Wednesday, 12 August 2026 Hijri: 04:00:23 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അന്നാസിആത്ത് النازعات An-Naziat

Surah 79 മക്കിയ്യ • مكية • Makkiyah 46 ആയത്തുകൾ • 46 Ayahs

സൂറത്ത് അന്നാസിആത്ത് (An-Naziat)യിലെ 46 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah An-Naziat.

1

(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.

وَٱلنَّٰزِعَٰتِ غَرۡقٗا ۝١
തഫ്സീർആയത്ത് 1
കാഫിറുകളുടെ (അമുസ്ലിംകൾ) ആത്മാവുകളെ കാഠിന്യത്തോടെയും പരുഷതയോടെയും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
2

(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ സത്യം.

وَٱلنَّٰشِطَٰتِ نَشۡطٗا ۝٢
തഫ്സീർആയത്ത് 2
(അല്ലാഹുവിൽ വിശ്വസിച്ച) മുഅ്മിനീങ്ങളുടെ ആത്മാവുകളെ എളുപ്പത്തോടെയും സൗമ്യമായും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
3

ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.

وَٱلسَّٰبِحَٰتِ سَبۡحٗا ۝٣
തഫ്സീർആയത്ത് 3
ആകാശത്ത് നിന്നു ഭൂമിയിലേക്ക് അല്ലാഹുവിൻ്റെ കൽപ്പനയുമായി ഒഴുകിവരുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
4

എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.

فَٱلسَّٰبِقَٰتِ سَبۡقٗا ۝٤
തഫ്സീർആയത്ത് 4
അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റാൻ മുന്നോട്ട് കുതിക്കുന്ന മലക്കുകളിൽ ചിലരെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
5

കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.(1)

فَٱلۡمُدَبِّرَٰتِ أَمۡرٗا ۝٥
തഫ്സീർആയത്ത് 5
അല്ലാഹു നടപ്പിലാക്കാൻ ഏൽപ്പിച്ച അവൻ്റെ കൽപ്പനകൾ നിറവേറ്റുന്ന മലക്കുകളെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഏൽപ്പിക്കപ്പെട്ട മലക്കുകൾ ഉദാഹരണം. അന്ത്യനാളിൽ എല്ലാവരെയും അല്ലാഹു വിചാരണക്കായും പ്രതിഫലം നൽകുന്നതിനായും ഉയർത്തെഴുന്നേൽപ്പിക്കുക തന്നെ ചെയ്യും എന്നത് ഊന്നിപ്പറയുന്നതിനാണ് ഇത്രയും കാര്യങ്ങൾ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
Source : QUL
6

ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.

يَوۡمَ تَرۡجُفُ ٱلرَّاجِفَةُ ۝٦
തഫ്സീർആയത്ത് 6
ഒന്നാമത് കാഹളത്തിൽ ഊതപ്പെടുമ്പോൾ ഭൂമി നടുങ്ങിവിറക്കുന്ന ആ ദിവസം.
Source : QUL
7

അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും.(2)

تَتۡبَعُهَا ٱلرَّادِفَةُ ۝٧
തഫ്സീർആയത്ത് 7
ഒന്നാമത്തെ കാഹളമൂത്തിനെ പിന്തുടർന്നു കൊണ്ട് രണ്ടാമതും കാഹളത്തിൽ ഊതപ്പെടും.
Source : QUL
8

ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.

قُلُوبٞ يَوۡمَئِذٖ وَاجِفَةٌ ۝٨
തഫ്സീർആയത്ത് 8
(അല്ലാഹുവിനെ) നിഷേധിച്ചവരുടെയും അധർമ്മികളുടെയും ഹൃദയങ്ങൾ അന്നേ ദിവസം ഭയന്നു വിറച്ചു കൊണ്ടിരിക്കും.
Source : QUL
9

അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും

أَبۡصَٰرُهَا خَٰشِعَةٞ ۝٩
തഫ്സീർആയത്ത് 9
അവരുടെ കണ്ണുകളിൽ അപമാനത്തിൻ്റെ അടയാളങ്ങൾ പ്രകടമാകും.
Source : QUL
10

അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?

