Wednesday, 12 August 2026 Hijri: 03:05:53 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ മആരിജ് المعارج Al-Maarij

Surah 70 മക്കിയ്യ • مكية • Makkiyah 44 ആയത്തുകൾ • 44 Ayahs

സൂറത്ത് അൽ മആരിജ് (Al-Maarij)യിലെ 44 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Maarij.

1

സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു.(1)

سَأَلَ سَآئِلُۢ بِعَذَابٖ وَاقِعٖ ۝١
തഫ്സീർആയത്ത് 1
നബി -ﷺ- താക്കീത് നൽകിക്കൊണ്ടിരിക്കുന്ന ഈ ശിക്ഷ സത്യമാണെങ്കിൽ അത് തനിക്കും തൻ്റെ സമൂഹത്തിനും വന്നു ഭവിക്കട്ടെ എന്ന് ഒരാൾ വിളിച്ചു പറഞ്ഞു. അവൻ അതിനെ പരിഹസിക്കുകയാണ്. എന്നാൽ ആ ശിക്ഷ അന്ത്യനാളിൽ സംഭവിക്കുക തന്നെ ചെയ്യും.
Source : QUL
2

സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല.

لِّلۡكَٰفِرِينَ لَيۡسَ لَهُۥ دَافِعٞ ۝٢
തഫ്സീർആയത്ത് 2
അല്ലാഹുവിനെ നിഷേധിച്ചവരുടെ മേൽ നിന്ന് ഈ ശിക്ഷ തടുത്തു നിർത്താൻ ഒരാളും തന്നെയില്ല.
Source : QUL
3

കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ).

مِّنَ ٱللَّهِ ذِي ٱلۡمَعَارِجِ ۝٣
തഫ്സീർആയത്ത് 3
ഔന്നത്യവും പദവികളും ശ്രേഷ്ഠതകളും അനുഗ്രഹങ്ങളും ഉടമപ്പെടുത്തിയ അല്ലാഹുവിൽ നിന്ന്
Source : QUL
4

അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.

تَعۡرُجُ ٱلۡمَلَٰٓئِكَةُ وَٱلرُّوحُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥ خَمۡسِينَ أَلۡفَ سَنَةٖ ۝٤
തഫ്സീർആയത്ത് 4
അന്ത്യനാളിൽ മലക്കുകളും ജിബ്രീലും ആ പടികളിലൂടെ അവനിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം വർഷം ദൈർഘ്യമുള്ള ആ ദിവസം വളരെ നീളമുള്ളതാകുന്നു.
Source : QUL
5

എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.

فَٱصۡبِرۡ صَبۡرٗا جَمِيلًا ۝٥
തഫ്സീർആയത്ത് 5
അല്ലാഹുവിൻ്റെ റസൂലേ! അക്ഷമയോ ആവലാതികളോ ഇല്ലാത്ത ക്ഷമ നീ കൈകൊള്ളുക.
Source : QUL
6

തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.

إِنَّهُمۡ يَرَوۡنَهُۥ بَعِيدٗا ۝٦
തഫ്സീർആയത്ത് 6
അവർ ഈ ശിക്ഷ ഒരിക്കലും സംഭവിക്കാത്ത -തീർത്തും അസാധ്യമായ- ഒന്നാണെന്ന് കരുതുന്നു.
Source : QUL
7

നാം അതിനെ അടുത്തതായും കാണുന്നു.

وَنَرَىٰهُ قَرِيبٗا ۝٧
തഫ്സീർആയത്ത് 7
എന്നാൽ നാമാകട്ടെ; വളരെ അടുത്ത് തന്നെ സംഭവിക്കാനിരിക്കുന്ന -ഒരു സംശയവുമില്ലാത്ത- കാര്യമാണ് അത് എന്നും അറിയുന്നു.
Source : QUL
8

ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!

