാൻ. അല്ലാഹു (നിങ്ങൾക്ക്) എത്തിച്ചു നൽകാൻ എന്നോട് കൽപ്പിച്ചതിൽ കൂട്ടുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.
126
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ١٢٦
തഫ്സീർആയത്ത് 126
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
127
ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.
എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.
128
വൃഥാ പൊങ്ങച്ചം കാണിക്കുവാനായി എല്ലാ കുന്നിന്‍ പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപ്പൊക്കുകയാണോ?
ഇഹലോകത്ത് നിന്ന് ഒരിക്കലും യാത്രയാവില്ലെന്ന പോലെ, സ്ഥിരവാസികളെന്ന രീതിയിൽ കൊട്ടാരങ്ങളും കോട്ടകളും പണിയുകയാണോ നിങ്ങൾ?
130
നിങ്ങള്‍ ബലം പ്രയോഗിക്കുകയാണെങ്കില്‍ നിഷ്ഠൂരന്‍മാരായിക്കൊണ്ട് നിങ്ങള്‍ ബലം പ്രയോഗിക്കുന്നു.
وَإِذَا بَطَشۡتُم بَطَشۡتُمۡ جَبَّارِينَ ١٣٠
തഫ്സീർആയത്ത് 130
നിങ്ങൾ (ശത്രുക്കളെ) അടിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോൾ നിഷ്ഠൂരന്മാരായി കൊണ്ടാണ് അവരെ അക്രമിക്കുന്നത്; യാതൊരു കാരുണ്യമോ അനുകമ്പയോ നിങ്ങൾ പുലർത്തുന്നില്ല.
131
ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ١٣١
തഫ്സീർആയത്ത് 131
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
132
നിങ്ങള്‍ക്ക് തന്നെ അറിയാവുന്നവ (സുഖസൗകര്യങ്ങള്‍) മുഖേന നിങ്ങളെ സഹായിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുക.
അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: നീ ഞങ്ങളെ ഉപദേശിക്കുന്നതും, ഉപദേശിക്കാതിരിക്കുന്നതും ഞങ്ങൾക്ക് സമമാണ്. ഞങ്ങളൊരിക്കലും നിന്നിൽ വിശ്വസിക്കുകയില്ല. ഞങ്ങൾ നിലകൊള്ളുന്ന മാർഗത്തിൽ നിന്ന് ഞങ്ങൾ പിന്തിരിയുകയുമില്ല.
137
ഇത് (9) പൂര്‍വ്വികന്‍മാരുടെ സമ്പ്രദായം തന്നെയാകുന്നു.
إِنۡ هَٰذَآ إِلَّا خُلُقُ ٱلۡأَوَّلِينَ ١٣٧
തഫ്സീർആയത്ത് 137
ഇത് പൂർവ്വികരുടെ മതവും, അവരുടെ ശൈലിയും സ്വഭാവങ്ങളുമല്ലാതെ മറ്റൊന്നുമല്ല.
138
ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല.
وَمَا نَحۡنُ بِمُعَذَّبِينَ ١٣٨
തഫ്സീർആയത്ത് 138
ഞങ്ങൾ ശിക്ഷപ്പെടുന്നവരല്ല.
139
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും, അതിനാല്‍ നാം അവരെ നശിപ്പിക്കുകയും ചെയ്തു തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
അങ്ങനെ അവർ തങ്ങളുടെ നബിയായ ഹൂദിനെ നിഷേധിക്കുന്നതിൽ തന്നെ തുടർന്നു പോന്നു. അപ്പോൾ നാം അവരുടെ നിഷേധം കാരണത്താൽ ഒരു നന്മയുമില്ലാത്ത കാറ്റ് കൊണ്ട് അവരെ നശിപ്പിച്ചു കളഞ്ഞു. തീർച്ചയായും അവരുടെ നാശത്തിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല.
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് നിന്ന് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
അവരുടെ കുടുംബ സഹോദരനായ സ്വാലിഹ് അവരോട് പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!
143
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
إِنِّي لَكُمۡ رَسُولٌ أَمِينٞ ١٤٣
തഫ്സീർആയത്ത് 143
തീർച്ചയായും അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാകുന്നു ഞാൻ. അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു തരുന്നതിൽ എന്തെങ്കിലും വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.
144
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ١٤٤
തഫ്സീർആയത്ത് 144
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.
നിങ്ങൾ നിലകൊള്ളുന്ന അനുഗ്രഹങ്ങളിലും നന്മകളിലും നിർഭയരായി വിട്ടേക്കപ്പെടുമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും, (അല്ലാഹുവിൻ്റെ ശിക്ഷയെ) ഭയക്കാതിരിക്കുകയുമാണോ നിങ്ങൾ?
147
അതായത് തോട്ടങ്ങളിലും അരുവികളിലും.
فِي جَنَّٰتٖ وَعُيُونٖ ١٤٧
തഫ്സീർആയത്ത് 147
പൂന്തോട്ടങ്ങൾക്കും ഒഴുകുന്ന അരുവികൾക്കുമിടയിൽ.