يَقُولُونَ أَءِنَّا لَمَرۡدُودُونَ فِي ٱلۡحَافِرَةِ ۝١٠
തഫ്സീർആയത്ത് 10
അവർ പറയാറുണ്ടായിരുന്നു: നാം മരിച്ചതിന് ശേഷം ജീവിതത്തിലേക്ക് വീണ്ടും മടങ്ങുകയോ?!
Source : QUL
11

നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)

أَءِذَا كُنَّا عِظَٰمٗا نَّخِرَةٗ ۝١١
തഫ്സീർആയത്ത് 11
നുരുമ്പിയ, പൊള്ളയായ എല്ലുകളായി മാറിയതിന് ശേഷവും (ജീവിതത്തിലേക്ക്) ഒരു മടക്കമെന്നോ?
Source : QUL
12

അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌.

قَالُواْ تِلۡكَ إِذٗا كَرَّةٌ خَاسِرَةٞ ۝١٢
തഫ്സീർആയത്ത് 12
അവർ പറഞ്ഞു: (ജീവിതത്തിലേക്ക്) വീണ്ടും നാം മടങ്ങിപ്പോവുകയാണെങ്കിൽ നഷ്ടം നിറഞ്ഞ ഒരു മടക്കം തന്നെയായിരിക്കും അത്.
Source : QUL
13

അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.

فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ ۝١٣
തഫ്സീർആയത്ത് 13
പുനരുത്ഥാനത്തിൻ്റെ കാര്യം വളരെ എളുപ്പമുള്ളതാണ്. കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് ഒരു തവണ അതിൽ ഊതേണ്ട (താമസം മാത്രമേ അതിനുള്ളൂ).
Source : QUL
14

അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.(3)

فَإِذَا هُم بِٱلسَّاهِرَةِ ۝١٤
തഫ്സീർആയത്ത് 14
അപ്പോഴതാ ഭൂമിക്കടിയിൽ മരിച്ചു കിടന്നിരുന്നവരെല്ലാം അതിന് മുകളിൽ ജീവനുള്ളവരായി (ഉയർത്തെഴുന്നേൽപ്പിക്കപ്പെട്ടിരിക്കുന്നു).
Source : QUL
15

മൂസാ (നബി)യുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?

هَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ ۝١٥
തഫ്സീർആയത്ത് 15
ഹേ അല്ലാഹുവിൻ്റെ റസൂൽ! മൂസയുടെ വർത്തമാനം അങ്ങേക്ക് വന്നെത്തിയോ; അദ്ദേഹത്തിൻ്റെ രക്ഷിതാവായ അല്ലാഹുവുമായും, ശത്രുവായ ഫിർഔനുമായും ഉണ്ടായ സംഭവം?
Source : QUL
16

ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:

إِذۡ نَادَىٰهُ رَبُّهُۥ بِٱلۡوَادِ ٱلۡمُقَدَّسِ طُوًى ۝١٦
തഫ്സീർആയത്ത് 16
മൂസയെ അദ്ദേഹത്തിൻ്റെ രക്ഷിതാവ് പരിശുദ്ധമായ ത്വുവാ താഴ്വരയിൽ വെച്ച് വിളിച്ച സന്ദർഭം.
Source : QUL
17

നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരു കവിഞ്ഞിരിക്കുന്നു.

ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝١٧
തഫ്സീർആയത്ത് 17
അല്ലാഹു മൂസയോട് സംസാരിച്ച കൂട്ടത്തിൽ അദ്ദേഹത്തോട് പറഞ്ഞു: നീ ഫിർഔനിൻ്റെ അടുക്കൽ ചെല്ലുക. അവൻ അതിക്രമം പ്രവർത്തിക്കുന്നതിലും അഹങ്കാരം നടിക്കുന്നതിലും വളരെ അതിരു കവിഞ്ഞിരിക്കുന്നു.
Source : QUL
18

എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?

