Thursday, 13 August 2026 Hijri: 02:55:05 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ ഖിയാമ القيامة Al-Qiyamah

Surah 75 മക്കിയ്യ • مكية • Makkiyah 40 ആയത്തുകൾ • 40 Ayahs

സൂറത്ത് അൽ ഖിയാമ (Al-Qiyamah)യിലെ 40 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Qiyamah.

1

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.

لَآ أُقۡسِمُ بِيَوۡمِ ٱلۡقِيَٰمَةِ ۝١
തഫ്സീർആയത്ത് 1
അല്ലാഹു ഖിയാമത് (ഉയിർത്തെഴുന്നേൽപ്പ്) നാൾ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. മനുഷ്യർ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ദിവസമാകുന്നു അന്ന്.
Source : QUL
2

കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.

وَلَآ أُقۡسِمُ بِٱلنَّفۡسِ ٱللَّوَّامَةِ ۝٢
തഫ്സീർആയത്ത് 2
സൽകർമ്മങ്ങളിൽ കുറവ് വരുത്തിയെന്നും, തിന്മകൾ ചെയ്തു പോയല്ലോയെന്നും സ്വന്തത്തെ ആക്ഷേപിച്ചു കൊണ്ടേയിരിക്കുന്ന നല്ല മനസ്സിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. മനുഷ്യരെ വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി ഉയിർത്തെഴുന്നേൽപ്പിക്കുമെന്ന കാര്യം ഊന്നലോടെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ രണ്ട് കാര്യങ്ങളെ കൊണ്ട് അവൻ സത്യം ചെയ്തത്.
Source : QUL
3

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?(1)

أَيَحۡسَبُ ٱلۡإِنسَٰنُ أَلَّن نَّجۡمَعَ عِظَامَهُۥ ۝٣
തഫ്സീർആയത്ത് 3
മരണ ശേഷം ഉയിർത്തെഴുനേൽപ്പിന് വേണ്ടി അവൻ്റെ എല്ലുകളെ ഒരുമിച്ചു കൂട്ടുകയില്ലെന്നാണോ അവൻ ധരിച്ചിരിക്കുന്നത്?!
Source : QUL
4

അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.(2)

بَلَىٰ قَٰدِرِينَ عَلَىٰٓ أَن نُّسَوِّيَ بَنَانَهُۥ ۝٤
തഫ്സീർആയത്ത് 4
അതെ! അവൻ്റെ എല്ലുകളെ മാത്രമല്ല, അവൻ്റെ വിരൽത്തുമ്പുകൾ വരെ മുൻപുണ്ടായിരുന്നത് പോലെ തന്നെ മടക്കി സൃഷ്ടിക്കാൻ കഴിവുള്ളവനാണവൻ.
Source : QUL
5

പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

بَلۡ يُرِيدُ ٱلۡإِنسَٰنُ لِيَفۡجُرَ أَمَامَهُۥ ۝٥
തഫ്സീർആയത്ത് 5
പക്ഷേ മനുഷ്യൻ പുനരുത്ഥാനത്തെ നിഷേധിക്കുന്നത് -അതിനെ കുറിച്ചൊന്നും ഭയക്കാതെ- ജീവിതം മുഴുവൻ തോന്നിവാസങ്ങളിൽ തന്നെ തുടരാൻ വേണ്ടി മാത്രമാണ്.
Source : QUL
6

എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.

يَسۡـَٔلُ أَيَّانَ يَوۡمُ ٱلۡقِيَٰمَةِ ۝٦
തഫ്സീർആയത്ത് 6
ഒരിക്കലും സംഭവിക്കുകയേ ഇല്ലെന്ന ധാരണയിലാണ് അവൻ ചോദിക്കുന്നത്: എന്നാണിതൊക്കെ സംഭവിക്കുക?!
Source : QUL
7

എന്നാല്‍ കണ്ണഞ്ചിപ്പോയാൽ.