148
വയലുകളിലും, കുല ഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും.(10)
وَزُرُوعٖ وَنَخۡلٖ طَلۡعُهَا هَضِيمٞ ١٤٨
തഫ്സീർആയത്ത് 148
വയലുകളിലും, ഈത്തപ്പനകളിലും; അവയുടെ ഫലങ്ങൾ മൃദുവും പാകമൊത്തതുമാകുന്നു.
149
നിങ്ങള്‍ സന്തോഷപ്രമത്തരായിക്കൊണ്ട് പര്‍വ്വതങ്ങളില്‍ വീടുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യുന്നു.
നിങ്ങൾക്ക് താമസിക്കുന്നതിനായി വീടുകൾ പണിയുന്നതിന് വേണ്ടി നൈപുണ്യത്തോടെ പർവ്വതങ്ങൾ നിങ്ങൾ തുരക്കുകയും ചെയ്യുന്നു.
150
ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ١٥٠
തഫ്സീർആയത്ത് 150
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
അദ്ദേഹത്തിൻ്റെ സമൂഹം അദ്ദേഹത്തോട് പറഞ്ഞു: അനേകം തവണ മാരണം ബാധിക്കുകയും, അങ്ങനെ മാരണം ബുദ്ധിയെ കീഴടക്കുകയും, ബുദ്ധി നഷ്ടപ്പെടുകയും ചെയ്തവരിൽ ഒരുത്തൻ മാത്രമാണ് നീ.
154
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അതിനാല്‍ നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ വല്ല ദൃഷ്ടാന്തവും കൊണ്ടുവരൂ.
ഞങ്ങളെ പോലുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു നീ. അല്ലാഹുവിൻ്റെ ദൂതനാകാൻ മാത്രം നിനക്ക് ഞങ്ങളെക്കാൾ എന്തെങ്കിലും പ്രത്യേകതയില്ല. അതിനാൽ നീ അല്ലാഹുവിൻ്റെ ദൂതനാണെന്ന നിൻ്റെ വാദത്തിന് തെളിവായി എന്തെങ്കിലും ഒരു അടയാളം നീ കൊണ്ടുവരിക.
155
അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം! അതിന്ന് വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട്. നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്; ഒരു നിശ്ചിത ദിവസത്തില്‍.
സ്വാലിഹ് -അദ്ദേഹത്തിന് അല്ലാഹു ഒരു ദൃഷ്ടാന്തം നൽകിയിരുന്നു. പാറക്കുള്ളിൽ നിന്ന് അല്ലാഹു പുറത്തു കൊണ്ടു വന്ന ഒരു ഒട്ടകമായിരുന്നു ആ ദൃഷ്ടാന്തം- അവരോട് പറഞ്ഞു: ഇത് കാണാനും തൊട്ടുനോക്കാനുമെല്ലാം കഴിയുന്ന ഒരു ഒട്ടകമാണ്. അതിന് വെള്ളത്തിൽ ഒരു പങ്കുണ്ടായിരിക്കും. നിങ്ങൾക്കും ഒരു നിശ്ചിത പങ്കുണ്ടായിരിക്കും. നിങ്ങളുടെ പങ്കിൻ്റെ ദിവസം ഒട്ടകം വെള്ളം കുടിക്കുകയില്ല. അതിൻ്റെ പങ്ക് നിശ്ചയിക്കപ്പെട്ട ദിവസം നിങ്ങളും വെള്ളമെടുക്കരുത്.
156
നിങ്ങള്‍ അതിന് യാതൊരു ദ്രോഹവും ഏല്‍പിക്കരുത്. (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും.
അറുക്കുകയോ അടിക്കുകയോ ചെയ്തു കൊണ്ട് എന്തെങ്കിലും ഉപദ്രവം അതിന് നിങ്ങൾ ഏൽപ്പിക്കരുത്. അങ്ങനെ ചെയ്താൽ അക്കാരണത്താൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുകയും, ഭയാനകമായ ഒരു ദിവസം ആ ശിക്ഷ നിങ്ങളെ നശിപ്പിച്ചു കളയുകയും ചെയ്യും. നിങ്ങൾക്കുമേൽ ഇറങ്ങുന്ന ദുരന്തം കാരണത്താലാണ് ആ ദിവസം അപ്രകാരം ഭീകരമാകുന്നത്.
157
എന്നാല്‍ അവര്‍ അതിനെ വെട്ടിക്കൊന്നു. അങ്ങനെ അവര്‍ ഖേദക്കാരായിത്തീര്‍ന്നു.