فَقُلۡ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ ۝١٨
തഫ്സീർആയത്ത് 18
നീ അവനോട് ചോദിക്കുക: ഹേ ഫിർഔൻ! നീ കുഫ്റും (സത്യനിഷേധം) തിന്മകളും വെടിഞ്ഞ് പരിശുദ്ധി പ്രാപിക്കാൻ തയ്യാറുണ്ടോ?
Source : QUL
19

നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)

وَأَهۡدِيَكَ إِلَىٰ رَبِّكَ فَتَخۡشَىٰ ۝١٩
തഫ്സീർആയത്ത് 19
നിന്നെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത നിൻ്റെ രക്ഷിതാവിലേക്ക് ഞാൻ നിനക്ക് വഴി കാണിച്ചു തരാം. അങ്ങനെ നീ അവനോട് ഭയഭക്തിയുള്ളവനായി തീരുകയും, അല്ലാഹുവിന് തൃപ്തികരമായത് പ്രവർത്തിക്കുകയും, അവന് കോപമുണ്ടാക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുമോ?
Source : QUL
20

അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.(4)

فَأَرَىٰهُ ٱلۡأٓيَةَ ٱلۡكُبۡرَىٰ ۝٢٠
തഫ്സീർആയത്ത് 20
അങ്ങനെ മൂസ -عليه السلام- അദ്ദേഹം അല്ലാഹുവിൽ നിന്നുള്ള റസൂലാണ് എന്നതിനുള്ള മഹത്തരമായ ആ ദൃഷ്ടാന്തം ഫിർഔനിന് കാണിച്ചു കൊടുത്തു. (പുറത്തെടുക്കുമ്പോൾ പ്രകാശിക്കുന്ന) കയ്യും, (താഴെയിട്ടാൽ സർപ്പമാകുന്ന) വടിയുമാണ് ഈ ദൃഷ്ടാന്തങ്ങൾ.
Source : QUL
21

അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.

فَكَذَّبَ وَعَصَىٰ ۝٢١
തഫ്സീർആയത്ത് 21
എന്നാൽ ഫിർഔൻ ആ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, മൂസയുടെ കൽപ്പന ധിക്കരിക്കുകയും മാത്രമാണ് ചെയ്തത്.
Source : QUL
22

പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.

ثُمَّ أَدۡبَرَ يَسۡعَىٰ ۝٢٢
തഫ്സീർആയത്ത് 22
ശേഷം അവൻ മൂസാ കൊണ്ടു വന്നത് സത്യപ്പെടുത്തുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, അല്ലാഹുവിനെ ധിക്കരിക്കുന്നതിനും സത്യത്തെ എതിരിടുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
Source : QUL
23

അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.

فَحَشَرَ فَنَادَىٰ ۝٢٣
തഫ്സീർആയത്ത് 23
അങ്ങനെ അവൻ മൂസായെ പരാജയപ്പെടുത്തുന്നതിന് വേണ്ടി തൻ്റെ ജനങ്ങളെയും അനുയായികളെയും ഒരുമിച്ചു കൂട്ടുകയും, ഇപ്രകാരം വിളംബരം നടത്തുകയും ചെയ്തു:
Source : QUL
24

ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.

فَقَالَ أَنَا۠ رَبُّكُمُ ٱلۡأَعۡلَىٰ ۝٢٤
തഫ്സീർആയത്ത് 24
ഞാനാകുന്നു ഉന്നതനായ നിങ്ങളുടെ രക്ഷിതാവ്. എന്നെയല്ലാതെ മറ്റാരെയും നിങ്ങൾ അനുസരിക്കേണ്ടതില്ല.
Source : QUL
25

അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.