فَإِذَا بَرِقَ ٱلۡبَصَرُ ۝٧
തഫ്സീർആയത്ത് 7
എന്നാൽ തങ്ങൾ നിഷേധിച്ചു കൊണ്ടിരുന്നത് കണ്മുന്നിൽ കാണുകയും, കാഴ്ച്ച പരിഭ്രാന്തമാവുകയും ഞെട്ടിത്തരിക്കുകയും ചെയ്താൽ.
Source : QUL
8

ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും

وَخَسَفَ ٱلۡقَمَرُ ۝٨
തഫ്സീർആയത്ത് 8
ചന്ദ്രൻ്റെ വെളിച്ചം നഷ്ടപ്പെടുകയും.
Source : QUL
9

സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!

وَجُمِعَ ٱلشَّمۡسُ وَٱلۡقَمَرُ ۝٩
തഫ്സീർആയത്ത് 9
സൂര്യനും ചന്ദ്രനും ഒന്നായിത്തീരുകയും ചെയ്താൽ.
Source : QUL
10

അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.

يَقُولُ ٱلۡإِنسَٰنُ يَوۡمَئِذٍ أَيۡنَ ٱلۡمَفَرُّ ۝١٠
തഫ്സീർആയത്ത് 10
അന്നേ ദിവസം തിന്മകളിൽ മുഴുകിയ മനുഷ്യൻ പറയും: എവിടേക്കാണ് ഓടിരക്ഷപ്പെടുക.
Source : QUL
11

ഇല്ല. യാതൊരു രക്ഷയുമില്ല.(3)

كـَلَّا لَا وَزَرَ ۝١١
തഫ്സീർആയത്ത് 11
എന്നാൽ ആ ദിവസം എങ്ങോട്ടും ഓടിരക്ഷപ്പെടുക സാധ്യമല്ല. അധർമ്മിക്ക് അഭയം തേടിച്ചെല്ലാൻ ഒരിടവും അവൻ കണ്ടെത്തുകയുമില്ല. അവന് രക്ഷപ്പെടാൻ ഒരു സങ്കേതവുമില്ല.
Source : QUL
12

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.

إِلَىٰ رَبِّكَ يَوۡمَئِذٍ ٱلۡمُسۡتَقَرُّ ۝١٢
തഫ്സീർആയത്ത് 12
അല്ലാഹുവിൻ്റെ റസൂലേ! അന്നേ ദിവസം വിചാരണക്കും പ്രതിഫലത്തിനുമായി മടങ്ങേണ്ടത് നിൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്കാണ്.
Source : QUL
13

അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.

يُنَبَّؤُاْ ٱلۡإِنسَٰنُ يَوۡمَئِذِۭ بِمَا قَدَّمَ وَأَخَّرَ ۝١٣
തഫ്സീർആയത്ത് 13
അവൻ മുൻപ് ചെയ്തു വെച്ച പ്രവർത്തനങ്ങളെ കുറിച്ചും, ചെയ്യാതെ നീട്ടിവെച്ചതിനെ കുറിച്ചുമെല്ലാം അന്നേ ദിവസം അവന് വിവരമറിയിക്കപ്പെടും.
Source : QUL
14

തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.

بَلِ ٱلۡإِنسَٰنُ عَلَىٰ نَفۡسِهِۦ بَصِيرَةٞ ۝١٤
തഫ്സീർആയത്ത് 14
മാത്രവുമല്ല, അന്നേ ദിവസം മനുഷ്യൻ തന്നെ അവനെതിരെയുള്ള സാക്ഷിയായിരിക്കും; അവൻ ചെയ്തു വെച്ച തിന്മകളെ കുറിച്ച് അവൻ്റെ അവയവങ്ങൾ തന്നെ സാക്ഷി പറയും.
Source : QUL
15

അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.

وَلَوۡ أَلۡقَىٰ مَعَاذِيرَهُۥ ۝١٥
തഫ്സീർആയത്ത് 15
ഞാൻ ഒരു തിന്മയും ചെയ്തിട്ടില്ല എന്നു തർക്കിച്ചു നിന്നാലും, ഒഴിവുകഴിവുകൾ പറഞ്ഞാലും അവന് യാതൊരു രക്ഷയുമില്ല.
Source : QUL
16

നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.