فَعَقَرُوهَا فَأَصۡبَحُواْ نَٰدِمِينَ ١٥٧
തഫ്സീർആയത്ത് 157
അവർ അതിനെ അറുത്തു കളയാമെന്ന തീരുമാനത്തിൽ ഒത്തൊരുമിച്ചു. അവരുടെ കൂട്ടത്തിൽ ഏറ്റവും ദൗർഭാഗ്യവാനായ ഒരുത്തൻ അതിനെ അറുത്തു കളഞ്ഞു. അങ്ങനെ തങ്ങൾ ചെയ്തു വെച്ച പ്രവൃത്തി കാരണത്താൽ ശിക്ഷ തീർച്ചയായും വന്നിറങ്ങുമെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ ഖേദവാന്മാരായി തീർന്നു. എന്നാൽ ശിക്ഷ കൺമുന്നിൽ കാണുമ്പോഴുള്ള ഖേദം ഒരുപകാരവും ചെയ്യുകയില്ല.
158
അങ്ങനെ ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
അങ്ങനെ് താക്കീത് നൽകപ്പെട്ട ശിക്ഷ അവരെ പിടികൂടി. ഭൂകമ്പവും ഘോരശബ്ദവുമായിരുന്നു അവർക്കുള്ള ശിക്ഷ. തീർച്ചയായും ഈ പറയപ്പെട്ട, സ്വാലിഹിൻ്റെയും അദ്ദേഹത്തിൻ്റെ ജനതയുടെയും ചരിത്രത്തിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല.
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
160
ലൂത്വിന്‍റെ ജനത (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചു തള്ളി.
كَذَّبَتۡ قَوۡمُ لُوطٍ ٱلۡمُرۡسَلِينَ ١٦٠
തഫ്സീർആയത്ത് 160
തങ്ങളുടെ ദൂതനായ ലൂത്വ് നബി -عَلَيْهِ السَّلَامُ- യെ നിഷേധിച്ചതിലൂടെ അദ്ദേഹത്തിൻ്റെ സമൂഹം അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിച്ചു.
161
അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
അവരുടെ കുടുംബ സഹോദരനായ ലൂത്വ് അവരോട് പറഞ്ഞ സന്ദർഭം: ബഹുദൈവാരാധന ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!
162
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
إِنِّي لَكُمۡ رَسُولٌ أَمِينٞ ١٦٢
തഫ്സീർആയത്ത് 162
തീർച്ചയായും അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാകുന്നു ഞാൻ. അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു തരുന്നതിൽ എന്തെങ്കിലും വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.
163
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ١٦٣
തഫ്സീർആയത്ത് 163
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
164
ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു.
എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.
അല്ലാഹു നിങ്ങളുടെ കാമനിവൃത്തിക്കായി സൃഷ്ടിച്ചു തന്ന നിങ്ങളുടെ ഇണകളുടെ ഗുഹ്യസ്ഥാനങ്ങളെ സമീപിക്കാതെ ഉപേക്ഷിക്കുകയുമാണോ?! അല്ല! ഈ വൈകൃതമേറിയ തിന്മ ചെയ്തു കൊണ്ട് അല്ലാഹുവിൻ്റെ (നന്മതിന്മകളുടെ) അതിർവരമ്പുകൾ വിട്ടുകടന്നവർ തന്നെ നിങ്ങൾ.
167
അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
അദ്ദേഹത്തിൻ്റെ സമൂഹം അദ്ദേഹത്തോട് പറഞ്ഞു: ലൂത്വേ! നീ ഞങ്ങളെ ഈ പ്രവൃത്തിയിൽ നിന്ന് വിലക്കുന്നതും, ഞങ്ങളെ തിരുത്തുന്നതും അവസാനിപ്പിക്കുന്നില്ലെങ്കിൽ നീയും നിന്നോടൊപ്പമുള്ളവരും ഞങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
168
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
قَالَ إِنِّي لِعَمَلِكُم مِّنَ ٱلۡقَالِينَ ١٦٨
തഫ്സീർആയത്ത് 168
ലൂത്വ് അവരോടായി പറഞ്ഞു: തീർച്ചയായും നിങ്ങൾ ഈ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയെ വെറുക്കുകയും അതിനോട് വിരോധം വെച്ചുപുലർത്തുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാകുന്നു ഞാൻ.
169
അദ്ദേഹം (പ്രാര്‍ത്ഥിച്ചു:) എന്‍റെ രക്ഷിതാവേ, എന്നെയും എന്‍റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ.
رَبِّ نَجِّنِي وَأَهۡلِي مِمَّا يَعۡمَلُونَ ١٦٩
തഫ്സീർആയത്ത് 169
അദ്ദേഹം തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർഥിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! എന്നെയും എൻ്റെ കുടുംബത്തെയും ഈ കൂട്ടർ ചെയ്തു വരുന്ന മ്ലേഛവൃത്തി കാരണത്താൽ ബാധിക്കാനിരിക്കുന്ന ശിക്ഷയിൽ നിന്ന് നീ രക്ഷപ്പെടുത്തേണമേ!
170
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തേയും മുഴുവന്‍ നാം രക്ഷപ്പെടുത്തി.
فَنَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ ١٧٠
തഫ്സീർആയത്ത് 170
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും, അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ മുഴുവൻ കുടുംബത്തെയും നാം രക്ഷപ്പെടുത്തുകയും ചെയ്തു.
171
പിന്‍മാറി നിന്നവരില്‍ ഒരു കിഴവി ഒഴികെ.(12)
إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ ١٧١
തഫ്സീർആയത്ത് 171
അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ. അവൾ (അല്ലാഹുവിനെ) നിഷേധിച്ചവളായിരുന്നു. നശിച്ചുപോയവരുടെ കൂട്ടത്തിലായിരുന്നു അവൾ ഉൾപ്പെട്ടത്.
172
പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു.
ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ ١٧٢
തഫ്സീർആയത്ത് 172
ശേഷം ലൂത്വും അദ്ദേഹത്തിൻ്റെ കുടുംബവും സദൂം എന്ന ആ നാട്ടിൽ നിന്ന് പുറത്തു പോയ ശേഷം അദ്ദേഹത്തിൻ്റെ ജനതയിലെ ബാക്കിയുള്ളവരെയെല്ലാം നാം കഠിനമായ ശിക്ഷയിലൂടെ നശിപ്പിച്ചു.
173
അവരുടെ മേല്‍ നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം!(13)
അവരുടെ മേൽ ആകാശത്ത് നിന്ന് നാം കല്ലുകൾ മഴ പോലെ വർഷിച്ചു. അവർ അവരുടെ മ്ലേഛവൃത്തിയിൽ തുടരുകയാണെങ്കിൽ അവരെ ബാധിക്കുമെന്ന് ലൂത്വ് താക്കീത് ചെയ്യുകയും സൂക്ഷിക്കാൻ ഓർമ്മപ്പെടുത്തുകയും ചെയ്ത അല്ലാഹുവിൻ്റെ ആ ശിക്ഷയുടെ മഴ എത്ര മോശമായിരുന്നു!
174
തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
തീർച്ചയായും ഈ പറഞ്ഞ മ്ലേഛവൃത്തി പ്രവർത്തിച്ചതിനാൽ ലൂത്വിൻ്റെ സമൂഹത്തെ ബാധിച്ച ശിക്ഷയിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.
175
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണ ചൊരിയുന്നവനും.
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ١٧٥
തഫ്സീർആയത്ത് 175
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
തിങ്ങിനിറഞ്ഞ മരക്കൂട്ടങ്ങളുടെ നാട്ടിൽ താമസിച്ചവരും തങ്ങളുടെ ദൂതനായ ശുഐബിനെ നിഷേധിച്ചതിലൂടെ റസൂലുകളെ മുഴുവൻ കളവാക്കുകയുണ്ടായി.
177
അവരോട് ശുഐബ് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
إِذۡ قَالَ لَهُمۡ شُعَيۡبٌ أَلَا تَتَّقُونَ ١٧٧
തഫ്സീർആയത്ത് 177
അവരുടെ ദൂതനായ ശുഐബ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞ സന്ദർഭം: ബഹുദൈവാരാധന ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!
178
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.
إِنِّي لَكُمۡ رَسُولٌ أَمِينٞ ١٧٨
തഫ്സീർആയത്ത് 178
തീർച്ചയായും അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാകുന്നു ഞാൻ. അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു തരുന്നതിൽ എന്തെങ്കിലും വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.
179
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ١٧٩
തഫ്സീർആയത്ത് 179
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.
181
നിങ്ങള്‍ അളവു പൂര്‍ത്തിയാക്കികൊടുക്കുക. നിങ്ങള്‍ (ജനങ്ങള്‍ക്ക്) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്.
ശുഐബിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: നിരവധി തവണ മാരണം ബാധിക്കുകയും, അങ്ങനെ ബുദ്ധിയെ മാരണം കീഴടക്കുകയും, ബുദ്ധി നഷ്ടപ്പെടുകയും ചെയ്തവരിൽ പെട്ട ഒരുത്തൻ മാത്രമാകുന്നു നീ.
186
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. തീര്‍ച്ചയായും നീ വ്യാജവാദികളില്‍ പെട്ടവനാണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്.
നീ ഞങ്ങളെ പോലുള്ള ഒരു മനുഷ്യനല്ലാതെ മറ്റൊന്നുമല്ല. ഞങ്ങളെക്കാൾ ഒരു പ്രത്യേകതയും നിനക്കില്ല. അപ്പോൾ നീയെങ്ങനെയാണ് ഒരു ദൂതനാവുക? ഞാനൊരു ദൂതനാണെന്ന് കള്ളം പറയുന്ന ഒരുത്തനായല്ലാതെ നിന്നെ ഞങ്ങൾ മനസ്സിലാക്കുന്നില്ല.
187
അതുകൊണ്ട് നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ നീ വീഴ്ത്തുക.
നിൻ്റെ ജൽപ്പനത്തിൽ സത്യവാനാണ് നീയെങ്കിൽ ഞങ്ങൾക്ക് മേൽ ആകാശത്തെ നീ കഷ്ണങ്ങളായി വീഴ്ത്തുക.
