Wednesday, 12 August 2026 Hijri: 01:26:46 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അബസ عبس Abasa

Surah 80 മക്കിയ്യ • مكية • Makkiyah 42 ആയത്തുകൾ • 42 Ayahs

സൂറത്ത് അബസ (Abasa)യിലെ 42 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Abasa.

1

അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.

عَبَسَ وَتَوَلَّىٰٓ ۝١
തഫ്സീർആയത്ത് 1
നബി -ﷺ- അവിടുത്തെ മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തു.
Source : QUL
2

അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.

أَن جَآءَهُ ٱلۡأَعۡمَىٰ ۝٢
തഫ്സീർആയത്ത് 2
അന്ധനായിരുന്ന അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം ഉപദേശം ആരാഞ്ഞു കൊണ്ട് വന്നതിനാൽ; അദ്ദേഹം വന്ന സമയം മുശ്രിക്കുകളിലെ (ബഹുദൈവാരാധകർ) നേതാക്കന്മാരുമായി നബി -ﷺ- തിരക്കിലായിരുന്നു; അവർ ഈ സന്മാർഗം സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ.
Source : QUL
3

(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ ۝٣
തഫ്സീർആയത്ത് 3
റസൂലേ! നിനക്ക് എന്തറിയാം?! ഒരു വേള ആ അന്ധൻ തൻ്റെ തിന്മകളിൽ നിന്ന് ശുദ്ധി പ്രാപിച്ചിരുന്നെങ്കിലോ?
Source : QUL
4

അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.

أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ ۝٤
തഫ്സീർആയത്ത് 4
അല്ലെങ്കിൽ നിൻ്റെ ഉപദേശങ്ങൾ കേൾക്കുകയും, അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയും, അതിൽ നിന്ന് അദ്ദേഹത്തിന് ഉപകാരമുണ്ടാവുകയും ചെയ്തേക്കാം.
Source : QUL
5

എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

أَمَّا مَنِ ٱسۡتَغۡنَىٰ ۝٥
തഫ്സീർആയത്ത് 5
എന്നാൽ നീ എത്തിച്ചു കൊടുത്ത ഈമാനിന് പകരം തൻ്റെ കയ്യിലുള്ള സമ്പാദ്യം കൊണ്ട് ധന്യത നടിച്ചവനാകട്ടെ;
Source : QUL
6

നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.

فَأَنتَ لَهُۥ تَصَدَّىٰ ۝٦
തഫ്സീർആയത്ത് 6
നീ അവന് മുഖം നൽകുകയും, അവനിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു.
Source : QUL
7

അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

وَمَا عَلَيۡكَ أَلَّا يَزَّكَّىٰ ۝٧
തഫ്സീർആയത്ത് 7
തൻ്റെ തിന്മകളിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ട് അവൻ സ്വയം പരിശുദ്ധി പ്രാപിച്ചിട്ടില്ലെങ്കിൽ നിനക്കെന്താണ് ബാധിക്കാനുള്ളത്?
Source : QUL
8

എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,

وَأَمَّا مَن جَآءَكَ يَسۡعَىٰ ۝٨
തഫ്സീർആയത്ത് 8
എന്നാൽ നിൻ്റെ അടുക്കൽ നന്മ അന്വേഷിച്ചു കൊണ്ട് താൽപര്യത്തോടെ വന്നവനാകട്ടെ;
Source : QUL
9

(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌ (ആകുന്നു വന്നത്).

وَهُوَ يَخۡشَىٰ ۝٩
തഫ്സീർആയത്ത് 9
അവനാകട്ടെ; തൻ്റെ രക്ഷിതാവിനെ ഭയക്കുന്നുണ്ട്.
Source : QUL
10

അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.(1)

فَأَنتَ عَنۡهُ تَلَهَّىٰ ۝١٠
തഫ്സീർആയത്ത് 10
മുശ്രിക്കുകളിലെ (ബഹുദൈവാരാധകർ) നേതാക്കന്മാരെ പരിഗണിച്ചു കൊണ്ട് നീ അവനിൽ നിന്ന് തിരിഞ്ഞു കളയുകയുമാണ്.
Source : QUL
11

നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.