فَأَخَذَهُ ٱللَّهُ نَكَالَ ٱلۡأٓخِرَةِ وَٱلۡأُولَىٰٓ ۝٢٥
തഫ്സീർആയത്ത് 25
അപ്പോൾ അല്ലാഹു അവനെ പിടികൂടി. സമുദ്രത്തിൽ മുക്കിക്കൊന്നു കൊണ്ട് ഇഹലോകത്തും, ഏറ്റവും കഠിനമായ ശിക്ഷ നൽകിക്കൊണ്ട് പരലോകത്തും അവനെ അല്ലാഹു ശിക്ഷിച്ചു.
Source : QUL
26

തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌.

إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّمَن يَخۡشَىٰٓ ۝٢٦
തഫ്സീർആയത്ത് 26
ഫിർഔനിന് ഇഹലോകത്തും പരലോകത്തും നാം നൽകിയ ശിക്ഷയിൽ അല്ലാഹുവിനെ ഭയക്കുന്നവർക്ക് തീർച്ചയായും പാഠമുണ്ട്. അല്ലാഹുവിനെ ഭയക്കുന്നവർക്ക് തന്നെയാണ് ഉപദേശങ്ങൾ ഫലപ്പെടുകയുമുള്ളൂ.
Source : QUL
27

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.

ءَأَنتُمۡ أَشَدُّ خَلۡقًا أَمِ ٱلسَّمَآءُۚ بَنَىٰهَا ۝٢٧
തഫ്സീർആയത്ത് 27
അല്ലയോ പുനരുത്ഥാനത്തെ നിഷേധിക്കുന്നവരേ! നിങ്ങളെ സൃഷ്ടിക്കുക എന്നതാണോ അതല്ല, ആകാശങ്ങളെ സൃഷ്ടിക്കുക എന്നതാണോ അല്ലാഹുവിന് പ്രയാസകരം. ആകാശത്തെ അവൻ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു ?
Source : QUL
28

അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

رَفَعَ سَمۡكَهَا فَسَوَّىٰهَا ۝٢٨
തഫ്സീർആയത്ത് 28
ആകാശങ്ങളുടെ വിതാനം അവൻ ഉന്നതിയിൽ ഉയർത്തുകയും, അവയെ സമമായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഒരു വിടവോ പഴുതോ ന്യൂനതയോ അതിലില്ല.
Source : QUL
29

അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

وَأَغۡطَشَ لَيۡلَهَا وَأَخۡرَجَ ضُحَىٰهَا ۝٢٩
തഫ്സീർആയത്ത് 29
സൂര്യൻ അസ്തമിക്കുമ്പോൾ അതിലെ രാത്രിയെ ഇരുട്ടുള്ളതും, സൂര്യൻ ഉദിച്ചുയർന്നാൽ അതിലെ പ്രകാശത്തെ പ്രകടമായതുമാക്കിയിരിക്കുന്നു (അല്ലാഹു).
Source : QUL
30

അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.

وَٱلۡأَرۡضَ بَعۡدَ ذَٰلِكَ دَحَىٰهَآ ۝٣٠
തഫ്സീർആയത്ത് 30
ആകാശങ്ങളെ സൃഷ്ടിച്ചതിന് ശേഷം ഭൂമിയെ അവൻ നിരപ്പാക്കിയിരിക്കുന്നു. അതിൽ ഉപകാരപ്രദമായവ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
Source : QUL
31

അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

أَخۡرَجَ مِنۡهَا مَآءَهَا وَمَرۡعَىٰهَا ۝٣١
തഫ്സീർആയത്ത് 31
അവൻ (അല്ലാഹു) ഭൂമിയിൽ നിന്ന് ഒഴുകുന്ന ഉറവകളായി അതിലെ വെള്ളം പുറത്തു കൊണ്ടു വരികയും, മൃഗങ്ങൾക്ക് മേയാൻ സാധിക്കുന്ന സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്തു.
Source : QUL
32

പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.

