Wednesday, 12 August 2026 Hijri: 01:31:30 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അത്തക്വീർ التكوير At-Takwir

Surah 81 മക്കിയ്യ • مكية • Makkiyah 29 ആയത്തുകൾ • 29 Ayahs

സൂറത്ത് അത്തക്വീർ (At-Takwir)യിലെ 29 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah At-Takwir.

1

സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,(1)

إِذَا ٱلشَّمۡسُ كُوِّرَتۡ ۝١
തഫ്സീർആയത്ത് 1
സൂര്യൻ്റെ പിണ്ഡം കൂടിച്ചേരുകയും, അതിൻ്റെ പ്രകാശം ഇല്ലാതാവുകയും ചെയ്താൽ.
Source : QUL
2

നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,

وَإِذَا ٱلنُّجُومُ ٱنكَدَرَتۡ ۝٢
തഫ്സീർആയത്ത് 2
നക്ഷത്രങ്ങൾ ഉതിർന്നു വീഴുകയും, അതിൻ്റെ പ്രകാശം തുടച്ചു നീക്കപ്പെടുകയും ചെയ്താൽ.
Source : QUL
3

പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,

وَإِذَا ٱلۡجِبَالُ سُيِّرَتۡ ۝٣
തഫ്സീർആയത്ത് 3
പർവ്വതങ്ങൾ അതിൻ്റെ സ്ഥാനങ്ങളിൽ നിന്ന് ചലിപ്പിക്കപ്പെട്ടാൽ;
Source : QUL
4

പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,(2)

وَإِذَا ٱلۡعِشَارُ عُطِّلَتۡ ۝٤
തഫ്സീർആയത്ത് 4
ജനങ്ങൾ ഉടമപ്പെടുത്താൻ മത്സരിക്കുന്ന ഗർഭിണികളായ ഒട്ടകങ്ങളെ അവർ ഉപേക്ഷിക്കുകയും, അവ അവഗണിക്കപ്പെടുകയും ചെയ്താൽ.
Source : QUL
5

വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,(3)

وَإِذَا ٱلۡوُحُوشُ حُشِرَتۡ ۝٥
തഫ്സീർആയത്ത് 5
വന്യമൃഗങ്ങൾ മനുഷ്യരോടൊപ്പം ഒരേ സ്ഥലത്ത് ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താൽ;
Source : QUL
6

സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,(4)

وَإِذَا ٱلۡبِحَارُ سُجِّرَتۡ ۝٦
തഫ്സീർആയത്ത് 6
സമുദ്രങ്ങൾ ആളിക്കത്തിക്കപ്പെടുകയും, അവ അഗ്നിയായി മാറുകയും ചെയ്താൽ.
Source : QUL
7

ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,(5)

وَإِذَا ٱلنُّفُوسُ زُوِّجَتۡ ۝٧
തഫ്സീർആയത്ത് 7
ആത്മാവുകൾ സമാനമായവയോട് ചേർക്കപ്പെട്ടാൽ; അങ്ങനെ തെമ്മാടികൾ തെമ്മാടികളോടും, സൽകർമ്മികൾ സൽകർമ്മികളോടും ചേർക്കപ്പെടും.
Source : QUL
8

(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,

وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ ۝٨
തഫ്സീർആയത്ത് 8
ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുട്ടിയോട് അല്ലാഹു ചോദിച്ചാൽ;
Source : QUL
9

താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.

بِأَيِّ ذَنۢبٖ قُتِلَتۡ ۝٩
തഫ്സീർആയത്ത് 9
നിന്നെ കൊലപ്പെടുത്തിയവർ എന്തു തെറ്റ് ചെയ്തതിനാലാണ് നിന്നെ കൊലപ്പെടുത്തിയത്?!
Source : QUL
10

(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.