يَوۡمَ تَكُونُ ٱلسَّمَآءُ كَٱلۡمُهۡلِ ۝٨
തഫ്സീർആയത്ത് 8
ആകാശം ഉരുകിയ സ്വർണ്ണവും ലോഹവും മറ്റും പോലെ ആയിത്തീരുന്ന ദിവസം.
Source : QUL
9

പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും.

وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ۝٩
തഫ്സീർആയത്ത് 9
പർവ്വതങ്ങൾ തീരെ ഭാരമില്ലാത്ത കമ്പിളി പോലെയും.
Source : QUL
10

ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല.

وَلَا يَسۡـَٔلُ حَمِيمٌ حَمِيمٗا ۝١٠
തഫ്സീർആയത്ത് 10
അന്ന് ഒരാളും തൻ്റെ ഉറ്റബന്ധുവിനോട് അവൻ്റെ അവസ്ഥ പോലും ചോദിക്കാൻ മുതിരുകയില്ല; കാരണം എല്ലാവരും അവരവരുടെ കാര്യത്തിൽ മാത്രം ശ്രദ്ധയൂന്നിയവരായിരിക്കും.
Source : QUL
11

അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും.

يُبَصَّرُونَهُمۡۚ يَوَدُّ ٱلۡمُجۡرِمُ لَوۡ يَفۡتَدِي مِنۡ عَذَابِ يَوۡمِئِذِۭ بِبَنِيهِ ۝١١
തഫ്സീർആയത്ത് 11
അന്നേ ദിവസം ഓരോ മനുഷ്യനും തൻ്റെ ബന്ധുക്കളെ കൺമുന്നിൽ കാണും. എങ്കിലും -ആ ദിവസത്തിൻ്റെ ഭയാനകതയാൽ - ഒരാളും മറ്റൊരാളോടും ഒന്നും തന്നെ ചോദിക്കുകയില്ല. നരകശിക്ഷ ലഭിച്ചുവെന്ന് ബോധ്യപ്പെട്ടവർ തൻ്റെ മക്കളെ തനിക്ക് പകരം ശിക്ഷക്ക് എറിഞ്ഞു കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കും.
Source : QUL
12

തന്‍റെ ഭാര്യയെയും സഹോദരനെയും

وَصَٰحِبَتِهِۦ وَأَخِيهِ ۝١٢
തഫ്സീർആയത്ത് 12
തൻ്റെ ഭാര്യയെയും സഹോദരനെയും പകരമായി പ്രായശ്ചിത്തം നൽകാൻ കഴിഞ്ഞെങ്കിൽ!
Source : QUL
13

തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും

وَفَصِيلَتِهِ ٱلَّتِي تُـٔۡوِيهِ ۝١٣
തഫ്സീർആയത്ത് 13
പ്രയാസങ്ങളിൽ അവനോടൊപ്പം നിലയുറപ്പിച്ചിരുന്ന, അവൻ്റെ അടുത്ത കുടുംബാഗങ്ങളെ പകരമായി നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ!
Source : QUL
14

ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്‌.

وَمَن فِي ٱلۡأَرۡضِ جَمِيعٗا ثُمَّ يُنجِيهِ ۝١٤
തഫ്സീർആയത്ത് 14
ഭൂമിയിലുള്ള എല്ലാവരെയും -മനുഷ്യരെയും ജിന്നുകളെയുമെല്ലാം- തനിക്ക് പകരം പ്രായശ്ചിത്തമായി നൽകിയിട്ടെങ്കിലും, അന്നേ ദിവസത്തെ ശിക്ഷയിൽ നിന്ന് -നരകാഗ്നിയിൽ നിന്ന്- ഒന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ!
Source : QUL
15

സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു.

كـَلَّآۖ إِنَّهَا لَظَىٰ ۝١٥
തഫ്സീർആയത്ത് 15
ഈ കൊടുംപാപി ധരിക്കുന്നത് പോലെയൊന്നുമല്ല കാര്യം! അത് നരകാഗ്നിയാണ്; ആളിക്കത്തുന്ന, കത്തിയെരിയുന്ന നരകാഗ്നി!
Source : QUL
16

തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.