وَٱلۡجِبَالَ أَرۡسَىٰهَا ۝٣٢
തഫ്സീർആയത്ത് 32
പർവ്വതങ്ങളെ അവൻ ഭൂമിക്ക് മുകളിൽ ഉറച്ചു നിൽക്കുന്നവയാക്കിയിരിക്കുന്നു.
Source : QUL
33

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.(5)

مَتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ ۝٣٣
തഫ്സീർആയത്ത് 33
ഇതെല്ലാം -ജനങ്ങളേ!- നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപകാരത്തിനായാണ്. ഇവയെല്ലാം സൃഷ്ടിച്ചവൻ അവയെ ഒരിക്കൽ കൂടി സൃഷ്ടിക്കാൻ അശക്തനാവുകയില്ല.
Source : QUL
34

എന്നാല്‍ ആ മഹാവിപത്ത് വരുന്ന സന്ദര്‍ഭം.

فَإِذَا جَآءَتِ ٱلطَّآمَّةُ ٱلۡكُبۡرَىٰ ۝٣٤
തഫ്സീർആയത്ത് 34
എന്നാൽ എല്ലാത്തിൻ്റെയും ഭയാനകത കൊണ്ട് മൂടുന്ന രണ്ടാമത്തെ കാഹളമൂത്ത് വരികയും, അന്ത്യനാൾ സംഭവിക്കുകയും ചെയ്താൽ.
Source : QUL
35

അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.

يَوۡمَ يَتَذَكَّرُ ٱلۡإِنسَٰنُ مَا سَعَىٰ ۝٣٥
തഫ്സീർആയത്ത് 35
ആ ദിവസം വന്നു കഴിഞ്ഞാൽ മനുഷ്യൻ മുൻപ് ചെയ്തു വെച്ച ഓരോ പ്രവർത്തനവും -നന്മയോ തിന്മയോ ആകട്ടെ- ഓർക്കും.
Source : QUL
36

കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.

وَبُرِّزَتِ ٱلۡجَحِيمُ لِمَن يَرَىٰ ۝٣٦
തഫ്സീർആയത്ത് 36
നരകം കൊണ്ടുവരപ്പെടുകയും, കാണുന്നവർക്ക് വേണ്ടി കൺമുന്നിൽ അത് പ്രദർശിക്കപ്പെടുകയും ചെയ്യും.
Source : QUL
37

(അന്ന്‌) ആര്‍ അതിരുകവിയുകയും

فَأَمَّا مَن طَغَىٰ ۝٣٧
തഫ്സീർആയത്ത് 37
എന്നാൽ ആരെങ്കിലും വഴികേടിൽ പ്രവേശിച്ചു കൊണ്ട് അതിരുകവിയുകയും;
Source : QUL
38

ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ

وَءَاثَرَ ٱلۡحَيَوٰةَ ٱلدُّنۡيَا ۝٣٨
തഫ്സീർആയത്ത് 38
നശിച്ചു പോകുന്ന ഇഹലോക ജീവിതത്തിന് എന്നെന്നും നിലനിൽക്കുന്ന പാരത്രിക ജീവിതത്തെക്കാൾ പ്രാധാന്യം നൽകുകയും ചെയ്തുവോ;
Source : QUL
39

(അവന്ന്‌) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.

