Wednesday, 12 August 2026 Hijri: 04:46:37 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അസ്സുഖ്റുഫ് الزخرف Az-Zukhruf

Surah 43 മക്കിയ്യ • مكية • Makkiyah 89 ആയത്തുകൾ • 89 Ayahs

സൂറത്ത് അസ്സുഖ്റുഫ് (Az-Zukhruf)യിലെ 89 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Az-Zukhruf.

1

ഹാമീം.

حمٓ ۝١
തഫ്സീർആയത്ത് 1
ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Source : QUL
2

(കാര്യങ്ങള്‍) വിശദമാക്കുന്ന വേദഗ്രന്ഥം തന്നെയാണ,

وَٱلۡكِتَٰبِ ٱلۡمُبِينِ ۝٢
തഫ്സീർആയത്ത് 2
സത്യത്തിലേക്ക് നയിക്കുന്ന മാർഗം ഏതെന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
3

തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു.

إِنَّا جَعَلۡنَٰهُ قُرۡءَٰنًا عَرَبِيّٗا لَّعَلَّكُمۡ تَعۡقِلُونَ ۝٣
തഫ്സീർആയത്ത് 3
തീർച്ചയായും ഈ ഖുർആനിനെ നാം അറബികളുടെ ഭാഷയിൽ ആക്കിയിരിക്കുന്നു. അല്ലയോ ഖുർആനിൻറെ ഭാഷ സംസാരിക്കുന്നവരേ! നിങ്ങൾ ഇതിൻറെ ആശയാർഥങ്ങൾ മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും, മറ്റു സമൂഹങ്ങളിലേക്ക് ഇത് എത്തിച്ചു കൊടുക്കുന്നതിനും വേണ്ടിയാണത്.
Source : QUL
4

തീര്‍ച്ചയായും അത് മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ.) അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു.

وَإِنَّهُۥ فِيٓ أُمِّ ٱلۡكِتَٰبِ لَدَيۡنَا لَعَلِيٌّ حَكِيمٌ ۝٤
തഫ്സീർആയത്ത് 4
തീർച്ചയായും ഈ ഖുർആൻ ലൗഹുൽ മഹ്ഫൂദ്വിൽ ആകുന്നു. ഉന്നതവും ഔന്നത്യവുമുള്ള, വിജ്ഞാനസമ്പന്നമായ നിലയിലാകുന്നു അത്. അതിലെ ആയത്തുകൾ ഉൾക്കൊള്ളുന്ന കൽപ്പനകളും വിലക്കുകളും ഖണ്ഡിതമാക്കപ്പെട്ടിരിക്കുന്നു.
Source : QUL
5

അപ്പോള്‍ നിങ്ങള്‍ അതിക്രമകാരികളായ ജനങ്ങളായതിനാല്‍ (നിങ്ങളെ) ഒഴിവാക്കി വിട്ടുകൊണ്ട് ഈ ഉല്‍ബോധനം നിങ്ങളില്‍ നിന്ന് നാം മാറ്റിവെക്കുകയോ?

أَفَنَضۡرِبُ عَنكُمُ ٱلذِّكۡرَ صَفۡحًا أَن كُنتُمۡ قَوۡمٗا مُّسۡرِفِينَ ۝٥
തഫ്സീർആയത്ത് 5
നിങ്ങൾ ബഹുദൈവാരാധനയിലും തിന്മകളിലും അതിരുകവിഞ്ഞ ഒരു സമൂഹമാണെന്നതിനാൽ നിങ്ങൾക്ക് മേൽ ഖുർആൻ അവതരിപ്പിക്കുന്നത് നാം ഉപേക്ഷിക്കുകയോ?! നാം അങ്ങനെ ഒരിക്കലും ചെയ്യില്ല. നിങ്ങളോടുള്ള നമ്മുടെ കാരുണ്യം അതിന് വിപരീതമാണ് (നിങ്ങൾക്ക് മേൽ ഖുർആൻ അവതരിപ്പിക്കുന്നതിനോടാണ്) ആവശ്യപ്പെടുന്നത്.
Source : QUL
6

പൂര്‍വ്വസമുദായങ്ങളില്‍ എത്രയോ പ്രവാചകന്‍മാരെ നാം നിയോഗിച്ചിട്ടുണ്ട്‌.

وَكَمۡ أَرۡسَلۡنَا مِن نَّبِيّٖ فِي ٱلۡأَوَّلِينَ ۝٦
തഫ്സീർആയത്ത് 6
പൂർവ്വ സമുദായങ്ങളിൽ എത്രയോ നബിമാരെ നാം നിയോഗിച്ചിട്ടുണ്ട്.
Source : QUL
7

ഏതൊരു പ്രവാചകന്‍ അവരുടെ അടുത്ത് ചെല്ലുകയാണെങ്കിലും അവര്‍ അദ്ദേഹത്തെ പരിഹസിക്കുന്നവരാകാതിരുന്നിട്ടില്ല.