نَزَّاعَةٗ لِّلشَّوَىٰ ۝١٦
തഫ്സീർആയത്ത് 16
കത്തിയെരിയുന്ന കാഠിന്യവും ചൂടും നിമിത്തം തലയോട്ടിയിലെ തൊലി വേർപെട്ടുപോവും
Source : QUL
17

പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും.

تَدۡعُواْ مَنۡ أَدۡبَرَ وَتَوَلَّىٰ ۝١٧
തഫ്സീർആയത്ത് 17
സത്യത്തിൽ നിന്ന് തിരിഞ്ഞു കളയുകയും, അതിനെ അകറ്റി നിർത്തുകയും, വിശ്വസിക്കാതെയും പ്രവർത്തിക്കാതെയും ജീവിച്ചവരെ നരകാഗ്നി വിളിക്കുന്നു!
Source : QUL
18

ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.(2)

وَجَمَعَ فَأَوۡعَىٰٓ ۝١٨
തഫ്സീർആയത്ത് 18
സമ്പാദ്യം കൂട്ടിവെക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കാതെ പിശുക്കി പിടിക്കുകയും ചെയ്തവരെ.
Source : QUL
19

തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്‌.

۞ إِنَّ ٱلۡإِنسَٰنَ خُلِقَ هَلُوعًا ۝١٩
തഫ്സീർആയത്ത് 19
മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ആർത്തിയുള്ളവനായാണ്;
Source : QUL
20

അതായത് തിന്മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ടും,

إِذَا مَسَّهُ ٱلشَّرُّ جَزُوعٗا ۝٢٠
തഫ്സീർആയത്ത് 20
രോഗമോ, ദാരിദ്ര്യമോ പോലുള്ള പ്രയാസങ്ങൾ ബാധിച്ചാൽ അവനതാ തീർത്തും ക്ഷമയില്ലാത്തവനായി!
Source : QUL
21

നന്മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.

وَإِذَا مَسَّهُ ٱلۡخَيۡرُ مَنُوعًا ۝٢١
തഫ്സീർആയത്ത് 21
അവനെ സന്തോഷിപ്പിക്കുന്ന ധന്യതയോ സമ്പാദ്യമോ ലഭിച്ചാൽ; അല്ലാഹുവിൻ്റെ മാർഗത്തിൽ അതിൽ നിന്നെന്തെങ്കിലുമൊന്ന് ചിലവഴിക്കാൻ വലിയ മടിയുള്ളവനായി അവൻ മാറി.
Source : QUL
22

നമസ്കരിക്കുന്നവരൊഴികെ

إِلَّا ٱلۡمُصَلِّينَ ۝٢٢
തഫ്സീർആയത്ത് 22
നിസ്കരിക്കുന്നവരൊഴികെ; അവർ ഇത്തരം മോശം സ്വഭാവങ്ങളിൽ നിന്ന് മുക്തരാണ്.
Source : QUL
23

അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍.

ٱلَّذِينَ هُمۡ عَلَىٰ صَلَاتِهِمۡ دَآئِمُونَ ۝٢٣
തഫ്സീർആയത്ത് 23
തങ്ങളുടെ നിസ്കാരത്തിൽ കൃത്യത പാലിക്കുന്ന, അതിൽ അശ്രദ്ധ കാണിക്കാത്തവർ. അവർ തങ്ങളുടെ നിസ്കാരം അതിൻ്റെ നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ നിർവ്വഹിക്കുന്നവരാണ്.
Source : QUL
24

തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,

وَٱلَّذِينَ فِيٓ أَمۡوَٰلِهِمۡ حَقّٞ مَّعۡلُومٞ ۝٢٤
തഫ്സീർആയത്ത് 24
തങ്ങളുടെ സമ്പാദ്യങ്ങളിൽ നിശ്ചിതമായ നിർബന്ധിത ദാനം (സകാത്) നൽകുന്നവരും.
Source : QUL
25

ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും.