فَإِنَّ ٱلۡجَحِيمَ هِيَ ٱلۡمَأۡوَىٰ ۝٣٩
തഫ്സീർആയത്ത് 39
തീർച്ചയായും നരകം തന്നെയാണ് അവന് മടങ്ങിച്ചെല്ലാനുള്ള അവൻ്റെ വാസസ്ഥലം.
Source : QUL
40

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ(6) ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ

وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ ۝٤٠
തഫ്സീർആയത്ത് 40
എന്നാൽ ആർ തൻ്റെ രക്ഷിതാവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്നതിനെ ഭയക്കുകയും, സ്വന്തം ആത്മാവിനെ അല്ലാഹു നിഷിദ്ധമാക്കിയ തന്നിഷ്ടങ്ങൾ പിൻപറ്റുന്നതിൽ നിന്ന് പിടിച്ചു വെക്കുകയും ചെയ്തുവോ; അവന് മടങ്ങിപ്പോകാനുള്ള സങ്കേതം സ്വർഗമാണ്.
Source : QUL
41

(അവന്ന്‌) സ്വര്‍ഗം തന്നെയാണ് സങ്കേതം.

فَإِنَّ ٱلۡجَنَّةَ هِيَ ٱلۡمَأۡوَىٰ ۝٤١
തഫ്സീർആയത്ത് 41
എന്നാൽ ആർ തൻ്റെ രക്ഷിതാവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്നതിനെ ഭയക്കുകയും, സ്വന്തം ആത്മാവിനെ അല്ലാഹു നിഷിദ്ധമാക്കിയ തന്നിഷ്ടങ്ങൾ പിൻപറ്റുന്നതിൽ നിന്ന് പിടിച്ചു വെക്കുകയും ചെയ്തുവോ; അവന് മടങ്ങിപ്പോകാനുള്ള സങ്കേതം സ്വർഗമാണ്.
Source : QUL
42

ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.

يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَا ۝٤٢
തഫ്സീർആയത്ത് 42
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ എന്നാണ് അന്ത്യനാൾ സംഭവിക്കുക എന്ന് നിന്നോട് ചോദിക്കുന്നു.
Source : QUL
43

നിനക്ക് അതിനെപ്പറ്റി എന്തു പറയാനാണുള്ളത്‌?(7)

فِيمَ أَنتَ مِن ذِكۡرَىٰهَآ ۝٤٣
തഫ്സീർആയത്ത് 43
അവരോട് അതെന്നാണ് എന്നു പറയാനുള്ള ഒരു അറിവും നിൻ്റെ പക്കലില്ല തന്നെ. അത് നിനക്ക് ആവശ്യമുള്ള കാര്യത്തിൽ പെട്ടതുമല്ല. അന്ത്യനാളിന് വേണ്ടി തയ്യാറെടുക്കുക എന്നത് മാത്രമാണ് നിനക്ക് ആവശ്യമായിട്ടുള്ളത്.
Source : QUL
44

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം.

إِلَىٰ رَبِّكَ مُنتَهَىٰهَآ ۝٤٤
തഫ്സീർആയത്ത് 44
നിൻ്റെ രക്ഷിതാവിങ്കൽ മാത്രമാണ് അന്ത്യനാളിനെ കുറിച്ചുള്ള അറിവ് ഉള്ളത്.
Source : QUL
45

അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.

إِنَّمَآ أَنتَ مُنذِرُ مَن يَخۡشَىٰهَا ۝٤٥
തഫ്സീർആയത്ത് 45
അന്ത്യനാളിനെ ഭയപ്പെടുന്നവർക്ക് താക്കീത് നൽകുന്നവൻ മാത്രമാണ് നീ; കാരണം അവർക്ക് മാത്രമേ നിൻ്റെ താക്കീത് ഉപകാരപ്പെടുകയുള്ളൂ.
Source : QUL
46

അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)

كَأَنَّهُمۡ يَوۡمَ يَرَوۡنَهَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَىٰهَا ۝٤٦
തഫ്സീർആയത്ത് 46
അന്ത്യനാളിന് അവർ സാക്ഷിയാകുന്ന ദിവസം; തങ്ങൾ ഇഹലോകത്ത് ഒരു ദിവസത്തിലെ സായാഹ്നമോ അതിലെ പ്രഭാതമോ മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ എന്നത് പോലെയായിരിക്കും (അവർക്ക് തോന്നുക).
Source : QUL