كـَلَّآ إِنَّهَا تَذۡكِرَةٞ ۝١١
തഫ്സീർആയത്ത് 11
എന്നാൽ കാര്യം അങ്ങനെയല്ല. തീർച്ചയായും ഇത് സ്വീകരിക്കുന്നവർക്ക് ഒരു ഉൽബോധനവും ഓർമ്മപ്പെടുത്തലുമാണ്.
Source : QUL
12

അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.

فَمَن شَآءَ ذَكَرَهُۥ ۝١٢
തഫ്സീർആയത്ത് 12
ആരെങ്കിലും അല്ലാഹുവിനെ സ്മരിക്കാനും, ഖുർആനിൽ വന്ന ഉപദേശങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളാനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ അത് ഓർത്തു കൊള്ളട്ടെ.
Source : QUL
13

ആദരണീയമായ ചില ഏടുകളിലാണത്‌.(2)

فِي صُحُفٖ مُّكَرَّمَةٖ ۝١٣
തഫ്സീർആയത്ത് 13
ഈ ഖുർആൻ മലക്കുകളുടെ അടുക്കൽ ആദരണീയമായ ചില ഏടുകളിലാണ് ഉള്ളത്.
Source : QUL
14

ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍).

مَّرۡفُوعَةٖ مُّطَهَّرَةِۭ ۝١٤
തഫ്സീർആയത്ത് 14
ഉന്നതമായ ഒരിടത്ത് ഉയർച്ചയിൽ, ഒരു മാലിന്യമോ മ്ലേഛതയോ ബാധിക്കാതെ പരിശുദ്ധമായിക്കൊണ്ട്.
Source : QUL
15

ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.

بِأَيۡدِي سَفَرَةٖ ۝١٥
തഫ്സീർആയത്ത് 15
മലക്കുകളിലെ സന്ദേശവാഹകരായ ചിലരുടെ കൈകളിലാണ് അതുള്ളത്.
Source : QUL
16

മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.

كِرَامِۭ بَرَرَةٖ ۝١٦
തഫ്സീർആയത്ത് 16
തങ്ങളുടെ റബ്ബിങ്കൽ ആദരണീയരും, ധാരാളം നന്മകളും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ ആയിട്ടുള്ളവരുടെ.
Source : QUL
17

മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?

قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ ۝١٧
തഫ്സീർആയത്ത് 17
നിഷേധിയായ മനുഷ്യൻ ശപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിലുള്ള അവൻ്റെ നിഷേധം എത്ര കഠിനമാണ് !
Source : QUL
18

ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?

مِنۡ أَيِّ شَيۡءٍ خَلَقَهُۥ ۝١٨
തഫ്സീർആയത്ത് 18
ഭൂമിയിൽ അഹങ്കാരിക്കാനും അല്ലാഹുവിനെ നിഷേധിക്കാനും മാത്രം എന്തൊരു വസ്തുവിൽ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചിരിക്കുന്നത്?!
Source : QUL
19

ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ ۝١٩
തഫ്സീർആയത്ത് 19
കുറച്ച് വെള്ളത്തിൽ നിന്നാണ് അവനെ അല്ലാഹു പടച്ചത്. എന്നിട്ട് ഘട്ടംഘട്ടമായി അവൻ്റെ സൃഷ്ടിപ്പിനെ നിർണ്ണയിക്കുകയും ചെയ്തു.
Source : QUL
20

പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.

ثُمَّ ٱلسَّبِيلَ يَسَّرَهُۥ ۝٢٠
തഫ്സീർആയത്ത് 20
ആ ഘട്ടങ്ങൾക്ക് ശേഷം മാതാവിൻ്റെ ഗർഭപാത്രത്തിൽ നിന്ന് പുറത്തു കടക്കാനുള്ള വഴി അവന് അല്ലാഹു എളുപ്പമാക്കി കൊടുക്കുകയും ചെയ്തു.
Source : QUL
21

അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.

ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ ۝٢١
തഫ്സീർആയത്ത് 21
ശേഷം ഭൂമിയിൽ ജീവിക്കാനുള്ള ആയുസ്സ് നിശ്ചയിച്ചു നൽകിയതിന് ശേഷം അവനെ അല്ലാഹു മരിപ്പിച്ചു. പുനരുജ്ജീവിപ്പിക്കപ്പെടുന്നത് വരെ നിലകൊള്ളാൻ അവന് ഖബ്റും നിശ്ചയിച്ചു.
Source : QUL
22

പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.