لِّلسَّآئِلِ وَٱلۡمَحۡرُومِ ۝٢٥
തഫ്സീർആയത്ത് 25
അവരോട് സഹായം ചോദിക്കുന്നവർക്കും, ഉപജീവനത്തിന് ബുദ്ധിമുട്ടുണ്ടെങ്കിലും ചോദിക്കാൻ മടിയുള്ളവർക്കും അതവർ നൽകുന്നു.
Source : QUL
26

പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,

وَٱلَّذِينَ يُصَدِّقُونَ بِيَوۡمِ ٱلدِّينِ ۝٢٦
തഫ്സീർആയത്ത് 26
അല്ലാഹു എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുന്ന പരലോകം ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നവർ.
Source : QUL
27

തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരും.

وَٱلَّذِينَ هُم مِّنۡ عَذَابِ رَبِّهِم مُّشۡفِقُونَ ۝٢٧
തഫ്സീർആയത്ത് 27
സൽകർമ്മങ്ങൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും, തങ്ങളുടെ രക്ഷിതാവിൻ്റെ ശിക്ഷയെ പേടിക്കുകയും ചെയ്യുന്നവർ.
Source : QUL
28

തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു.

إِنَّ عَذَابَ رَبِّهِمۡ غَيۡرُ مَأۡمُونٖ ۝٢٨
തഫ്സീർആയത്ത് 28
തീർച്ചയായും അവരുടെ രക്ഷിതാവിൻ്റെ ശിക്ഷ അങ്ങേയറ്റം ഭയപ്പെടുത്തുന്നതാകുന്നു; ബുദ്ധിയുള്ള ഒരാൾക്കും അതിനെ കുറിച്ച് നിർഭയനായിരിക്കുക സാധ്യമല്ല.
Source : QUL
29

തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ).

وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَٰفِظُونَ ۝٢٩
തഫ്സീർആയത്ത് 29
തങ്ങളുടെ ഗുഹ്യാവയവങ്ങൾ മറച്ചും, മ്ലേഛതകളിൽ നിന്ന് സംരക്ഷിച്ചും ജീവിക്കുന്നവർ.
Source : QUL
30

തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ(3) കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.

إِلَّا عَلَىٰٓ أَزۡوَٰجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَٰنُهُمۡ فَإِنَّهُمۡ غَيۡرُ مَلُومِينَ ۝٣٠
തഫ്സീർആയത്ത് 30
തങ്ങളുടെ ഇണകളിൽ നിന്നും, അവർ ഉടമപ്പെടുത്തിയ അടിമസ്ത്രീകളിൽ നിന്നും ഒഴികെ; അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും മറ്റും ചെയ്യുന്നത് ആക്ഷേപാർഹമല്ല.
Source : QUL
31

എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍.

فَمَنِ ٱبۡتَغَىٰ وَرَآءَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡعَادُونَ ۝٣١
തഫ്സീർആയത്ത് 31
മേൽ പറഞ്ഞതു പോലെ -ഇണകളിലോ തൻ്റെ കീഴിലുള്ള അടിമസ്ത്രീകളിലോ- അല്ലാതെ ലൈംഗികസുഖം തേടുന്നവർ; അവർ തന്നെയാകുന്നു അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവർ.
Source : QUL
32

തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,

وَٱلَّذِينَ هُمۡ لِأَمَٰنَٰتِهِمۡ وَعَهۡدِهِمۡ رَٰعُونَ ۝٣٢
തഫ്സീർആയത്ത് 32
തങ്ങളുടെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ടെ സമ്പാദ്യങ്ങളും രഹസ്യങ്ങളും മറ്റും സൂക്ഷിക്കുന്നവരും, ഏർപ്പെട്ട കരാറുകൾ പാലിക്കുന്നവരും; അവർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ലംഘിക്കുകയോ, കരാറുകൾ പൊളിക്കുകയോ ഇല്ല.
Source : QUL
33

തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,

وَٱلَّذِينَ هُم بِشَهَٰدَٰتِهِمۡ قَآئِمُونَ ۝٣٣
തഫ്സീർആയത്ത് 33
വേണ്ട രീതിയിൽ തങ്ങളുടെ സാക്ഷ്യങ്ങളുമായി നിലകൊള്ളുന്നവരും; അതിൽ ബന്ധുവും ശത്രുവുമെല്ലാം അവർക്ക് സമന്മാരായിരിക്കും.
Source : QUL
34

തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).