وَمَا يَأۡتِيهِم مِّن نَّبِيٍّ إِلَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٧
തഫ്സീർആയത്ത് 7
ആ പൂർവ്വ സമുദായങ്ങളിലെല്ലാം അല്ലാഹുവിൽ നിന്നുള്ള ദൂതൻ വന്നെത്തിയപ്പോൾ അവിടെയുള്ളവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.
Source : QUL
8

അങ്ങനെ ഇവരെക്കാള്‍ കനത്ത കൈയ്യൂക്കുണ്ടായിരുന്നവരെ നാം നശിപ്പിച്ചു കളഞ്ഞു. പൂര്‍വ്വികന്‍മാരുടെ ഉദാഹരണങ്ങള്‍ മുമ്പ് കഴിഞ്ഞുപോയിട്ടുമുണ്ട്‌.

فَأَهۡلَكۡنَآ أَشَدَّ مِنۡهُم بَطۡشٗا وَمَضَىٰ مَثَلُ ٱلۡأَوَّلِينَ ۝٨
തഫ്സീർആയത്ത് 8
ആ സമൂഹങ്ങളെക്കാൾ കയ്യൂക്കുണ്ടായിരുന്നവരെ നാം നശിപ്പിച്ചിട്ടുണ്ട്. അതിനാൽ അവരെക്കാൾ ദുർബലരായ സമൂഹങ്ങളെ നശിപ്പിക്കുക എന്നത് നമുക്ക് അസാധ്യമേയല്ല. ആദിനെയും ഥമൂദിനെയും ലൂത്വ് നബിയുടെ സമൂഹത്തെയും മദ്യൻ നിവാസികളെയും പോലുള്ള, മുൻകഴിഞ്ഞ സമൂഹങ്ങളെ തകർത്തതിൻറെ വിവരണം ഖുർആനിൽ മുൻപ് കഴിഞ്ഞു പോയിട്ടുണ്ട്.
Source : QUL
9

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്‌.

وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ خَلَقَهُنَّ ٱلۡعَزِيزُ ٱلۡعَلِيمُ ۝٩
തഫ്സീർആയത്ത് 9
അല്ലാഹുവിൻറെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് 'ആരാണ് ആകാശങ്ങളെ സൃഷ്ടിച്ചതെന്നും,' ആരാണ് ഭൂമിയെ സൃഷ്ടിച്ചതെന്നു'മെല്ലാം ചോദിച്ചാൽ അവർ താങ്കളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയും: ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അസീസും', എല്ലാം അറിയുന്നവനായ 'അലീമു'മായ (അല്ലാഹുവാണ്) അവയെ സൃഷ്ടിച്ചത്.
Source : QUL
10

അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും(1) നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടാക്കിത്തരികയും ചെയ്തവന്‍.

ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَجَعَلَ لَكُمۡ فِيهَا سُبُلٗا لَّعَلَّكُمۡ تَهۡتَدُونَ ۝١٠
തഫ്സീർആയത്ത് 10
നിങ്ങൾക്ക് വേണ്ടി ഭൂമിയെ ഒരുക്കി നൽകുകയും, നിങ്ങളുടെ കാൽപാദങ്ങൾ ഉറച്ചു നിൽക്കുന്ന നിലയിൽ അതിനെ സംവിധാനിക്കുകയും ചെയ്തവനായ അല്ലാഹു. ഭൂമിയിലെ പർവ്വതങ്ങളിലും താഴ്വാരങ്ങളിലും നിങ്ങളുടെ യാത്രകളിൽ നേർവഴി കണ്ടെത്താൻ പാതകൾ ഒരുക്കിയവൻ.
Source : QUL
11

ആകാശത്ത് നിന്ന് ഒരു തോത് അനുസരിച്ച് വെള്ളം വര്‍ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട് അത് മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അതുപോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തു കൊണ്ടു വരപ്പെടുന്നതാണ്‌.

