Wednesday, 12 August 2026 Hijri: 01:26:39 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ മുദ്ദസ്സിർ المدثر Al-Muddaththir

Surah 74 മക്കിയ്യ • مكية • Makkiyah 56 ആയത്തുകൾ • 56 Ayahs

സൂറത്ത് അൽ മുദ്ദസ്സിർ (Al-Muddaththir)യിലെ 56 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Muddaththir.

1

ഹേ, പുതച്ചു മൂടിയവനേ,(1)

يَٰٓأَيُّهَا ٱلۡمُدَّثِّرُ ۝١
തഫ്സീർആയത്ത് 1
അല്ലയോ വസ്ത്രം കൊണ്ട് മൂടിയവനേ! നബി -ﷺ- യാണ് ഉദ്ദേശം.
Source : QUL
2

എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.

قُمۡ فَأَنذِرۡ ۝٢
തഫ്സീർആയത്ത് 2
എഴുന്നേറ്റ് നിൽക്കുക! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുക!
Source : QUL
3

നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക.

وَرَبَّكَ فَكَبِّرۡ ۝٣
തഫ്സീർആയത്ത് 3
നിൻ്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും;
Source : QUL
4

നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക.

وَثِيَابَكَ فَطَهِّرۡ ۝٤
തഫ്സീർആയത്ത് 4
തിന്മകളിൽ നിന്ന് നിന്നെ ശുദ്ധിയാക്കുകയും, മലിനതകളിൽ നിന്ന് നിൻ്റെ വസ്ത്രം ശുദ്ധീകരിക്കുകയും ചെയ്യുക.
Source : QUL
5

പാപം വെടിയുകയും ചെയ്യുക.

وَٱلرُّجۡزَ فَٱهۡجُرۡ ۝٥
തഫ്സീർആയത്ത് 5
വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് നീ അകന്നു നിൽക്കുക.
Source : QUL
6

കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്‌.(2)

وَلَا تَمۡنُن تَسۡتَكۡثِرُ ۝٦
തഫ്സീർആയത്ത് 6
നീ ചെയ്ത സൽകർമ്മങ്ങൾ ധാരാളമുണ്ടല്ലോ എന്ന ധാരാണയിൽ അല്ലാഹുവിനോട് സ്വയം മേന്മ പറയാതിരിക്കുക.
Source : QUL
7

നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.

وَلِرَبِّكَ فَٱصۡبِرۡ ۝٧
തഫ്സീർആയത്ത് 7
നീ നേരിടുന്ന ഉപദ്രവങ്ങളിൽ അല്ലാഹുവിന് വേണ്ടി ക്ഷമ കൈക്കൊള്ളുക.
Source : QUL
8

എന്നാല്‍ കാഹളത്തില്‍ മുഴക്ക(ഊത)പ്പെട്ടാല്‍

فَإِذَا نُقِرَ فِي ٱلنَّاقُورِ ۝٨
തഫ്സീർആയത്ത് 8
എന്നാൽ കാഹളത്തിൽ രണ്ടാമതും ഊതപ്പെട്ടാൽ.
Source : QUL
9

അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.

فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ ۝٩
തഫ്സീർആയത്ത് 9
അന്നേ ദിവസം വളരെ കഠിനമായ ദിവസമായിരിക്കും.
Source : QUL
10

സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!

عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٖ ۝١٠
തഫ്സീർആയത്ത് 10
അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവർക്ക് എളുപ്പമില്ലാത്ത ദിവസം.
Source : QUL
11

എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.(3)

ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا ۝١١
തഫ്സീർആയത്ത് 11
അല്ലാഹുവിൻ്റെ റസൂലേ! മാതാവിൻ്റെ ഗർഭപാത്രത്തിൽ മറ്റാരുടെയും സഹായമില്ലാതെ ഞാൻ സൃഷ്ടിച്ചവനെ എനിക്ക് വിട്ടേക്ക്. അന്നവന് സമ്പാദ്യമോ സന്താനമോ ഇല്ലായിരുന്നു. (വലീദ് ബ്നു മുഗീറഃയാണ് ഉദ്ദേശം).
Source : QUL
12

അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.