ثُمَّ إِذَا شَآءَ أَنشَرَهُۥ ۝٢٢
തഫ്സീർആയത്ത് 22
ശേഷം അല്ലാഹു ഉദ്ദേശിച്ചാൽ വിചാരണ ചെയ്യുന്നതിനും (പ്രവർത്തനങ്ങൾക്ക്) പ്രതിഫലം നൽകുന്നതിനുമായി അവനെ ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്.
Source : QUL
23

നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

كـَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ ۝٢٣
തഫ്സീർആയത്ത് 23
എൻ്റെ രക്ഷിതാവിനോട് എനിക്കുള്ള ബാധ്യതയെല്ലാം ഞാൻ നിറവേറ്റി കഴിഞ്ഞിരിക്കുന്നു എന്ന അവൻ്റെ ധാരണ പോലെയല്ല കാര്യം; അല്ലാഹു അവനോട് കൽപ്പിച്ച നിർബന്ധ കർമ്മങ്ങൾ അവൻ നിർവ്വഹിച്ചിട്ടില്ല.
Source : QUL
24

എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കട്ടെ.

فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ ۝٢٤
തഫ്സീർആയത്ത് 24
അല്ലാഹുവിൽ അവിശ്വസിച്ച മനുഷ്യൻ അവൻ കഴിക്കുന്ന ഭക്ഷണത്തിലേക്ക് നോക്കട്ടെ. എങ്ങനെയാണ് അതവന് ലഭിച്ചത്?
Source : QUL
25

നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.

أَنَّا صَبَبۡنَا ٱلۡمَآءَ صَبّٗا ۝٢٥
തഫ്സീർആയത്ത് 25
അതിൻ്റെ ഉത്ഭവം ആകാശത്ത് നിന്ന് ശക്തിയായി പെയ്ത പേമാരിയിൽ നിന്നാണ്.
Source : QUL
26

പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി.(3)

ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقّٗا ۝٢٦
തഫ്സീർആയത്ത് 26
പിന്നീട് നാം ഭൂമിയെ പിളർത്തുകയും, അതിൽ നിന്ന് സസ്യങ്ങൾ പൊട്ടിമുളക്കുകയും ചെയ്തു.
Source : QUL
27

എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.

فَأَنۢبَتۡنَا فِيهَا حَبّٗا ۝٢٧
തഫ്സീർആയത്ത് 27
അങ്ങനെ നാം അതിൽ ധാന്യങ്ങൾ മുളപ്പിച്ചു. അതിൽ ഗോതമ്പും ചോളവും മറ്റുമെല്ലാമുണ്ട്.
Source : QUL
28

മുന്തിരിയും പച്ചക്കറികളും

وَعِنَبٗا وَقَضۡبٗا ۝٢٨
തഫ്സീർആയത്ത് 28
അതിൽ നാം മുന്തിരിയും, നിങ്ങളൂടെ കന്നുകാലികൾക്ക് ഭക്ഷണമായി കൊണ്ട് സസ്യങ്ങളും മുളപ്പിച്ചു.
Source : QUL
29

ഒലീവും ഈന്തപ്പനയും

وَزَيۡتُونٗا وَنَخۡلٗا ۝٢٩
തഫ്സീർആയത്ത് 29
അതിൽ നാം ഒലീവും ഈന്തപ്പനയും മുളപ്പിച്ചു.
Source : QUL
30

ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും

وَحَدَآئِقَ غُلۡبٗا ۝٣٠
തഫ്സീർആയത്ത് 30
അതിൽ നാം ധാരാളം ചെടികളുള്ള പൂന്തോട്ടങ്ങളും മുളപ്പിച്ചു.
Source : QUL
31

പഴവര്‍ഗവും പുല്ലും.

وَفَٰكِهَةٗ وَأَبّٗا ۝٣١
തഫ്സീർആയത്ത് 31
അതിൽ പഴവർഗങ്ങൾ മുളപ്പിച്ചു, നിങ്ങളുടെ കന്നുകാലികൾക്ക് മേയാനുള്ള ഭക്ഷണവും നാം മുളപ്പിച്ചു.
Source : QUL
32

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.

مَّتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ ۝٣٢
തഫ്സീർആയത്ത് 32
നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും അതിൽ നിന്ന് ഉപകരിക്കുന്നതിന് വേണ്ടി.
Source : QUL
33

എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

فَإِذَا جَآءَتِ ٱلصَّآخَّةُ ۝٣٣
തഫ്സീർആയത്ത് 33
എന്നാൽ ചെകിടടിപ്പിക്കുന്ന ഉച്ചത്തിലുള്ള അട്ടഹാസം വന്നു കഴിഞ്ഞാൽ; കാഹളത്തിലുള്ള രണ്ടാമത്തെ ഊത്താണ് അത്.
Source : QUL
34

അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.

يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ ۝٣٤
തഫ്സീർആയത്ത് 34
മനുഷ്യൻ തൻ്റെ സഹോദരനിൽ നിന്ന് ഓടിയകലുന്ന ദിവസം.
Source : QUL
35

തന്‍റെ മാതാവിനെയും പിതാവിനെയും

وَأُمِّهِۦ وَأَبِيهِ ۝٣٥
തഫ്സീർആയത്ത് 35
തൻ്റെ മാതാവിൽ നിന്നും പിതാവിൽ നിന്നും അവൻ ഓടിരക്ഷപ്പെടും.
Source : QUL
36

ഭാര്യയെയും മക്കളെയും (വിട്ട് ഓടിപ്പോകുന്ന ദിവസം).

وَصَٰحِبَتِهِۦ وَبَنِيهِ ۝٣٦
തഫ്സീർആയത്ത് 36
അവൻ തൻ്റെ ഭാര്യയിൽ നിന്നും, മക്കളിൽ നിന്നും ഓടി രക്ഷപ്പെടും.
Source : QUL
37

അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.(4)

لِكُلِّ ٱمۡرِيٕٖ مِّنۡهُمۡ يَوۡمَئِذٖ شَأۡنٞ يُغۡنِيهِ ۝٣٧
തഫ്സീർആയത്ത് 37
ആ ദിവസത്തിലെ പ്രയാസത്തിൻ്റെ കാഠിന്യത്താൽ ഓരോ മനുഷ്യനും മറ്റുള്ളവരെ കുറിച്ച് ശ്രദ്ധിക്കാൻ സാധിക്കാത്ത വണ്ണം സ്വന്തം വിഷയങ്ങൾ തന്നെയുണ്ടായിരിക്കും.
Source : QUL
38

അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും.

وُجُوهٞ يَوۡمَئِذٖ مُّسۡفِرَةٞ ۝٣٨
തഫ്സീർആയത്ത് 38
സൗഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം പ്രകാശിക്കുന്നതായിരിക്കും.
Source : QUL
39

ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.

ضَاحِكَةٞ مُّسۡتَبۡشِرَةٞ ۝٣٩
തഫ്സീർആയത്ത് 39
അല്ലാഹു അവക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ള അനുഗ്രഹങ്ങൾ കാരണത്താൽ അവ ചിരിയും സന്തോഷവും നിറഞ്ഞു നിൽക്കുന്നതായിരിക്കും.
Source : QUL
40

വേറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.

وَوُجُوهٞ يَوۡمَئِذٍ عَلَيۡهَا غَبَرَةٞ ۝٤٠
തഫ്സീർആയത്ത് 40
ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം പൊടി പുരണ്ടതായിരിക്കും.
Source : QUL
41

അവയെ കൂരിരുട്ട് മൂടിയിരിക്കും

تَرۡهَقُهَا قَتَرَةٌ ۝٤١
തഫ്സീർആയത്ത് 41
അവയെ ഇരുട്ട് മൂടിയിരിക്കും.
Source : QUL
42

അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.

أُوْلَٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ ۝٤٢
തഫ്സീർആയത്ത് 42
ഈ പറഞ്ഞ അവസ്ഥയിൽ അകപ്പെടുന്നവർ; ഇസ്ലാമിനെ നിഷേധിക്കലും മ്ലേഛവൃത്തികളും ഒരുമിപ്പിച്ചവരാണവർ.
Source : QUL