وَٱلَّذِي نَزَّلَ مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٖ فَأَنشَرۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ تُخۡرَجُونَ ۝١١
തഫ്സീർആയത്ത് 11
നിങ്ങളുടെയും നിങ്ങളുടെ കന്നുകാലികളുടെയും കൃഷിയുടെയും ആവശ്യത്തിന് വേണ്ട വെള്ളം ആകാശത്ത് നിന്നു ചൊരിഞ്ഞു തന്നവൻ. അങ്ങനെ നാം ആ വെള്ളം കൊണ്ട് -ഒരു ചെടി പോലുമില്ലാതെ- ഉണങ്ങിക്കിടക്കുന്ന ഭൂമിയെ ജീവനുള്ളതാക്കി. ഉണങ്ങി വരണ്ട ഭൂമിയെ സസ്യജാലങ്ങൾ കൊണ്ട് ജീവനുള്ളതാക്കിയതു പോലെ അല്ലാഹു നിങ്ങളെയും പുനരുത്ഥാന നാളിൽ ഉയർത്തെഴുന്നേൽപ്പിക്കും.
Source : QUL
12

എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍.

وَٱلَّذِي خَلَقَ ٱلۡأَزۡوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلۡفُلۡكِ وَٱلۡأَنۡعَٰمِ مَا تَرۡكَبُونَ ۝١٢
തഫ്സീർആയത്ത് 12
വ്യത്യസ്തങ്ങളായ സർവ്വ ഇനങ്ങളെയും സൃഷ്ടിച്ചവൻ; രാത്രിയും പകലും പോലെ, പുരുഷനും സ്ത്രീയും പോലെ. നിങ്ങളുടെ യാത്രകളിൽ നിങ്ങൾക്ക് സഞ്ചരിക്കാനായി കപ്പലുകളും കന്നുകാലികളും അവൻ നിങ്ങൾക്ക് വാഹനങ്ങളാക്കി തന്നു. കടലിൽ നിങ്ങൾ കപ്പലുകളിൽ സഞ്ചരിക്കുന്നു. കരയിൽ നിങ്ങളുടെ കന്നുകാലികൾക്ക് മുകളിലും.
Source : QUL
13

അവയുടെ പുറത്ത് നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട് നിങ്ങള്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവാനും, നിങ്ങള്‍ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങള്‍ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.

لِتَسۡتَوُۥاْ عَلَىٰ ظُهُورِهِۦ ثُمَّ تَذۡكُرُواْ نِعۡمَةَ رَبِّكُمۡ إِذَا ٱسۡتَوَيۡتُمۡ عَلَيۡهِ وَتَقُولُواْ سُبۡحَٰنَ ٱلَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُۥ مُقۡرِنِينَ ۝١٣
തഫ്സീർആയത്ത് 13
ഇതെല്ലാം നിങ്ങൾക്ക് വേണ്ടി അവൻ ഒരുക്കി തന്നത് യാത്രകളിൽ ആ വാഹനങ്ങൾക്ക് മുകളിൽ നിങ്ങൾ ഇരിപ്പുറപ്പിക്കാനും, ശേഷം അവയെ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തന്ന നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹം നിങ്ങൾ ഓർക്കുന്നതിനും വേണ്ടിയാണ്. എന്നിട്ട് നിങ്ങൾ ഇപ്രകാരം നാവു കൊണ്ട് പറയുന്നതിനും: ഈ വാഹനം നമുക്കായി എളുപ്പമാക്കി നൽകിയവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അങ്ങനെ നാമിതാ അവയുടെ മുകളിൽ ഇരുപ്പുറപ്പിച്ചിരിക്കുന്നു. അല്ലാഹു ഇത് നമുക്ക് എളുപ്പമാക്കി തന്നില്ലായിരുന്നെങ്കിൽ നമുക്കിതിന് സാധിക്കുകയില്ലായിരുന്നു.
Source : QUL
14

തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.

وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ ۝١٤
തഫ്സീർആയത്ത് 14
തീർച്ചയായും നാം മരണശേഷം വിചാരണ ചെയ്യപ്പെടുകയും, പ്രതിഫലം ലഭിക്കുകയും ചെയ്യുന്നതിനായി നമ്മുടെ രക്ഷിതാവിങ്കലേക്ക് തന്നെ മടങ്ങിപ്പോകുന്നവരാകുന്നു.
Source : QUL
15

അവന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗത്തെ അവരതാ അവന്‍റെ അംശം (അഥവാ മക്കള്‍) ആക്കിവെച്ചിരിക്കുന്നു.(2) തീര്‍ച്ചയായും മനുഷ്യന്‍ പ്രത്യക്ഷമായിത്തന്നെ തികച്ചും നന്ദികെട്ടവനാകുന്നു.