188
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി എന്‍റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാകുന്നു.
قَالَ رَبِّيٓ أَعۡلَمُ بِمَا تَعۡمَلُونَ ١٨٨
തഫ്സീർആയത്ത് 188
ശുഐബ് അവരോട് പറഞ്ഞു: എൻ്റെ രക്ഷിതാവ് നിങ്ങൾ പ്രവർത്തിച്ചു കൂട്ടുന്ന ബഹുദൈവാരാധനയെയും തിന്മകളെയും കുറിച്ച് നന്നായി അറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
189
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാല്‍ മേഘത്തണല്‍ മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി.(15) തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു.
അങ്ങനെ അവർ തങ്ങളുടെ നിഷേധത്തിൽ തന്നെ തുടർന്നു. അപ്പോൾ അവരെ ഭയങ്കരമായ ഒരു ശിക്ഷ ബാധിച്ചു. കടുത്ത ചൂടുള്ള ഒരു ദിവസത്തിന് ശേഷം ഒരു മേഘം അവർക്ക് തണൽ വിരിച്ചു. പൊടുന്നനെ അതവർക്ക് മേൽ തീ വർഷിക്കുകയും, അവരെ കരിച്ചു കളയുകയും ചെയ്തു. തീർച്ചയായും അവരുടെ നാശത്തിൻ്റെ ദിവസം തീർത്തും ഭയാനകമായ ഒരു ദിവസം തന്നെയായിരുന്നു.
190
തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍അധികപേരും വിശ്വസിക്കുന്നവരായില്ല.
തീർച്ചയായും ശുഐബിൻ്റെ സമൂഹം നശിക്കപ്പെട്ട ഈ ചരിത്രത്തിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.
അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ ഹൃദയത്തിൽ അദ്ദേഹം അത് (ഖുർആൻ) ഇറക്കിയിരിക്കുന്നത്, ജനങ്ങളെ താക്കീത് ചെയ്യുകയും അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് അവരെ ഭയപ്പെടുത്തുകയും ചെയ്യുന്ന ദൂതനായി താങ്കൾ മാറുന്നതിനത്രെ അത്.
195
സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്).
بِلِسَانٍ عَرَبِيّٖ مُّبِينٖ ١٩٥
തഫ്സീർആയത്ത് 195
വ്യക്തമായ അറബി ഭാഷയിലാണ് അദ്ദേഹം അത് ഇറക്കിയിരിക്കുന്നത്.
196
തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്. (16)
وَإِنَّهُۥ لَفِي زُبُرِ ٱلۡأَوَّلِينَ ١٩٦
തഫ്സീർആയത്ത് 196
തീർച്ചയായും ഈ ഖുർആൻ മുൻകാലക്കാരുടെ വേദഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇതിന് മുൻപ് (അല്ലാഹുവിൽ നിന്ന്) അവതരിച്ച ഉന്നതവേദഗ്രന്ഥങ്ങൾ ഈ ഖുർആനിനെ കുറിച്ച് സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്.
197
ഇസ്രായീല്‍സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക് അത് അറിയാം എന്ന കാര്യം ഇവര്‍ക്ക് (അവിശ്വാസികള്‍ക്ക്) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ? (17)
ഇസ്രാഈൽ സന്തതികളിൽ പെട്ട -അബ്ദുല്ലാഹിബ്നു സലാമിനെ പോലുള്ള- പണ്ഡിതന്മാർക്ക് താങ്കൾക്ക് മേൽ അവതരിച്ചതിൻ്റെ സത്യത ബോധ്യപ്പെട്ടിരിക്കുന്നു എന്നത് (ഖുർആനിനെ) നിഷേധിക്കുന്നവർക്ക് താങ്കളുടെ സത്യസന്ധത ബോധ്യപ്പെടുത്തി നൽകുന്ന ഒരു ദൃഷ്ടാന്തമായി വർത്തിക്കുന്നില്ലേ?!
198
നാം അത് അനറബികളില്‍ ഒരാളുടെ മേല്‍ അവതരിപ്പിരുന്നെങ്കിൽ,
അങ്ങനെ (അനറബിയായ ആ വ്യക്തി) അവർക്ക് അത് പാരായണം ചെയ്തു കേൾപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ ഇതിൽ വിശ്വസിക്കുന്നവരാകുമായിരുന്നില്ല. കാരണം അവർ പറയും: ഞങ്ങൾക്ക് ഇത് മനസ്സിലാകുന്നില്ല. അതിനാൽ അല്ലാഹു ഈ ഖുർആൻ അവരുടെ തന്നെ ഭാഷയിൽ അവതരിപ്പിച്ചു എന്നതിന് അവർ അല്ലാഹുവിന് സ്തുതി അർപ്പിക്കട്ടെ.