وَجَعَلۡتُ لَهُۥ مَالٗا مَّمۡدُودٗا ۝١٢
തഫ്സീർആയത്ത് 12
അവന് നാം ധാരാളം സമ്പാദ്യം നൽകുകയും ചെയ്തു.
Source : QUL
13

സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും (കൊടുത്തു).

وَبَنِينَ شُهُودٗا ۝١٣
തഫ്സീർആയത്ത് 13
അവനോടൊപ്പം എപ്പോഴും എല്ലാ സദസ്സുകളിലും സന്നിഹിതരായിരിക്കുന്ന മക്കളെയും നാമവന് നൽകി. അവന് ധാരാളം സമ്പാദ്യമുള്ളത് കൊണ്ട് ജോലിക്കായി ദൂരപ്രദേശങ്ങളിലേക്ക് അവർ പോകേണ്ടി വരുന്നില്ല.
Source : QUL
14

അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.

وَمَهَّدتُّ لَهُۥ تَمۡهِيدٗا ۝١٤
തഫ്സീർആയത്ത് 14
അവന് നാം ജീവിതസുഖങ്ങളും ഉപജീവനവും സമ്പാദ്യവുമെല്ലാം വിശാലമാക്കി നൽകി.
Source : QUL
15

പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.

ثُمَّ يَطۡمَعُ أَنۡ أَزِيدَ ۝١٥
തഫ്സീർആയത്ത് 15
ഇതെല്ലാം നൽകിയതിന് ശേഷവും, അവൻ എന്നെ നിഷേധിച്ചു. എങ്കിലും നാം അവന് വർദ്ധിപ്പിച്ചു നൽകണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്.
Source : QUL
16

അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.

كـَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدٗا ۝١٦
തഫ്സീർആയത്ത് 16
അവൻ ധരിച്ചതു പോലെയൊന്നുമല്ല കാര്യം! അവൻ നമ്മുടെ ദൂതൻ്റെ മേൽ നാം അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളോട് കടുത്ത ശത്രുത പ്രകടിപ്പിക്കുന്നവനും, അവയെ നിഷേധിക്കുന്നവനുമായിരിക്കുന്നു.
Source : QUL
17

പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌.

سَأُرۡهِقُهُۥ صَعُودًا ۝١٧
തഫ്സീർആയത്ത് 17
അവന് സഹിക്കാൻ കഴിയാത്ത ഒരു ശിക്ഷ അവൻ്റെ മേൽ നാം കെട്ടിവെക്കുന്നതാണ്.
Source : QUL
18

തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.

إِنَّهُۥ فَكَّرَ وَقَدَّرَ ۝١٨
തഫ്സീർആയത്ത് 18
ഈ അനുഗ്രഹങ്ങളെല്ലാം ചൊരിഞ്ഞു കൊടുത്തതിന് ശേഷവും, ഈ നിഷേധി ഖുർആനിനെ തകർക്കാൻ എന്തു പറയുമെന്നാണ് ചിന്തിച്ചത്. അതിനായി ചിലതെല്ലാം അവൻ മനസ്സിൽ കണക്കു കൂട്ടുകയും ചെയ്തു.
Source : QUL
19

അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്‌?

فَقُتِلَ كَيۡفَ قَدَّرَ ۝١٩
തഫ്സീർആയത്ത് 19
അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!
Source : QUL
20

വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്‌?

ثُمَّ قُتِلَ كَيۡفَ قَدَّرَ ۝٢٠
തഫ്സീർആയത്ത് 20
വീണ്ടും അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!
Source : QUL
21

പിന്നീട് അവനൊന്നു നോക്കി.

ثُمَّ نَظَرَ ۝٢١
തഫ്സീർആയത്ത് 21
ശേഷം ഖുർആനിനെ കുറിച്ച് എന്തു പറയുമെന്നതിൽ ഒരിക്കൽ കൂടി അവനൊന്നു ചിന്തിച്ചു നോക്കി.
Source : QUL
22

പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.

ثُمَّ عَبَسَ وَبَسَرَ ۝٢٢
തഫ്സീർആയത്ത് 22
ഖുർആനിനെ കുറിച്ച് പറയാൻ ആക്ഷേപമൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ അവൻ്റെ മുഖം നന്നായി ചുളിയുകയും, അതിൻ്റെ മേൽ കരുവാളിപ്പ് പടരുകയും ചെയ്തു.
Source : QUL
23

പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.

ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ ۝٢٣
തഫ്സീർആയത്ത് 23
അങ്ങനെ അവൻ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, നബി -ﷺ- യെ പിൻപറ്റുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്തു.
Source : QUL
24

എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.

فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٞ يُؤۡثَرُ ۝٢٤
തഫ്സീർആയത്ത് 24
അവൻ പറഞ്ഞു: മുഹമ്മദ് ഈ കൊണ്ടു വന്നിരിക്കുന്നത് അല്ലാഹുവിൻ്റെ സംസാരമൊന്നുമല്ല. ആരിൽ നിന്നോ അവൻ കേട്ടുപകർത്തിയ മാരണമാകുന്നു ഇത്.
Source : QUL
25

ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.(4)

إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ ۝٢٥
തഫ്സീർആയത്ത് 25
ഇത് അല്ലാഹുവിൻ്റെ സംസാരമല്ല. മനുഷ്യൻ്റെ സംസാരമാണിത്.
Source : QUL
26

വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌.

سَأُصۡلِيهِ سَقَرَ ۝٢٦
തഫ്സീർആയത്ത് 26
നരകത്തിൻ്റെ തട്ടുകളിൽ ഒന്നായ സഖറിൽ ഈ കാഫിറിനെ നാം ഇട്ടെരിച്ചു കളയുന്നതാണ്. അതിലെ കഠിന ചൂട് അവൻ അനുഭവിക്കും.
Source : QUL
27

സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

وَمَآ أَدۡرَىٰكَ مَا سَقَرُ ۝٢٧
തഫ്സീർആയത്ത് 27
മുഹമ്മദ്! എന്താണ് സഖർ എന്ന് നിനക്കറിയുമോ?
Source : QUL
28

അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.

لَا تُبۡقِي وَلَا تَذَرُ ۝٢٨
തഫ്സീർആയത്ത് 28
ശിക്ഷിക്കപ്പെടുന്നവനിൽ നിന്ന് ഒന്നും ബാക്കി വെക്കാതെ എല്ലാറ്റിലും ചെന്നെത്തുന്നതത്രെ അത്. പിന്നെ അവൻ പഴയപടി തന്നെയാകും. വീണ്ടും അതേ ശിക്ഷ തന്നെ ആവർത്തിക്കപ്പെടും. അവസാനമില്ലാതെ ഇതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും.
Source : QUL
29

അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്‌.

لَوَّاحَةٞ لِّلۡبَشَرِ ۝٢٩
തഫ്സീർആയത്ത് 29
അതിൻ്റെ ചൂട് അങ്ങേയറ്റം കരിച്ചു കളയുന്നതും, തൊലികൾക്ക് മാറ്റം വരുത്തുന്നതുമാണ്.
Source : QUL
30

അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്‌.

عَلَيۡهَا تِسۡعَةَ عَشَرَ ۝٣٠
തഫ്സീർആയത്ത് 30
അതിൻ്റെ കാര്യങ്ങൾ ഏൽപ്പിക്കപ്പെട്ട പത്തൊമ്പത് മലക്കുകളുണ്ട്. അവർ നരകത്തിൻ്റെ കാവൽക്കാരാണ്.
Source : QUL
31

നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു.(5) വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും(6) സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും 'അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെ'ന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌.(7) അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ ۝٣١
തഫ്സീർആയത്ത് 31
നരകത്തിൻ്റെ കാവൽക്കാരായി മലക്കുകളെയല്ലാതെ നാം നിശ്ചയിച്ചിട്ടില്ല. മനുഷ്യർക്ക് അവരെ പരാജയപ്പെടുത്തുക സാധ്യമേയല്ല. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഒരു പരീക്ഷണമായല്ലാതെ ഈ എണ്ണം അവൻ നിശ്ചയിച്ചിട്ടില്ല. ഇതെല്ലാം കേട്ടാൽ അല്ലാഹുവിനെ നിഷേധിച്ചവർ അവർക്ക് തോന്നിയതെല്ലാം പറയും; അതാകട്ടെ, അവരുടെ ശിക്ഷ ഇരട്ടിയാകാൻ കാരണമാകുന്നതുമാണ്. തൗറാത്ത് നൽകപ്പെട്ട യഹൂദർക്കും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കൾക്കും ഖുർആൻ അവതരിച്ചിട്ടുള്ളത് തങ്ങളുടെ ഗ്രന്ഥങ്ങളെ സത്യപ്പെടുത്തി കൊണ്ടാണെന്ന് ദൃഢബോധ്യം വരും. വേദക്കാർ ഖുർആനിലുള്ളതിനോട് യോജിക്കുമ്പോൾ അത് (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ വിശ്വാസവും വർദ്ധിപ്പിക്കും. അങ്ങനെ യഹൂദ-നസ്വാറാക്കൾക്കും മുസ്ലിംകൾക്കും കാര്യങ്ങൾ സംശയലേശമന്യെ ബോധ്യപ്പെടും. (ഇസ്ലാമിൻ്റെ കാര്യത്തിൽ) സംശയത്തിലായവരും നിഷേധികളും പറയും: 'എന്താണ് അല്ലാഹു വിചിത്രമായ ഈ എണ്ണം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്?' ഈ എണ്ണം നിഷേധിച്ചവരെ അല്ലാഹു വഴികേടിലാക്കുന്നതിൻ്റെയും അതിനെ സത്യപ്പെടുത്തിയവനെ സന്മാർഗത്തിലാക്കുന്നതിൻ്റെയും ഉദാഹരണമാണിത്. നിൻ്റെ രക്ഷിതാവിൻ്റെ സൈന്യത്തിൻ്റെ എണ്ണം ഒരാൾക്കും അറിയുകയില്ല; അതിനു മാത്രം ധാരാളമുണ്ട് അവർ. നരകം അല്ലാഹുവിൻ്റെ മഹത്വം മനുഷ്യർക്ക് ബോധ്യപ്പെടാനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാകുന്നു.
Source : QUL
32

നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.

كـَلَّا وَٱلۡقَمَرِ ۝٣٢
തഫ്സീർആയത്ത് 32
നരകത്തിൻ്റെ കാവൽക്കാരെ പരാജയപ്പെടുത്തിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടാം എന്ന് ചില ബഹുദൈവാരാധകർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം! ശേഷം അല്ലാഹു ചന്ദ്രനെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു.
Source : QUL
33

രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.

وَٱلَّيۡلِ إِذۡ أَدۡبَرَ ۝٣٣
തഫ്സീർആയത്ത് 33
രാത്രിയെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പിന്തിരിഞ്ഞു പോകുന്ന വേളയിൽ.
Source : QUL
34

പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.

وَٱلصُّبۡحِ إِذَآ أَسۡفَرَ ۝٣٤
തഫ്സീർആയത്ത് 34
പ്രഭാതത്തെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പ്രകാശം പരത്തുന്ന വേളയിൽ.
Source : QUL
35

തീര്‍ച്ചയായും അത് (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.

إِنَّهَا لَإِحۡدَى ٱلۡكُبَرِ ۝٣٥
തഫ്സീർആയത്ത് 35
തീർച്ചയായും നരകാഗ്നി ഗുരുതരമായ ആപത്തുകളിൽ പെട്ടത് തന്നെയാകുന്നു.
Source : QUL
36

മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍.

نَذِيرٗا لِّلۡبَشَرِ ۝٣٦
തഫ്സീർആയത്ത് 36
മനുഷ്യർക്ക് ഒരു താക്കീതും ഭയപ്പെടുത്തലുമാണത്.
Source : QUL
37

അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് പോകുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്‌.(8)

لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ ۝٣٧
തഫ്സീർആയത്ത് 37
ജനങ്ങളേ! നിങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിൽ വിശ്വസിച്ചും സൽകർമ്മങ്ങൾ പ്രവർത്തിച്ചും മുന്നോട്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക്; അല്ലെങ്കിൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും പിന്തി നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക്.
Source : QUL
38

ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.(9)

كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ ۝٣٨
തഫ്സീർആയത്ത് 38
ഓരോ വ്യക്തിയും അവൻ ചെയ്തു വെച്ച പ്രവർത്തനങ്ങളുടെ പേരിൽ പിടികൂടപ്പെടുന്നതാണ്. ഒന്നല്ലെങ്കിൽ അവൻ്റെ പ്രവർത്തനങ്ങൾ അവനെ നാശത്തിലേക്ക് തള്ളിയിടും. അല്ലെങ്കിൽ നാശത്തിൽ നിന്ന് അത് അവനെ രക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യും.
Source : QUL
39

വലതുപക്ഷക്കാരൊഴികെ.(10)

إِلَّآ أَصۡحَٰبَ ٱلۡيَمِينِ ۝٣٩
തഫ്സീർആയത്ത് 39
(ഇസ്ലാമിൽ) വിശ്വസിച്ചവരൊഴികെ. തിന്മകളുടെ പേരിൽ അവർ പിടികൂടപ്പെടില്ല. അവർ ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ അവർക്ക് വിട്ടു പൊറുത്തു മാപ്പാക്കപ്പെടും.
Source : QUL
40

ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;

فِي جَنَّٰتٖ يَتَسَآءَلُونَ ۝٤٠
തഫ്സീർആയത്ത് 40
പരലോകത്ത് അവർ സ്വർഗത്തോപ്പുകളിലായിരിക്കും. അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കും.
Source : QUL
41

കുറ്റവാളികളെപ്പറ്റി.

عَنِ ٱلۡمُجۡرِمِينَ ۝٤١
തഫ്സീർആയത്ത് 41
(ഇസ്ലാമിൽ) വിശ്വസിക്കാത്തവരെ പറ്റി; തിന്മകൾ പ്രവർത്തിച്ചു കൂട്ടി അവർ സ്വന്തങ്ങളെ നശിപ്പിച്ചിരിക്കുന്നു.
Source : QUL
42

നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്‌.

مَا سَلَكَكُمۡ فِي سَقَرَ ۝٤٢
തഫ്സീർആയത്ത് 42
അവർ ചോദിക്കും: എന്താണ് നിങ്ങളെ നരകാവകാശികളാക്കിയത്?!
Source : QUL
43

അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.

قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ ۝٤٣
തഫ്സീർആയത്ത് 43
(ഇസ്ലാമിനെ) നിഷേധിച്ചവർ മറുപടിയായി പറയും: ഞങ്ങൾ ഇഹലോക ജീവിതത്തിൽ നിർബന്ധ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല.
Source : QUL
44

ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല.

وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ ۝٤٤
തഫ്സീർആയത്ത് 44
അല്ലാഹു ഞങ്ങൾക്ക് നൽകിയ സമ്പാദ്യത്തിൽ നിന്ന് ദരിദ്രന് ഞങ്ങൾ ഭക്ഷണം നൽകിയിരുന്നില്ല.
Source : QUL
45

തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.

وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ ۝٤٥
തഫ്സീർആയത്ത് 45
ഞങ്ങൾ തോന്നിവാസികളോടൊപ്പം കറങ്ങിത്തിരിയുമായിരുന്നു. വഴികേടിലായ, പിഴച്ച കൂട്ടരോട് ഞങ്ങൾ സംസാരിച്ചിരിക്കുമായിരുന്നു.
Source : QUL
46

പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.

وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ ۝٤٦
തഫ്സീർആയത്ത് 46
പ്രതിഫലത്തിൻ്റെ നാളിനെ ഞങ്ങൾ നിഷേധിച്ചു കളയുമായിരുന്നു.
Source : QUL
47

അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.

حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ ۝٤٧
തഫ്സീർആയത്ത് 47
ഞങ്ങളങ്ങനെ നിഷേധത്തിലായി ജീവിതം തുടർന്നു കൊണ്ടിരുന്നു; മരണം വന്നെത്തുന്നത് വരെ. പശ്ചാത്തപിക്കാൻ ഒരവസരം ഞങ്ങൾക്ക് ലഭിച്ചില്ല.
Source : QUL
48

ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.

فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّٰفِعِينَ ۝٤٨
തഫ്സീർആയത്ത് 48
പരലോകത്ത് അവർക്ക് മലക്കുകളുടെയോ നബിമാരുടെയോ സച്ചരിതരായ വ്യക്തികളുടെയോ മദ്ധ്യസ്ഥത ഒരു ഫലവും ചെയ്യില്ല. കാരണം അല്ലാഹുവിങ്കൽ ശുപാർശ സ്വീകരിക്കപ്പെടണമെങ്കിൽ അവൻ ശുപാർശ ചെയ്യപ്പെടുന്ന വ്യക്തിയെയും തൃപ്തിപ്പെടണമെന്ന നിബന്ധനയുണ്ട്.
Source : QUL
49

എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.

فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ ۝٤٩
തഫ്സീർആയത്ത് 49
എന്നിരിക്കെ ഈ ബഹുദൈവാരാധകരെ ഖുർആനിൽ നിന്ന് തിരിച്ചു കളയുന്ന കാര്യമെന്താണ്?!
Source : QUL
50

അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.

كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ ۝٥٠
തഫ്സീർആയത്ത് 50
ഒരു നിലക്കും അടങ്ങി നിൽക്കാത്ത കാട്ടുകഴുതകളെ പോലെയാണ് അവർ ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുന്നത്!!
Source : QUL
51

സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍).

فَرَّتۡ مِن قَسۡوَرَةِۭ ۝٥١
തഫ്സീർആയത്ത് 51
സിംഹത്തെ പേടിച്ചോടുന്ന പോലുണ്ട് അവർ.
Source : QUL
52

അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്‌.(11)

بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ ۝٥٢
തഫ്സീർആയത്ത് 52
എന്നാൽ ഈ ബഹുദൈവാരാധകരിൽ ഓരോരുത്തരും തൻ്റെ തലയുടെ അടുത്തായി മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് അറിയിക്കുന്ന ഒരു നിവർത്തിയ ഏട് വേണമെന്നാണ് വിചാരിക്കുന്നത്! അദ്ദേഹം അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ വളരെ കുറവായതു കൊണ്ടോ, ഉള്ള തെളിവുകൾക്ക് വ്യക്തതക്കുറവുള്ളത് കൊണ്ടോ ഒന്നുമല്ല ഇത്; വെറും നിഷേധവും അഹങ്കാരവും മാത്രമാണ് ഇതെല്ലാം.
Source : QUL
53

അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.

كـَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ ۝٥٣
തഫ്സീർആയത്ത് 53
എന്നാൽ കാര്യം അങ്ങനെയല്ല. തങ്ങളുടെ വഴികേടിൽ തന്നെ ഇവർ തുടർന്നു പോകുവാനുള്ള കാരണം അവർ പരലോകത്തിൽ വിശ്വസിക്കുന്നില്ല എന്നതാണ്. അതാണ് (ഇസ്ലാമിനെ) നിഷേധിക്കുന്നതിൽ അവരെ ഉറപ്പിച്ചു നിർത്തുന്നത്.
Source : QUL
54

അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.

كـَلَّآ إِنَّهُۥ تَذۡكِرَةٞ ۝٥٤
തഫ്സീർആയത്ത് 54
അറിയുക! ഈ ഖുർആൻ ഒരു ഉപദേശവും ഓർമ്മപ്പെടുത്തലുമാകുന്നു.
Source : QUL
55

ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ.

فَمَن شَآءَ ذَكَرَهُۥ ۝٥٥
തഫ്സീർആയത്ത് 55
ആരെങ്കിലും ഖുർആൻ വായിച്ചു മനസ്സിലാക്കാനും, അതിൽ നിന്ന് പാഠം ഉൾക്കൊള്ളാനും, നന്നാകാനും ഉദ്ദേശിക്കുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ!
Source : QUL
56

അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനം (നൽകാൻ) അവകാശപ്പെട്ടവനും.

وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ ۝٥٦
തഫ്സീർആയത്ത് 56
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവർ ഗുണപാഠം ഉൾക്കൊള്ളുകയില്ല. അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അങ്ങേയറ്റം സൂക്ഷിക്കപ്പെടാൻ അർഹൻ തന്നെ അല്ലാഹു. തൻ്റെ അടിമകൾക്ക് -അവർ പശ്ചാത്തപിച്ചാൽ- പൊറുത്തു കൊടുക്കാനും അർഹൻ തന്നെ.
Source : QUL