സൂറത്ത് അൽ ബുറൂജ് (Al-Buruj)യിലെ 22 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Buruj.
1
നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം
وَٱلسَّمَآءِ ذَاتِ ٱلۡبُرُوجِ ١
തഫ്സീർആയത്ത് 1
സൂര്യ-ചന്ദ്രാദികളുടെ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ആകാശത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
2
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
وَٱلۡيَوۡمِ ٱلۡمَوۡعُودِ ٢
തഫ്സീർആയത്ത് 2
സൃഷ്ടികളെ ഒരുമിച്ചു കൂട്ടുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള അന്ത്യനാളിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
3
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
وَشَاهِدٖ وَمَشۡهُودٖ ٣
തഫ്സീർആയത്ത് 3
സാക്ഷ്യം വഹിക്കുന്ന എല്ലാവരെയും കൊണ്ടും സാക്ഷ്യം വഹിക്കപ്പെടുന്ന എല്ലാവരെയും കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. തൻ്റെ സമൂഹത്തിൻ്റെ കാര്യത്തിൽ സാക്ഷ്യം വഹിക്കുന്ന നബിമാർ സാക്ഷികൾക്ക് ഉദാഹരണം. നബിമാരാൽ സാക്ഷ്യം വഹിക്കപ്പെടുന്ന സമൂഹം സാക്ഷ്യം വഹിക്കപ്പെടുന്നവർക്കുള്ള ഉദാഹരണവും.
4
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
قُتِلَ أَصۡحَٰبُ ٱلۡأُخۡدُودِ ٤
തഫ്സീർആയത്ത് 4
ഭൂമിയിൽ വലിയ കിടങ്ങുകൾ കുഴിച്ചവർ ശപിക്കപ്പെട്ടിരിക്കുന്നു.
5
അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
ٱلنَّارِ ذَاتِ ٱلۡوَقُودِ ٥
തഫ്സീർആയത്ത് 5
അവർ ആ കിടങ്ങിൽ വിറകുകൾ ഇട്ട് തീ ആളിക്കത്തിക്കുകയും, (ഇസ്ലാമിൽ) വിശ്വസിച്ചവരെ ജീവനോടെ അതിലിട്ട് ചുട്ടെരിക്കുകയും ചെയ്തു.
6
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
إِذۡ هُمۡ عَلَيۡهَا قُعُودٞ ٦
തഫ്സീർആയത്ത് 6
തീ നിറഞ്ഞിരിക്കുന്ന കിടങ്ങിനരികെ അവർ ഇരുന്നിരുന്ന സന്ദർഭം.
7
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.(1)
(ഇസ്ലാമിൽ) വിശ്വസിച്ചവർ അനുഭവിക്കുന്ന പീഡനങ്ങൾക്കും ഉപദ്രവങ്ങൾക്കും അവർ സാക്ഷികളാണ്; കാരണം അവരവിടെ സന്നിഹിതരായിരുന്നു.
8
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്തവനും, എല്ലാ നിലക്കും സ്തുത്യർഹനുമായ അല്ലാഹുവിൽ വിശ്വസിച്ചു എന്നതല്ലാതെ (ഇസ്ലാമിൽ) വിശ്വസിച്ചവരെ കുറിച്ച് നിഷേധികൾക്ക് ഒരു ആക്ഷേപവുമുണ്ടായിരുന്നില്ല.
9
ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു.
(ഇസ്ലാമിൽ) വിശ്വസിച്ച സ്ത്രീ-പുരുഷന്മാരെ അല്ലാഹുവിൽ മാത്രം വിശ്വസിക്കുക എന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി കടുത്ത പീഢനങ്ങൾക്ക് വിധേയരാക്കുകയും, പിന്നെ തങ്ങളുടെ തിന്മകളിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്താപം ചോദിക്കാതിരിക്കുകയും ചെയ്തവർ; തീർച്ചയായും അവർക്ക് അന്ത്യനാളിൽ നരകശിക്ഷയുണ്ട്. (ഇസ്ലാമിൽ) വിശ്വസിച്ചവരെ ഇഹലോകത്ത് അഗ്നിക്കിരയാക്കിയതിനാൽ അവർക്ക് അന്ത്യനാളിൽ ചുട്ടുകരിക്കുന്ന ശിക്ഷയുണ്ടായിരിക്കും.
11
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം.
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് സ്വർഗത്തോപ്പുകളുണ്ട്. അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നുണ്ടായിരിക്കും. അവർക്കായി അല്ലാഹു ഒരുക്കി വെച്ച ഈ പ്രതിഫലം നേടിയെടുക്കലാണ് മഹത്തരമായ വിജയം. മറ്റൊരു വിജയവും അതിനോട് അടുത്തു പോലുമെത്തുകയില്ല.
മുൻകഴിഞ്ഞ നിഷേധികളായ സമൂഹങ്ങളെ കുറിച്ചോ. അവർക്ക് സംഭവിച്ച നാശത്തെ കുറിച്ചോ ഉള്ള വാർത്ത അറിയാത്തതൊന്നുമല്ല (ഇസ്ലാമിൽ) വിശ്വസിക്കാൻ ഇക്കൂട്ടർക്കുള്ള തടസ്സം. മറിച്ച്, തങ്ങളുടെ ദേഹേഛയെ പിൻപറ്റി കൊണ്ട് മാത്രമാണ് അവർ അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതൻ കൊണ്ടുവന്നതിനെ നിഷേധിക്കുന്നത്.
20
അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
وَٱللَّهُ مِن وَرَآئِهِم مُّحِيطُۢ ٢٠
തഫ്സീർആയത്ത് 20
അല്ലാഹു അവരുടെ പ്രവർത്തനങ്ങളെ വലയം ചെയ്യുകയും, അവ തിട്ടപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. അതിൽ ഒന്നു പോലും അവന് നഷ്ടപ്പെട്ടു പോവുകയില്ല. അവക്കെല്ലാം അവൻ പ്രതിഫലം നൽകുന്നതുമാണ്.
21
അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
بَلۡ هُوَ قُرۡءَانٞ مَّجِيدٞ ٢١
തഫ്സീർആയത്ത് 21
നിഷേധികൾ പറയുന്നത് പോലെ ഇത് ഒരു കവിതയോ കാവ്യമോ അല്ല. മറിച്ച്, വിശുദ്ധമായ ഖുർആനാകുന്നു.
22
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്.(2)
فِي لَوۡحٖ مَّحۡفُوظِۭ ٢٢
തഫ്സീർആയത്ത് 22
മാറ്റത്തിരുത്തലുകളിൽ നിന്നും, ഏറ്റക്കുറച്ചിലുകളിൽ നിന്നും സുരക്ഷിതമായ ഒരു ഏടിലാണ് -ലൗഹുൽ മഹ്ഫൂദ്വിലാണ്- അതുള്ളത്.