Thursday, 13 August 2026 Hijri: 04:57:50 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ അലഖ് العلق Al-Alaq

Surah 96 മക്കിയ്യ • مكية • Makkiyah 19 ആയത്തുകൾ • 19 Ayahs

സൂറത്ത് അൽ അലഖ് (Al-Alaq)യിലെ 19 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Alaq.

1

സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.(1)

ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ ۝١
തഫ്സീർആയത്ത് 1
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നിനക്ക് ബോധനം നൽകുന്ന കാര്യം നിൻ്റെ രക്ഷിതാവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് വായിച്ചു തുടങ്ങുക. അവനാണ് എല്ലാത്തിനെയും സൃഷ്ടിച്ചവൻ.
Source : QUL
2

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ ۝٢
തഫ്സീർആയത്ത് 2
മനുഷ്യനെ അവൻ ഒരു ബീജമായിരുന്നതിന് ശേഷം, രക്തക്കട്ടയിൽ നിന്ന് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.
Source : QUL
3

നീ വായിക്കുക. നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ۝٣
തഫ്സീർആയത്ത് 3
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നിനക്ക് ബോധനം നൽകുന്നത് വായിക്കുക! നിൻ്റെ രക്ഷിതാവ് ഏറ്റവും ഔദാര്യമുള്ളവനാകുന്നു; അവനോളം ഔദാര്യമുള്ള മറ്റൊരാളുമില്ല തന്നെ. അവൻ ധാരാളമായി നന്മ ചൊരിയുന്നവനും ദാനം നൽകുന്നവനുമാകുന്നു.
Source : QUL
4

പേന കൊണ്ട് പഠിപ്പിച്ചവന്‍.

ٱلَّذِي عَلَّمَ بِٱلۡقَلَمِ ۝٤
തഫ്സീർആയത്ത് 4
പേന കൊണ്ട് എഴുതാനും വരക്കാനും (മനുഷ്യനെ) പഠിപ്പിച്ചവൻ.
Source : QUL
5

മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.(2)

عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ ۝٥
തഫ്സീർആയത്ത് 5
മനുഷ്യന് മുൻപ് അറിയാതിരുന്നത് അവൻ പഠിപ്പിച്ചു നൽകിയിരിക്കുന്നു.
Source : QUL
6

നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു.

كـَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ ۝٦
തഫ്സീർആയത്ത് 6
സത്യം! തീർച്ചയായും അബൂ ജഹ്ലിനെ പോലെ തെമ്മാടിയായ മനുഷ്യർ അല്ലാഹുവിൻ്റെ വിധിവിലക്കുകളെ ധിക്കരിക്കുന്നതിൽ അങ്ങേയറ്റം അതിരു കവിയുന്നു.
Source : QUL
7

തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍.(3)

أَن رَّءَاهُ ٱسۡتَغۡنَىٰٓ ۝٧
തഫ്സീർആയത്ത് 7
തനിക്കുള്ള സ്ഥാനവും സമ്പാദ്യവും എന്തിനും മതിയായതാണെന്ന ചിന്ത കാരണത്താൽ.
Source : QUL
8

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.

إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ ۝٨
തഫ്സീർആയത്ത് 8
അല്ലയോ മനുഷ്യാ! തീർച്ചയായും നിൻ്റെ രക്ഷിതാവിങ്കലേക്കാണ് അന്ത്യനാളിൽ മടങ്ങാനുള്ളത്. ശേഷം എല്ലാവർക്കും അർഹമായ പ്രതിഫലം തന്നെ അവൻ നൽകും.
Source : QUL
9

വിലക്കുന്നവനെ നീ കണ്ടുവോ?

أَرَءَيۡتَ ٱلَّذِي يَنۡهَىٰ ۝٩
തഫ്സീർആയത്ത് 9
വിലക്കുകയും വിരോധിക്കുകയും ചെയ്യുന്ന അബൂ ജഹ്ലിൻ്റെ കാര്യത്തെക്കാൾ അത്ഭുതകരമായ എന്തെങ്കിലും നീ കണ്ടിട്ടുണ്ടോ?
Source : QUL
10

ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.

عَبۡدًا إِذَا صَلَّىٰٓ ۝١٠
തഫ്സീർആയത്ത് 10
നമ്മുടെ അടിമയായ മുഹമ്മദ് -ﷺ- കഅ്ബയുടെ അരികിൽ നിസ്കരിക്കുമ്പോൾ (അവൻ അദ്ദേഹത്തെ അതിൽ നിന്ന് തടയുന്നു).
Source : QUL
11

അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍, (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?

أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ ۝١١
തഫ്സീർആയത്ത് 11
തൻ്റെ രക്ഷിതാവിൽ നിന്നുള്ള സന്മാർഗത്തിലും ഉറച്ച ബോധ്യത്തിലുമാണ് (നിസ്കരിക്കുന്നതിൽ നിന്ന്) വിലക്കപ്പെടുന്ന അദ്ദേഹം നിലകൊള്ളുന്നതെങ്കിലോ?
Source : QUL
12

അഥവാ അദ്ദേഹം സൂക്ഷ്മത കൈക്കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍(4)

أَوۡ أَمَرَ بِٱلتَّقۡوَىٰٓ ۝١٢
തഫ്സീർആയത്ത് 12
അല്ലെങ്കിൽ അദ്ദേഹം ജനങ്ങളോട് അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നും അല്ലാഹുവിനെ സൂക്ഷിക്കണമെന്നാണ് കൽപ്പിക്കുന്നതെങ്കിലോ? ഈ രൂപത്തിലുള്ള ഒരാൾ (കഅ്ബയുടെ സമീപത്ത് ആരാധിക്കുന്നതിൽ നിന്ന്) വിലക്കപ്പെടേണ്ടതുണ്ടോ?
Source : QUL
13

അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?

أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ ۝١٣
തഫ്സീർആയത്ത് 13
(നബി -ﷺ- യെ) വിലക്കുന്ന ഇയാൾ നബി -ﷺ- എത്തിച്ചു കൊടുത്ത (സത്യം) നിഷേധിക്കുകയും, അതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുന്നെങ്കിൽ അവൻ്റെ അവസ്ഥയെന്താണ്? അവൻ അല്ലാഹുവിനെ ഭയക്കുന്നില്ലേ?!
Source : QUL
14

അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്‌?(5)

أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ ۝١٤
തഫ്സീർആയത്ത് 14
നിസ്കാരത്തിൽ നിന്ന് തടയുന്ന ഈ വ്യക്തി അല്ലാഹു അവനെ കാണുന്നുണ്ടെന്നും, അവൻ്റെ അടുക്കൽ നിന്ന് ഒരു കാര്യവും മറഞ്ഞു പോവുകയില്ലെന്നും മനസ്സിലാക്കിയിട്ടില്ലേ?
Source : QUL
15

നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ മൂർദ്ധാവ് പിടിച്ചു വലിക്കുക തന്നെ ചെയ്യും.

كـَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ ۝١٥
തഫ്സീർആയത്ത് 15
ഈ വിഡ്ഡി ധരിച്ചു വെച്ചിരിക്കുന്നത് പോലെയല്ല കാര്യം. നമ്മുടെ അടിമയായ മുഹമ്മദ് നബി -ﷺ- യെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കുകയും, അദ്ദേഹത്തെ കളവാക്കുന്നതിൽ നിന്ന് അവൻ പിന്തിരിയുകയും ചെയ്തിട്ടില്ലെങ്കിൽ, അവൻ്റെ മൂർദ്ധാവ് ശക്തിയായി പിടിച്ചു വലിച്ചു കൊണ്ട് അവനെ നരകത്തിലേക്ക് ഇടുന്നതാണ്.
Source : QUL
16

കള്ളം പറയുന്ന, പാപം ചെയ്യുന്ന മൂർദ്ധാവ്.

نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ ۝١٦
തഫ്സീർആയത്ത് 16
ആ മൂർദ്ധാവിൻ്റെ ഉടമ സംസാരിച്ചാൽ കള്ളം പറയുന്നവനും, പ്രവർത്തനത്തിൽ തെറ്റ് സംഭവിച്ചവനുമാണ്.
Source : QUL
17

എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.

فَلۡيَدۡعُ نَادِيَهُۥ ۝١٧
തഫ്സീർആയത്ത് 17
മൂർദ്ധാവിൽ പിടിച്ച് അവനെ നരകത്തിലേക്ക് വലിക്കുന്ന വേളയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവൻ തൻ്റെ കൂട്ടുകാരെയും, സദസ്സിലെ കൂട്ടാളികളെയും വിളിച്ച് സഹായം തേടി നോക്കട്ടെ
Source : QUL
18

നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.

سَنَدۡعُ ٱلزَّبَانِيَةَ ۝١٨
തഫ്സീർആയത്ത് 18
നരകത്തിൻ്റെ കാവൽക്കാരായ പരുഷരായ, അല്ലാഹുവിൻ്റെ ഒരു കൽപ്പനയും ധിക്കരിക്കാത്ത, അവൻ കൽപ്പിച്ചത് പ്രവർത്തിക്കുന്ന, മലകുകളെ നാമും വിളിക്കാം. ഏത് കൂട്ടരാണ് കൂടുതൽ ശക്തിയും കഴിവുമുള്ളവരെന്ന് അവൻ നോക്കട്ടെ.
Source : QUL
19

നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ സുജൂദ് ചെയ്യുകയും സാമീപ്യം നേടുകയും ചെയ്യുക

كـَلَّا لَا تُطِعۡهُ وَٱسۡجُدۡۤ وَٱقۡتَرِب۩ ۝١٩
തഫ്സീർആയത്ത് 19
നിന്നെ ഉപദ്രവമേൽപ്പിക്കാം എന്ന ഈ അതിക്രമിയുടെ ധാരണ പോലെയല്ല കാര്യം. അതിനാൽ നീ അവൻ്റെ കൽപ്പനയോ വിലക്കോ അനുസരിക്കേണ്ടതില്ല. നീ അല്ലാഹുവിന് സാഷ്ടാംഘം വീഴുകയും, നന്മകൾ പ്രവർത്തിച്ചു കൊണ്ട് അവനിലേക്ക് അടുക്കുകയും ചെയ്യുക.
Source : QUL