لَا تُحَرِّكۡ بِهِۦ لِسَانَكَ لِتَعۡجَلَ بِهِۦٓ ۝١٦
തഫ്സീർആയത്ത് 16
അല്ലാഹുവിൻ്റെ റസൂലേ! ഖുർആൻ നഷ്ടപ്പെട്ടു പോകുമെന്ന ഭയത്താൽ താങ്കൾ നാവ് തിരക്കിട്ടു കൊണ്ട് ഇളക്കേണ്ടതില്ല.
Source : QUL
17

തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.(4)

إِنَّ عَلَيۡنَا جَمۡعَهُۥ وَقُرۡءَانَهُۥ ۝١٧
തഫ്സീർആയത്ത് 17
അങ്ങയുടെ ഹൃദയത്തിൽ അത് ഒരുമിപ്പിക്കുക എന്നതും, താങ്കളുടെ നാവിൽ അത് ഉറപ്പിക്കുക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു.
Source : QUL
18

അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.

فَإِذَا قَرَأۡنَٰهُ فَٱتَّبِعۡ قُرۡءَانَهُۥ ۝١٨
തഫ്സീർആയത്ത് 18
നമ്മുടെ ദൂതനായ ജിബ്രീൽ (ﷺ) താങ്കൾക്ക് പാരായണം ചെയ്തു കേൾപ്പിച്ചാൽ താങ്കൾ നിശബ്ദമായി അദ്ദേഹത്തിൻ്റെ പാരായണം ശ്രദ്ധിച്ചു കേൾക്കുക.
Source : QUL
19

പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.

ثُمَّ إِنَّ عَلَيۡنَا بَيَانَهُۥ ۝١٩
തഫ്സീർആയത്ത് 19
പിന്നെ ഖുർആൻ അങ്ങേക്ക് വിശദീകരിച്ചു തരിക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു.
Source : QUL
20

അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.

كـَلَّا بَلۡ تُحِبُّونَ ٱلۡعَاجِلَةَ ۝٢٠
തഫ്സീർആയത്ത് 20
അല്ല! പുനരുത്ഥാനമുണ്ടാകില്ലെന്ന നിങ്ങളുടെ ജൽപ്പനം ശരിയല്ല തന്നെ. മുൻമാതൃകയില്ലാതെ നിങ്ങളെ ആദ്യം സൃഷ്ടിച്ചവന് മരണ ശേഷം ഒരിക്കൽ കൂടി നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നത് സാധ്യമാണെന്ന് നിങ്ങൾക്ക് അറിയാം. എന്നിട്ടും പുനരുത്ഥാനത്തെ നിഷേധിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് വേഗതയിൽ അവസാനിച്ചു പോകുന്ന ഈ ജീവിതത്തോടുള്ള താല്പര്യമല്ലാതെ മറ്റൊന്നുമല്ല.
Source : QUL
21

പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.

وَتَذَرُونَ ٱلۡأٓخِرَةَ ۝٢١
തഫ്സീർആയത്ത് 21
അല്ലാഹു നിങ്ങളോട് കൽപ്പിച്ച നന്മകൾ ചെയ്യലും അവൻ വിരോധിച്ച ഹറാമുകൾ ഉപേക്ഷിക്കലും വഴി നേടിയെടുക്കാവുന്ന പരലോക ജീവിതം നിങ്ങൾ ഉപേക്ഷിച്ചു.
Source : QUL
22

ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും

وُجُوهٞ يَوۡمَئِذٖ نَّاضِرَةٌ ۝٢٢
തഫ്സീർആയത്ത് 22
വിശ്വാസവും സൗഭാഗ്യവും നേടിയവരുടെ മുഖം അന്നേ ദിവസം പ്രസന്നവും പ്രകാശം നിറഞ്ഞതുമായിരിക്കും.
Source : QUL
23

അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.

إِلَىٰ رَبِّهَا نَاظِرَةٞ ۝٢٣
തഫ്സീർആയത്ത് 23
തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കി കൊണ്ടിരിക്കുന്നവയായിരിക്കും ആ കണ്ണുകൾ; അതിൽ സന്തോഷിക്കുന്നവയും.
Source : QUL
24

ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.