200
അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ നാം അത് (അവിശ്വാസം) കടത്തിവിട്ടിരിക്കയാണ്.
അവരിപ്പോൾ നിലകൊള്ളുന്ന നിഷേധത്തിൽ നിന്ന് അവർക്ക് മാറ്റം വരുകയും, അവർ (അല്ലാഹുവിൽ) വിശ്വസിക്കുകയും ചെയ്യുക എന്നത് വേദനാജനകമായ ശിക്ഷ കാണുന്നത് വരെ അവരിൽ നിന്ന് ഉണ്ടാവുകയില്ല.
അപ്പോൾ പൊടുന്നനെയായിരിക്കും അവർക്ക് ആ ശിക്ഷ വന്നെത്തുക. നിനച്ചിരിക്കാതെ, ശിക്ഷ വരുന്നുണ്ടെന്ന് അവർ പ്രതീക്ഷിച്ചിരിക്കാത്ത നിലയിലായിരിക്കും അവർ.
203
ഞങ്ങള്‍ക്ക് (ഒരല്‍പം) അവധി നല്‍കപ്പെടുമോ? എന്ന് അപ്പോള്‍ അവര്‍ ചോദിച്ചേക്കും
فَيَقُولُواْ هَلۡ نَحۡنُ مُنظَرُونَ ٢٠٣
തഫ്സീർആയത്ത് 203
ശിക്ഷ പൊടുന്നനെ അവരുടെ മേൽ വന്നുഭവിച്ചാൽ കടുത്ത ഖേദത്താൽ അവർ പറയും: ഞങ്ങൾക്ക് കുറച്ചൊരു അവധി നൽകപ്പെടുമോ?! ഞങ്ങൾക്കൊന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതിന് വേണ്ടി...
അപ്പോൾ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ ഈ കാഫിറുകൾ തിരക്കു കൂട്ടിക്കൊണ്ട് ഇപ്രകാരം പറയുന്നത്: 'നീ വാദിച്ചതു പോലെ ആകാശം കഷ്ണങ്ങളായി ഞങ്ങളുടെ മേൽ വീഴ്ത്തുന്നത് വരെ നിന്നിൽ ഞങ്ങൾ വിശ്വസിക്കുകയില്ല'?!
205
എന്നാല്‍ നീ ആലോചിച്ചിട്ടുണ്ടോ? നാം അവര്‍ക്ക് കുറെ കൊല്ലങ്ങളോളം സുഖസൗകര്യം നല്‍കിയെങ്കിൽ.
أَفَرَءَيۡتَ إِن مَّتَّعۡنَٰهُمۡ سِنِينَ ٢٠٥
തഫ്സീർആയത്ത് 205
അല്ലാഹുവിൻ്റെ റസൂലേ! എന്നോട് താങ്കൾ പറയൂ! നിങ്ങൾ (അവർക്ക്) കൊണ്ടുവന്നു നൽകിയ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്ന ഈ കാഫിറുകൾക്ക് ധാരാളം കാലം നാം അനുഗ്രഹങ്ങൾ കൊണ്ട് സുഖം നൽകിയെങ്കിൽ;
206
അനന്തരം അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടു കൊണ്ടിരിക്കുന്ന ശിക്ഷ അവര്‍ക്ക് വരികയും ചെയ്തു.
ثُمَّ جَآءَهُم مَّا كَانُواْ يُوعَدُونَ ٢٠٦
തഫ്സീർആയത്ത് 206
ശേഷം ഈ പറഞ്ഞ അനുഗ്രഹങ്ങളെല്ലാം നേടിയെടുത്ത ശേഷം അവർക്ക് താക്കീത് നൽകപ്പെട്ടു കൊണ്ടിരുന്ന ശിക്ഷ അവരെ ബാധിച്ചെങ്കിൽ;
207
(എന്നാലും) അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന ആ സുഖ സൗകര്യങ്ങള്‍ അവര്‍ക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല.(18)
ഇഹലോകത്ത് അവർക്കുണ്ടായിരുന്ന സുഖാനുഗ്രഹങ്ങൾ എന്ത് ഉപകാരമാണ് അവർക്ക് ചെയ്യുക?! ആ അനുഗ്രഹങ്ങളെല്ലാം അവരെ വിട്ടുപിരിയും. അതൊന്നും യാതൊരു ഉപകാരവും ചെയ്യുകയുമില്ല.
208
ഒരു രാജ്യവും നാം നശിപ്പിച്ചിട്ടില്ല; അതിന് താക്കീതുകാര്‍ ഉണ്ടായിട്ടല്ലാതെ.
ഒരു സമുദായത്തെയും അവരിലേക്ക് ദൂതന്മാരെ നിയോഗിക്കുകയും, വേദഗ്രന്ഥങ്ങൾ ഇറക്കുകയും ചെയ്തു കൊണ്ട് തെളിവ് സ്ഥാപിച്ചതിന് ശേഷമല്ലാതെ നാം ശിക്ഷിച്ചിട്ടില്ല.