وَإِذَا ٱلصُّحُفُ نُشِرَتۡ ۝١٠
തഫ്സീർആയത്ത് 10
ഓരോരുത്തർക്കും തങ്ങളുടെ പ്രവർത്തനങ്ങളുടെ ഏടുകൾ വായിക്കാൻ കഴിയും വിധം അവരുടെ പ്രവർത്തനങ്ങളുടെ ഏടുകൾ തുറന്നു വെക്കപ്പെടുകയും ചെയ്താൽ.
Source : QUL
11

ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍

وَإِذَا ٱلسَّمَآءُ كُشِطَتۡ ۝١١
തഫ്സീർആയത്ത് 11
ആടിൻ്റെ തൊലിയുരിയപ്പെടുന്നത് പോലെ ആകാശം എടുത്തു മാറ്റപ്പെട്ടാൽ;
Source : QUL
12

ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.

وَإِذَا ٱلۡجَحِيمُ سُعِّرَتۡ ۝١٢
തഫ്സീർആയത്ത് 12
നരകം ആളിക്കത്തിക്കപ്പെട്ടാൽ;
Source : QUL
13

സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.

وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ ۝١٣
തഫ്സീർആയത്ത് 13
സ്വർഗം സൂക്ഷ്മത പാലിച്ചവർക്കായി അടുത്തു കൊണ്ടു വരപ്പെട്ടാൽ.
Source : QUL
14

ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.(6)

عَلِمَتۡ نَفۡسٞ مَّآ أَحۡضَرَتۡ ۝١٤
തഫ്സീർആയത്ത് 14
ഇതെല്ലാം സംഭവിച്ചാൽ ഓരോ വ്യക്തിയും താൻ അന്നേ ദിവസത്തിനായി ചെയ്തു വെച്ച പ്രവർത്തനങ്ങൾ എന്താണെന്ന് അറിയുന്നതാണ്.
Source : QUL
15

പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

فَلَآ أُقۡسِمُ بِٱلۡخُنَّسِ ۝١٥
തഫ്സീർആയത്ത് 15
രാത്രി തിളക്കത്തോടെ പ്രകാശിക്കുന്നതിന് മുൻപ് മറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളെ കൊണ്ട് ഞാൻ സത്യം ചെയ്യുന്നു.
Source : QUL
16

സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും.

ٱلۡجَوَارِ ٱلۡكُنَّسِ ۝١٦
തഫ്സീർആയത്ത് 16
ഉടുമ്പ് അവയുടെ മാളത്തിൽ പ്രവേശിക്കുന്നത് പോലെ, പുലരി വിരിയുന്നതോടെ മറഞ്ഞു പോകുന്ന, ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ.
Source : QUL
17

രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,

وَٱلَّيۡلِ إِذَا عَسۡعَسَ ۝١٧
തഫ്സീർആയത്ത് 17
രാത്രിയുടെ ആദ്യഭാഗം മുന്നിട്ടു വരുമ്പോൾ അതിനെ കൊണ്ടും, അതിൻ്റെ അവസാനഭാഗം പിന്നിട്ടു പോകുമ്പോൾ അതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
18

പ്രഭാതം വിടര്‍ന്നു വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)

وَٱلصُّبۡحِ إِذَا تَنَفَّسَ ۝١٨
തഫ്സീർആയത്ത് 18
പ്രഭാത വെളിച്ചം പൊട്ടിവിടരുന്ന വേളയെ കൊണ്ടും;
Source : QUL
19

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.

إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ ۝١٩
തഫ്സീർആയത്ത് 19
തീർച്ചയായും മുഹമ്മദ് -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആൻ, വിശ്വസ്തനായ ഒരു മലക് അവിടുത്തേക്ക് എത്തിച്ചു കൊടുത്ത അല്ലാഹുവിൻ്റെ സംസാരം തന്നെയാകുന്നു. ഈ ദൗത്യം അല്ലാഹു വിശ്വസിച്ചേൽപ്പിച്ച ജിബ്രീൽ എന്ന മലക്കാകുന്നു വിശ്വസ്തനായ ആ ദൂതൻ.
Source : QUL
20

ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ).

ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ ۝٢٠
തഫ്സീർആയത്ത് 20
ശക്തിയും, സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹുവിങ്കൽ മഹത്തരമായ സ്ഥാനവും ഉള്ളവൻ (ആകുന്നു ജിബ്രീൽ).
Source : QUL
21

അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ).(7)

مُّطَاعٖ ثَمَّ أَمِينٖ ۝٢١
തഫ്സീർആയത്ത് 21
ആകാശലോകത്തുള്ളവർ അദ്ദേഹത്തെ അനുസരിക്കുന്നു; താൻ എത്തിച്ചു കൊടുക്കുന്ന സന്ദേശത്തിൻ്റെ കാര്യത്തിൽ അദ്ദേഹം വിശ്വസ്തനുമാണ്.
Source : QUL
22

നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ.