وَوُجُوهٞ يَوۡمَئِذِۭ بَاسِرَةٞ ۝٢٤
തഫ്സീർആയത്ത് 24
(ഇസ്ലാമിനെ) നിഷേധിക്കുകയും ദൗർഭാഗ്യത്തിൽ അകപ്പെടുകയും ചെയ്തവരുടെ മുഖങ്ങൾ അന്നേ ദിവസം കരുവാളിച്ചും ചുളിഞ്ഞുമിരിക്കും.
Source : QUL
25

ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.

تَظُنُّ أَن يُفۡعَلَ بِهَا فَاقِرَةٞ ۝٢٥
തഫ്സീർആയത്ത് 25
തങ്ങളുടെ മേൽ കടുത്ത ആപത്തും വേദനയേറിയ ശിക്ഷയും വന്നിറങ്ങുമെന്ന് അവർക്ക് ഉറപ്പായിട്ടുണ്ട്.
Source : QUL
26

അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,

كـَلَّآ إِذَا بَلَغَتِ ٱلتَّرَاقِيَ ۝٢٦
തഫ്സീർആയത്ത് 26
തങ്ങൾ മരണപ്പെട്ടാൽ ശിക്ഷിക്കപ്പെടുകയൊന്നുമില്ല എന്ന ബഹുദൈവാരാധകരുടെ ധാരണ പോലെയല്ല കാര്യം! അവരുടെ ഉഛാശ്വാസം തൊണ്ടക്കുഴിയിൽ എത്തിയാൽ.
Source : QUL
27

മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,

وَقِيلَ مَنۡۜ رَاقٖ ۝٢٧
തഫ്സീർആയത്ത് 27
അവനൊന്ന് മന്ത്രിച്ചു കൊടുക്കാൻ ആരെങ്കിലുമുണ്ടോ? അവൻ്റെ പ്രാണശ്വാസമൊന്ന് നിലനിർത്താൻ' എന്നിങ്ങനെ ജനങ്ങൾ പരസ്പരം ചോദിക്കുകയും ചെയ്താൽ.
Source : QUL
28

അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,

وَظَنَّ أَنَّهُ ٱلۡفِرَاقُ ۝٢٨
തഫ്സീർആയത്ത് 28
തൻ്റെ അവസാന നിമിഷങ്ങൾ എത്തിയെന്നും, ഭൂമിയിൽ നിന്ന് പിരിയാനുള്ള മരണം വന്നുവെന്നും അവന് ഉറപ്പാവുകയും ചെയ്താൽ;
Source : QUL
29

കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,(5)

وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ ۝٢٩
തഫ്സീർആയത്ത് 29
ഇഹലോക ജീവിതത്തിൽ നിന്ന് വിട പറയുന്നതിൻ്റെയും, പരലോക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെയും കാഠിന്യവും പ്രയാസങ്ങളും ഒരുമിച്ചു ചേരുകയും ചെയ്താൽ.
Source : QUL
30

അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.

إِلَىٰ رَبِّكَ يَوۡمَئِذٍ ٱلۡمَسَاقُ ۝٣٠
തഫ്സീർആയത്ത് 30
ഇതെല്ലാം സംഭവിച്ചാൽ അവൻ്റെ മൃതദേഹം അതിൻ്റെ രക്ഷിതാവിങ്കലേക്ക് നയിക്കപ്പെടുകയായി.
Source : QUL
31

എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.

فَلَا صَدَّقَ وَلَا صَلَّىٰ ۝٣١
തഫ്സീർആയത്ത് 31
അല്ലാഹുവിൻ്റെ ദൂതൻ മുഹമ്മദ് -ﷺ- കൊണ്ടു വന്നതിൽ അവൻ വിശ്വസിച്ചില്ല. അല്ലാഹുവിനായി അവൻ നിസ്കരിക്കുകയും ചെയ്തില്ല.
Source : QUL
32

പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.

وَلَٰكِن كَذَّبَ وَتَوَلَّىٰ ۝٣٢
തഫ്സീർആയത്ത് 32
പക്ഷേ അവൻ അല്ലാഹുവിൻ്റെ ദൂതനെ നിഷേധിക്കുകയും, തിരിഞ്ഞു കളയുകയും ചെയ്തു.
Source : QUL
33

എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി.