209
ഓര്‍മപ്പെടുത്തുവാന്‍ വേണ്ടിയത്രെ അത്. നാം അക്രമം ചെയ്യുന്നവനായിട്ടില്ല.
ذِكۡرَىٰ وَمَا كُنَّا ظَٰلِمِينَ ٢٠٩
തഫ്സീർആയത്ത് 209
അവർക്കൊരു ഓർമ്മപ്പെടുത്തലും ഉൽബോധനവുമായി കൊണ്ടാണ് അത്. ദൂതന്മാരെ നിയോഗിക്കുകയും, വേദഗ്രന്ഥങ്ങൾ ഇറക്കുകയും ചെയ്തു കൊണ്ട് തെളിവ് സ്ഥാപിച്ചതിന് ശേഷം മാത്രമാണ് അക്കൂട്ടരെ നശിപ്പിച്ചത് എന്നതിനാൽ നാം അവരോട് അതിക്രമം കാണിക്കുന്നവരായിരുന്നില്ല.
210
ഇതുമായി (ഖുര്‍ആനുമായി) പിശാചുക്കള്‍ ഇറങ്ങി വന്നിട്ടില്ല.(19)
وَمَا تَنَزَّلَتۡ بِهِ ٱلشَّيَٰطِينُ ٢١٠
തഫ്സീർആയത്ത് 210
അല്ലാഹുവിൻ്റെ ദൂതരുടെ -ﷺ- ഹൃദയത്തിൽ ഈ ഖുർആൻ കൊണ്ട് പിശാചുക്കൾ ഇറങ്ങിയിട്ടില്ല.
അവിടുത്തെ ഹൃദയത്തിന് മേൽ അവർ ഖുർആൻ കൊണ്ട് ഇറങ്ങുക എന്നത് ശരിയാവുകയുമില്ല. അവർക്കതിന് സാധിക്കുകയുമില്ല.
212
തീര്‍ച്ചയായും അവര്‍ (അല്ലാഹുവിന്റെ സന്ദേശം) കേള്‍ക്കുന്നതില്‍ നിന്ന് അകറ്റപെട്ടവരാകുന്നു.
إِنَّهُمۡ عَنِ ٱلسَّمۡعِ لَمَعۡزُولُونَ ٢١٢
തഫ്സീർആയത്ത് 212
അവർക്കത് സാധിക്കില്ല; കാരണം ഖുർആൻ അവതരിക്കപ്പെടുന്ന ആകാശലോകത്തെ സ്ഥാനങ്ങളിൽ നിന്ന് അവർ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് അവർക്ക് അതിലേക്ക് എത്തിച്ചേരാൻ സാധിക്കുക?! എങ്ങനെയാണ് അതും കൊണ്ട് (ഭൂമിയിലേക്ക്) ഇറങ്ങുവാൻ കഴിയുക?!
213
ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നീ വിളിച്ചു പ്രാര്‍ത്ഥിക്കരുത്. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെയും നീ ആരാധിക്കുകയോ, അല്ലാഹുവിനോടൊപ്പം അവനെ പങ്കാളിയാക്കുകയോ ചെയ്യരുത്. അങ്ങനെ നീ ചെയ്താൽ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ നീ ഉൾപ്പെടുന്നതായിരിക്കും.
214
നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക.
وَأَنذِرۡ عَشِيرَتَكَ ٱلۡأَقۡرَبِينَ ٢١٤
തഫ്സീർആയത്ത് 214
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹത്തിൽ അങ്ങയോട് ഏറ്റവും അടുത്ത ബന്ധുക്കൾക്ക് -ശേഷം അതിനോട് അടുത്തവർക്ക്- എന്നിങ്ങനെ താങ്കൾ താക്കീത് ചെയ്യുക; അവർ ബഹുദൈവാരാധനയിൽ തന്നെ തുടർന്നു കൊണ്ട് അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിക്കാതിരിക്കുന്നതിന്.
215
നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്‍റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക.(20)
അവർ നിന്നെ ധിക്കരിക്കുകയും, അല്ലാഹുവിനെ ഏകനാക്കുകയും അവനെ അനുസരിക്കുകയും ചെയ്യണമെന്ന നിൻ്റെ കൽപ്പനകൾക്ക് അവർ ഉത്തരം നൽകാതിരിക്കുകയുമാണെങ്കിൽ അവരോട് പറഞ്ഞേക്കുക. തീർച്ചയായും ഞാൻ നിങ്ങൾ ചെയ്തു കൂട്ടുന്ന ബഹുദൈവാരാധനയിൽ നിന്നും തിന്മകളിൽ നിന്നും ഒഴിവാണ്.
217
പ്രതാപിയും കരുണ ചൊരിയുന്നവനുമായിട്ടുള്ളവനെ നീ ഭരമേല്‍പിക്കുകയും ചെയ്യുക.