وَمَا صَاحِبُكُم بِمَجۡنُونٖ ۝٢٢
തഫ്സീർആയത്ത് 22
നിങ്ങളോടൊപ്പമുള്ള, ബുദ്ധിവൈഭവവും വിശ്വസ്തതയും സത്യസന്ധതയുമുള്ളവനാണ് എന്ന് നിങ്ങൾക്കറിയുന്ന മുഹമ്മദ് -ﷺ- നിങ്ങൾ ജൽപ്പിക്കുന്നത് പോലെ ഒരു ഭ്രാന്തനല്ല.
Source : QUL
23

തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.

وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ ۝٢٣
തഫ്സീർആയത്ത് 23
തീർച്ചയായും നിങ്ങളുടെ കൂട്ടുകാരൻ (മുഹമ്മദ് -ﷺ-) പ്രത്യക്ഷമായ ആകാശചക്രവാളത്തിൽ ജിബ്രീലിനെ സൃഷ്ടിക്കപ്പെട്ട യഥാർത്ഥ രൂപത്തിൽ കണ്ടിട്ടുണ്ട്.
Source : QUL
24

അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.(8)

وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ ۝٢٤
തഫ്സീർആയത്ത് 24
നിങ്ങളോട് പിശുക്ക് കാണിക്കുന്നവനല്ല നിങ്ങളുടെ കൂട്ടുകാരനായ (മുഹമ്മദ് -ﷺ-); നിങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ട കാര്യം എത്തിക്കുന്നതിൽ യാതൊരു പിശുക്കും അദ്ദേഹത്തിനില്ല. ജോത്സ്യന്മാർ വാങ്ങുന്നത് പോലെ അദ്ദേഹം (നിങ്ങളിൽ നിന്ന്) പ്രതിഫലം വാങ്ങുന്നുമില്ല.
Source : QUL
25

ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.

وَمَا هُوَ بِقَوۡلِ شَيۡطَٰنٖ رَّجِيمٖ ۝٢٥
തഫ്സീർആയത്ത് 25
ഈ ഖുർആൻ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൻ്റെ വാക്കുമല്ല.
Source : QUL
26

അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?

فَأَيۡنَ تَذۡهَبُونَ ۝٢٦
തഫ്സീർആയത്ത് 26
ഈ തെളിവുകളെല്ലാം കണ്ടതിന് ശേഷവും അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാണ് ഇത് എന്നത് നിഷേധിക്കാൻ ഏതു വഴിയിലാണ് ഇനി നിങ്ങൾ പ്രവേശിക്കുന്നത്?
Source : QUL
27

ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ۝٢٧
തഫ്സീർആയത്ത് 27
ഖുർആൻ ജിന്നുകൾക്കും മനുഷ്യർക്കും ഒരു ഓർമ്മപ്പെടുത്തലും ഉപദേശവുമല്ലാതെ മറ്റൊന്നുമല്ല.
Source : QUL
28

അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.

لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ ۝٢٨
തഫ്സീർആയത്ത് 28
നിങ്ങളിൽ നിന്ന് സത്യത്തിൻ്റെ പാതയിൽ നിലകൊള്ളാൻ ഉദ്ദേശിക്കുന്നവർക്ക്.
Source : QUL
29

ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.(9)

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ ۝٢٩
തഫ്സീർആയത്ത് 29
നിങ്ങൾ (സത്യപാതയിൽ) നേരെ നിലകൊള്ളാനോ, അല്ലാതെയാകാനോ ഉദ്ദേശിക്കുകയില്ല; അല്ലാഹു അപ്രകാരം ഉദ്ദേശിച്ചിട്ടല്ലാതെ. അവൻ എല്ലാ സൃഷ്ടികളുടെയും രക്ഷിതാവാകുന്നു.
Source : QUL