ثُمَّ ذَهَبَ إِلَىٰٓ أَهۡلِهِۦ يَتَمَطَّىٰٓ ۝٣٣
തഫ്സീർആയത്ത് 33
പിന്നെ, ഈ (ഇസ്ലാം) നിഷേധി അവൻ്റെ ബന്ധുക്കളുടെ അടുക്കലേക്ക് പോയി; അഹങ്കാരത്തോടെയാണ് അവൻ്റെ നടത്തം തന്നെ.
Source : QUL
34

(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.

أَوۡلَىٰ لَكَ فَأَوۡلَىٰ ۝٣٤
തഫ്സീർആയത്ത് 34
(ഇസ്ലാമിനെ) നിഷേധിച്ചവനുള്ള ശിക്ഷ അടുത്തെത്തിരിക്കുന്നുവെന്ന അല്ലാഹുവിൻ്റെ താക്കീതാണിത്.
Source : QUL
35

വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ.(6)

ثُمَّ أَوۡلَىٰ لَكَ فَأَوۡلَىٰٓ ۝٣٥
തഫ്സീർആയത്ത് 35
ഒരിക്കൽ കൂടി അല്ലാഹു അക്കാര്യം ആവർത്തിച്ചു പറഞ്ഞിരിക്കുന്നു; വീണ്ടും അതവൻ്റെ മനസ്സിൽ ആഴത്തിൽ തറക്കുന്നതിന് വേണ്ടി.
Source : QUL
36

മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെയങ്ങു വിട്ടേക്കപ്പെടുമെന്ന്‌!

أَيَحۡسَبُ ٱلۡإِنسَٰنُ أَن يُتۡرَكَ سُدًى ۝٣٦
തഫ്സീർആയത്ത് 36
മനുഷ്യൻ വിചാരിക്കുന്നുണ്ടോ നിയമനിർദേശങ്ങളൊന്നും ബാധകമാക്കാതെ അല്ലാഹു അവനെ വെറുതെ വിടുമെന്ന്?!
Source : QUL
37

അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?

أَلَمۡ يَكُ نُطۡفَةٗ مِّن مَّنِيّٖ يُمۡنَىٰ ۝٣٧
തഫ്സീർആയത്ത് 37
ഗർഭപാത്രത്തിൽ ചൊരിയപ്പെട്ട ഒരു തുള്ളി ബീജകണമായിരുന്നില്ലേ ഒരിക്കൽ ഈ മനുഷ്യൻ?!
Source : QUL
38

പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.

ثُمَّ كَانَ عَلَقَةٗ فَخَلَقَ فَسَوَّىٰ ۝٣٨
തഫ്സീർആയത്ത് 38
പിന്നെ ഒരു രക്തക്കട്ടയുടെ കഷ്ണവുമായിരുന്നില്ലേ അവൻ?! അതിന് ശേഷം അല്ലാഹു അവനെ സൃഷ്ടിച്ചു. അവൻ്റെ സൃഷ്ടിപ്പ് ഏറ്റവും യോജിപ്പുള്ളതാക്കി.
Source : QUL
39

അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.

فَجَعَلَ مِنۡهُ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰٓ ۝٣٩
തഫ്സീർആയത്ത് 39
അവരിൽ രണ്ടു വിഭാഗത്തെ -പുരുഷനെയും സ്ത്രീയെയും- അവൻ നിശ്ചയിക്കുകയും ചെയ്തില്ലേ?
Source : QUL
40

അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?

أَلَيۡسَ ذَٰلِكَ بِقَٰدِرٍ عَلَىٰٓ أَن يُحۡـِۧيَ ٱلۡمَوۡتَىٰ ۝٤٠
തഫ്സീർആയത്ത് 40
ഒരു ബീജകണമായിരുന്ന, പിന്നീടൊരു രക്തക്കട്ടയായിരുന്ന രൂപത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവന് മരിച്ചവരെ വിചാരണക്കായി ഉയർത്തെഴുന്നേൽപ്പിക്കുക എന്നത് സാധ്യമല്ലേ?! തീർച്ചയായും! അവനത് അസാധ്യമേയല്ല.
Source : QUL