وَٱلَّذِينَ هُمۡ عَلَىٰ صَلَاتِهِمۡ يُحَافِظُونَ ۝٣٤
തഫ്സീർആയത്ത് 34
തങ്ങളുടെ നിസ്കാരങ്ങളിൽ നിഷ്ഠയുള്ളവരും; അവരത് അവയുടെ സമയങ്ങളിൽ തന്നെ കൃത്യതയോടെ നിർവ്വഹിക്കുകയും, ശുദ്ധിയോടും അടക്കത്തോടും ഒതുക്കത്തോടും അത് പൂർത്തീകരിക്കുകയും ചെയ്യും. ഒരു കാര്യവും അവരെ അതിൽ നിന്ന് അശ്രദ്ധരാക്കുകയില്ല.
Source : QUL
35

അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.

أُوْلَٰٓئِكَ فِي جَنَّٰتٖ مُّكۡرَمُونَ ۝٣٥
തഫ്സീർആയത്ത് 35
ഈ പറയപ്പെട്ട വിശേഷണങ്ങളെല്ലാം ഉള്ളവർ സ്വർഗത്തോപ്പുകളിൽ ആദരിക്കപ്പെടുന്നവരായിരിക്കും. അവർക്കവിടെ എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹങ്ങളും, അല്ലാഹുവിൻ്റെ തിരുവദനം നോക്കിക്കാണുവാനുള്ള സൗഭാഗ്യവും ലഭിക്കും.
Source : QUL
36

അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്‍റെ നേരെ കഴുത്തു നീട്ടി വരുന്നു.

فَمَالِ ٱلَّذِينَ كَفَرُواْ قِبَلَكَ مُهۡطِعِينَ ۝٣٦
തഫ്സീർആയത്ത് 36
അല്ലാഹുവിൻ്റെ റസൂലേ! ഇത്ര വേഗം നിന്നെ നിഷേധിക്കാൻ നിൻ്റെ ചുറ്റുമുള്ള ബഹുദൈവാരാധകരെ പ്രേരിപ്പിച്ചതെന്താണ്?
Source : QUL
37

വലത്തോട്ടും ഇടത്തോട്ടും അവർ കൂട്ടങ്ങളായി ചിതറിപോകുന്നു.(4)

عَنِ ٱلۡيَمِينِ وَعَنِ ٱلشِّمَالِ عِزِينَ ۝٣٧
തഫ്സീർആയത്ത് 37
നിൻ്റെ വലതും ഇടതും കൂട്ടമായി നിന്ന് നിന്നെ പൊതിയുകയാണല്ലോ (ഇവർ?)
Source : QUL
38

സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?

أَيَطۡمَعُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُدۡخَلَ جَنَّةَ نَعِيمٖ ۝٣٨
തഫ്സീർആയത്ത് 38
ഈ നിഷേധത്തിൽ അടിയുറച്ചു നിന്നാലും, അവരെയെല്ലാം അല്ലാഹു സുഖാനുഭൂതികളുടെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്നും, അതിലെ സുഖങ്ങൾ ആസ്വദിക്കാമെന്നുമാണോ അവൻ പ്രതീക്ഷിക്കുന്നത്?!
Source : QUL
39

അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്‌.(5)

كـَلَّآۖ إِنَّا خَلَقۡنَٰهُم مِّمَّا يَعۡلَمُونَ ۝٣٩
തഫ്സീർആയത്ത് 39
അവർ വിചാരിച്ചത് പോലെയൊന്നുമല്ല കാര്യം! അവർക്ക് അറിയുന്നതിൽ നിന്ന് തന്നെയാണ് നാമവരെ സൃഷ്ടിച്ചത്. നിസ്സാരമായ വെള്ളത്തിൽ നിന്ന്. എന്തെങ്കിലുമൊരു ഉപദ്രവമോ ഉപകാരമോ ഉടമപ്പെടുത്താത്ത ദുർബലർ! പിന്നെങ്ങിനെ അവർ അഹങ്കരിക്കുന്നു?!
Source : QUL
40

എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്‌.

