Wednesday, 12 August 2026 Hijri: 02:24:29 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ ഇൻഫിതാർ الانفطار Al-Infitar

Surah 82 മക്കിയ്യ • مكية • Makkiyah 19 ആയത്തുകൾ • 19 Ayahs

സൂറത്ത് അൽ ഇൻഫിതാർ (Al-Infitar)യിലെ 19 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Infitar.

1

ആകാശം പൊട്ടി പിളരുമ്പോള്‍.

إِذَا ٱلسَّمَآءُ ٱنفَطَرَتۡ ۝١
തഫ്സീർആയത്ത് 1
ആകാശം മലക്കുകൾ അതിൽ നിന്ന് ഇറങ്ങി വരുന്നത് കാരണത്താൽ പൊട്ടിപ്പിളർന്നാൽ;
Source : QUL
2

നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.

وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ ۝٢
തഫ്സീർആയത്ത് 2
നക്ഷത്രങ്ങൾ ചിന്നിച്ചിതറി കൊണ്ട് ഉതിർന്നു വീണാൽ.
Source : QUL
3

സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.

وَإِذَا ٱلۡبِحَارُ فُجِّرَتۡ ۝٣
തഫ്സീർആയത്ത് 3
സമുദ്രങ്ങൾ ഒന്നിനു മീതെ ഒന്നായി തുറന്നു വിടപ്പെടുകയും, അങ്ങനെ അവ കൂടിക്കലരുകയും ചെയ്താൽ.
Source : QUL
4

ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍

وَإِذَا ٱلۡقُبُورُ بُعۡثِرَتۡ ۝٤
തഫ്സീർആയത്ത് 4
ഖബ്റുകൾക്കുള്ളിൽ കിടക്കുന്നവരെ പുനരുജ്ജീവിപ്പിക്കുന്നതിനായി അതിലെ മണ്ണ് കീഴ്മേൽ മറിക്കപ്പെടുകയും ചെയ്താൽ;
Source : QUL
5

ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മാറ്റി വെച്ചതും എന്താണെന്ന് അറിയുന്നതാണ്‌.

عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ ۝٥
തഫ്സീർആയത്ത് 5
ആ സന്ദർഭത്തിൽ ഓരോ വ്യക്തിയും താൻ മുൻപ് ചെയ്തു വെച്ച പ്രവർത്തനങ്ങളും, ചെയ്യാതെ പിന്തിച്ച പ്രവർത്തനങ്ങളും അറിയുന്നതാണ്.
Source : QUL
6

ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?(1)

يَٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ ۝٦
തഫ്സീർആയത്ത് 6
അല്ലയോ നിൻ്റെ രക്ഷിതാവിനെ നിഷേധിച്ച മനുഷ്യാ! നിനക്ക് അവധി നൽകുകയും, നിന്നോടുള്ള ഔദാര്യത്താൽ ഉടനടി നിന്നെ ശിക്ഷക്കായി പിടികൂടാതെ അവധാനത കാണിക്കുകയും ചെയ്ത നിൻ്റെ രക്ഷിതാവിൻ്റെ കൽപ്പനകളോട് എതിരാകാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്?
Source : QUL
7

നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.

ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ ۝٧
തഫ്സീർആയത്ത് 7
നിന്നെ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുകയും, എല്ലാ അവയവങ്ങളും ഒത്ത നിലയിൽ നിന്നെ ആക്കുകയും ചെയ്തവനത്രെ അവൻ.
Source : QUL
8

താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.

فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ ۝٨
തഫ്സീർആയത്ത് 8
നിന്നെ ഏതൊരു രൂപത്തിൽ അവൻ സൃഷ്ടിക്കാൻ ഉദ്ദേശിച്ചോ; ആ രൂപത്തിൽ അവൻ നിന്നെ ആക്കിയിരിക്കുന്നു. ഒരു കഴുതയുടെയോ കുരങ്ങിൻ്റെയോ നായയുടെയോ രൂപത്തിൽ നിന്നെ സൃഷ്ടിക്കാതെ അവൻ നിന്നോട് അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു.
Source : QUL
9

അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.

كـَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ ۝٩
തഫ്സീർആയത്ത് 9
-സ്വയം വഞ്ചിതരായവരേ-! നിങ്ങൾ ധരിച്ചു വെച്ചത് പോലെയേ അല്ല കാര്യം! പക്ഷേ നിങ്ങൾ പ്രതിഫല നാളിനെ നിഷേധിക്കുകയും, അതിന് വേണ്ടി പ്രവർത്തിക്കാതിരിക്കുകയുമാണ്.
Source : QUL
10

തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.

وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ ۝١٠
തഫ്സീർആയത്ത് 10
നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കുന്ന ചില മലക്കുകൾ നിങ്ങൾക്ക് മേലുണ്ട്.
Source : QUL
11

രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍.(2)

كِرَامٗا كَٰتِبِينَ ۝١١
തഫ്സീർആയത്ത് 11
അല്ലാഹുവിങ്കൽ ആദരണീയരായ, നിങ്ങളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന എഴുത്തുകാർ.
Source : QUL
12

നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.

يَعۡلَمُونَ مَا تَفۡعَلُونَ ۝١٢
തഫ്സീർആയത്ത് 12
നിങ്ങൾ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അവർ അറിയുന്നു. അതവർ രേഖപ്പെടുത്തുകയും ചെയ്യുന്നു.
Source : QUL
13

തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.

إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ ۝١٣
തഫ്സീർആയത്ത് 13
ധാരാളമായി നന്മയും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ അന്ത്യനാളിൽ എന്നെന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.
Source : QUL
14

തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും.

وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ ۝١٤
തഫ്സീർആയത്ത് 14
മ്ലേഛതകൾ ചെയ്യുന്നവർ നരകാഗ്നിയിൽ തന്നെയായിരിക്കും; അതവരുടെ മേൽ കത്തിജ്വലിക്കുന്നതായിരിക്കും.
Source : QUL
15

പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.

يَصۡلَوۡنَهَا يَوۡمَ ٱلدِّينِ ۝١٥
തഫ്സീർആയത്ത് 15
പ്രതിഫലനാളിൽ അവരതിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിച്ചറിയുകയും ചെയ്യുന്നതാണ്.
Source : QUL
16

അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.

وَمَا هُمۡ عَنۡهَا بِغَآئِبِينَ ۝١٦
തഫ്സീർആയത്ത് 16
അതിൽ നിന്ന് അവർക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല. മറിച്ച് അവർ അതിൽ ശാശ്വതരായിരിക്കും.
Source : QUL
17

പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ ۝١٧
തഫ്സീർആയത്ത് 17
ഹേ റസൂൽ! പ്രതിഫലനാളിൻ്റെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
Source : QUL
18

വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ ۝١٨
തഫ്സീർആയത്ത് 18
വീണ്ടും; പ്രതിഫലനാളിൻ്റെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
Source : QUL
19

ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.

يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ ۝١٩
തഫ്സീർആയത്ത് 19
ഒരാൾക്കും മറ്റൊരാളെ സഹായിക്കാൻ കഴിയാത്ത ദിവസം. അന്ന് എല്ലാ കാര്യങ്ങളുടെയും അധികാരം അല്ലാഹുവിന് മാത്രമായിരിക്കും; മറ്റൊരാൾക്കും ഉണ്ടായിരിക്കില്ല. അവൻ ഉദ്ദേശിക്കുന്നത് പോലെ അതിൽ മാറ്റത്തിരുത്തലുകൾ വരുത്തും.
Source : QUL