وَتَوَكَّلۡ عَلَى ٱلۡعَزِيزِ ٱلرَّحِيمِ ٢١٧
തഫ്സീർആയത്ത് 217
തൻ്റെ ശത്രുക്കളോട് പ്രതികാര നടപടി സ്വീകരിക്കുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിച്ച് നന്മകൾ ചെയ്തു കൊണ്ട് മടങ്ങുന്നവർക്ക് മേൽ ധാരാളമായി കാരുണ്യം ചൊരിയുന്നവനുമായ (റഹീം) അല്ലാഹുവിൻ്റെ മേൽ നിൻ്റെ എല്ലാ കാര്യങ്ങളും നീ ഭരമേൽപ്പിക്കുക.
218
നീ നിന്നു നിസ്കരിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവന്‍.
ٱلَّذِي يَرَىٰكَ حِينَ تَقُومُ ٢١٨
തഫ്സീർആയത്ത് 218
നീ നിസ്കാരത്തിനായി നിൽക്കുന്ന വേളയിൽ നിന്നെ കാണുന്നവനത്രെ അവൻ.
നിസ്കരിക്കുന്നവരുടെ ഇടയിൽ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് താങ്കൾ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത് കാണുന്നു അവൻ. താങ്കളോ മറ്റുള്ളവരോ ചെയ്യുന്ന ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
220
തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ٢٢٠
തഫ്സീർആയത്ത് 220
തീർച്ചയായും അവൻ തന്നെയാകുന്നു നിസ്കാരത്തിൽ നീ പാരായണം ചെയ്യുന്ന ഖുർആനും നിൻ്റെ പ്രകീർത്തനങ്ങളും കേൾക്കുന്നവനും (സമീഅ്), നിൻ്റെ മനസ്സിലെ ഉദ്ദേശം നന്നായി അറിയുന്നവനും (അലീം).
ഉന്നത സദസ്സുകളിൽ (മലക്കുളിൽ) നിന്ന് അവർ കട്ടുകേൾക്കുകയും, അങ്ങനെ അത് തങ്ങളുടെ കൂട്ടാളികളായ ജ്യോത്സ്യന്മാർക്ക് അവർ ഇട്ടുകൊടുക്കയും ചെയ്യുന്നു. ജ്യോത്സ്യന്മാരിൽ അധികവും കള്ളന്മാരാകുന്നു. അവർ ഏതെങ്കിലും ഒരു വാക്കിൽ സത്യം പറഞ്ഞാൽ തന്നെയും നൂറ് കളവുകൾ അതിനോടൊപ്പം ചേർക്കുന്നതുമാണ്.
224
കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلۡغَاوُۥنَ ٢٢٤
തഫ്സീർആയത്ത് 224
മുഹമ്മദ് നബി -ﷺ- ഒരു കവിയാണെന്ന് നിങ്ങൾ ആരോപിച്ചു. ഈ പറഞ്ഞ കവികളാകട്ടെ; സന്മാർഗത്തിൽ നിന്നും (സത്യത്തിന് മേലുള്ള) സ്ഥൈര്യതയിൽ നിന്നും പിഴച്ചു പോയവരാണ് അവരെ പിൻപറ്റുകയും, കവികൾ പാടുന്ന കവിതകൾ ചൊല്ലിപ്പകർന്നു നൽകുകയും ചെയ്യാറുള്ളത്.
225
അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന് നീ കണ്ടില്ലേ?(21)
അല്ലാഹുവിൻ്റെ റസൂലേ! അവർ എല്ലാ താഴ്വാരങ്ങളിലും -പുകഴ്ത്തിയും ചിലപ്പോൾ ആക്ഷേപം ചൊരിഞ്ഞും മറ്റുമെല്ലാം- അലയുന്നവരാണെന്നത് അവരുടെ വഴികേടിൻ്റെ പ്രത്യക്ഷലക്ഷണങ്ങളിൽ പെട്ടതാണ് എന്ന് താങ്കൾ കാണുന്നില്ലേ?!
കവികളുടെ കൂട്ടത്തിൽ (അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും, അതിക്രമത്തിന് വിധേയനാക്കപ്പെട്ട ശേഷം അല്ലാഹുവിൻ്റെ ശത്രുക്കൾക്കെതിരിൽ നടപടി സ്വീകരിക്കുകയും ചെയ്ത ഹസ്സാനുബ്നു ഥാബിതിനെ പോലുള്ളവർ ഒഴികെ. അല്ലാഹുവിൽ പങ്കുചേർത്തും, അല്ലാഹുവിൻ്റെ ദാസന്മാർക്ക് നേരെ അതിക്രമം പ്രവർത്തിച്ചും നടന്നവർ എന്തൊരു പര്യവസാനത്തിലേക്കാണ് തങ്ങൾ മടങ്ങുക എന്ന് വഴിയെ അറിഞ്ഞു കൊള്ളും. ഭയങ്കരമായ ഒരു വേദിയിലേക്കും, സൂക്ഷ്മമായ വിചാരണയിലേക്കുമാണ് അവർ വഴിയെ മടങ്ങുക.