فَلَآ أُقۡسِمُ بِرَبِّ ٱلۡمَشَٰرِقِ وَٱلۡمَغَٰرِبِ إِنَّا لَقَٰدِرُونَ ۝٤٠
തഫ്സീർആയത്ത് 40
അല്ലാഹു അവനെ കൊണ്ട് തന്നെ സത്യം ചെയ്തിരിക്കുന്നു. സൂര്യൻ്റെയും ചന്ദ്രൻ്റെയും മറ്റു നക്ഷത്രങ്ങളുടെയും ഉദയാസ്തമയ സ്ഥാനങ്ങളുടെ രക്ഷിതാവാകുന്നു അവൻ. (അല്ലാഹു പറയുന്നു:) തീർച്ചയായും നാം ശേഷിയുള്ളവരാകുന്നു.
Source : QUL
41

അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും.

عَلَىٰٓ أَن نُّبَدِّلَ خَيۡرٗا مِّنۡهُمۡ وَمَا نَحۡنُ بِمَسۡبُوقِينَ ۝٤١
തഫ്സീർആയത്ത് 41
അല്ലാഹുവിനെ അനുസരിക്കുന്നവരെ അവർക്ക് പകരം കൊണ്ടു വരാനും, ഇക്കൂട്ടരെ നശിപ്പിക്കാനും (നാം ശക്തിയുള്ളവൻ തന്നെ). നമുക്ക് അത് അസാധ്യമേയല്ല. നാം അത് ഉദ്ദേശിച്ചാൽ നമ്മെ അതിൽ പരാജയപ്പെടുത്താനും ഒരാളുമില്ല.
Source : QUL
42

ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക.

فَذَرۡهُمۡ يَخُوضُواْ وَيَلۡعَبُواْ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي يُوعَدُونَ ۝٤٢
തഫ്സീർആയത്ത് 42
അല്ലാഹുവിൻ്റെ റസൂലേ! അവരെ വിട്ടേക്കുക! തങ്ങളുടെ തിന്മകളിലും വഴികേടിലും അവരങ്ങനെ മുഴുകട്ടെ! ഈ ജീവിതം കൊണ്ടവർ കളിച്ചു തീർക്കട്ടെ; ഖുർആനിൽ വാഗ്ദാനം ചെയ്യപ്പെട്ട പരലോകം നേരിൽ കാണുന്നത് വരെ.
Source : QUL
43

അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ടു പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം.

يَوۡمَ يَخۡرُجُونَ مِنَ ٱلۡأَجۡدَاثِ سِرَاعٗا كَأَنَّهُمۡ إِلَىٰ نُصُبٖ يُوفِضُونَ ۝٤٣
തഫ്സീർആയത്ത് 43
ഒരു അടയാളത്തിലേക്ക് മത്സരിച്ചോടുന്നവരെ പോലെ, ഖബറുകളിൽ നിന്നെഴുന്നേറ്റ് അവർ ഓടുന്ന ദിവസം.
Source : QUL
44

അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം.

خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞۚ ذَٰلِكَ ٱلۡيَوۡمُ ٱلَّذِي كَانُواْ يُوعَدُونَ ۝٤٤
തഫ്സീർആയത്ത് 44
അവരുടെ കണ്ണുകൾ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവർക്ക് ഇഹലോകത്തുവെച്ച് താക്കീത് നല്കപ്പെട്ട, അവർ പരിഗണിക്കാതിരുന്ന ദിവസം.
Source : QUL