وَجَعَلُواْ لَهُۥ مِنۡ عِبَادِهِۦ جُزۡءًاۚ إِنَّ ٱلۡإِنسَٰنَ لَكَفُورٞ مُّبِينٌ ۝١٥
തഫ്സീർആയത്ത് 15
സൃഷ്ടികളിൽ ചിലത് സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് ജനിച്ചു വീണതാണെന്ന് ബഹുദൈവാരാധകർ ജൽപ്പിച്ചിരിക്കുന്നു. അവർ പറഞ്ഞു: മലക്കുകൾ അല്ലാഹുവിൻറെ പുത്രിമാരാണ്. ഇത്തരം വാദങ്ങൾ ജൽപ്പിക്കുന്നവർ തീർച്ചയായും തനിച്ച നിഷേധത്തിലും വഴികേടിലും അകപ്പെട്ടവൻ തന്നെയാകുന്നു.
Source : QUL
16

അതല്ല, താന്‍ സൃഷ്ടിക്കുന്ന കൂട്ടത്തില്‍ നിന്ന് പെണ്‍മക്കളെ അവന്‍ (സ്വന്തമായി) സ്വീകരിക്കുകയും, ആണ്‍മക്കളെ നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കുകയും ചെയ്തിരിക്കുകയാണോ?

أَمِ ٱتَّخَذَ مِمَّا يَخۡلُقُ بَنَاتٖ وَأَصۡفَىٰكُم بِٱلۡبَنِينَ ۝١٦
തഫ്സീർആയത്ത് 16
അല്ലയോ ബഹുദൈവാരാധകരേ! അല്ലാഹു തൻറെ സൃഷ്ടികളിൽ നിന്ന് ചിലതിനെ തൻറെ പെണ്മക്കളായി സ്വീകരിച്ചെന്നും, നിങ്ങൾക്ക് മാത്രം പ്രത്യേകമായി ആണ്മക്കളെ നൽകിയെന്നുമാണോ നിങ്ങൾ പറയുന്നത്?! നിങ്ങളീ ജൽപ്പിക്കുന്ന വേർതിരിവ് എന്തു (മാത്രം അനീതി നിറഞ്ഞ) വേർതിരിവാണ്?!
Source : QUL
17

അവരില്‍ ഒരാള്‍ക്ക്‌, താന്‍ പരമകാരുണികന്ന് ഉപമയായി എടുത്തുകാണിക്കാറുള്ളതിനെ (പെണ്‍കുഞ്ഞിനെ)പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്‍റെ മുഖം കരുവാളിച്ചതാകുകയും അവന്‍ കുണ്ഠിതനാവുകയും ചെയ്യുന്നു.(3)

وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحۡمَٰنِ مَثَلٗا ظَلَّ وَجۡهُهُۥ مُسۡوَدّٗا وَهُوَ كَظِيمٌ ۝١٧
തഫ്സീർആയത്ത് 17
അല്ലാഹുവിന് മകളുണ്ടെന്ന് പറയുന്ന ഇവർക്കാർക്കെങ്കിലും പെൺകുട്ടി ജനിച്ചെന്ന സന്തോഷവാർത്ത അറിയിക്കപ്പെട്ടാലാകട്ടെ; അവൻറെ മുഖം കടുത്ത സങ്കടത്താലും വിഷമത്താലും കറുത്തിരുളുന്നു. അവൻറെ മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തുന്നു. അപ്പോൾ എങ്ങനെയാണ് അവൻ സ്വന്തത്തിന് വിഷമവും ദുഃഖവുമുണ്ടാക്കുന്ന ഒന്ന് അല്ലാഹുവിലേക്ക് ചേർത്തി പറയുക?!
Source : QUL
18

ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ (ന്യായം) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ(4) (അല്ലാഹുവിന് സന്താനമായി കല്‍പിക്കപ്പെടുന്നത്‌?)

أَوَمَن يُنَشَّؤُاْ فِي ٱلۡحِلۡيَةِ وَهُوَ فِي ٱلۡخِصَامِ غَيۡرُ مُبِينٖ ۝١٨
തഫ്സീർആയത്ത് 18
അലങ്കാരങ്ങളിൽ വളർത്തപ്പെടുന്ന, സ്ത്രീ സഹജമായ ഗുണങ്ങളാൽ തർക്കത്തിൽ വ്യക്തമായി സംസാരിക്കാൻ കഴിയാത്ത സ്ത്രീയെയാണോ അവർ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്നത്?!
Source : QUL
19

പരമകാരുണികന്‍റെ ദാസന്‍മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.

وَجَعَلُواْ ٱلۡمَلَٰٓئِكَةَ ٱلَّذِينَ هُمۡ عِبَٰدُ ٱلرَّحۡمَٰنِ إِنَٰثًاۚ أَشَهِدُواْ خَلۡقَهُمۡۚ سَتُكۡتَبُ شَهَٰدَتُهُمۡ وَيُسۡـَٔلُونَ ۝١٩
തഫ്സീർആയത്ത് 19
സർവ്വ വിശാലമായ കാരുണ്യമുള്ള 'റഹ്മാനാ'യ അല്ലാഹുവിൻറെ ദാസന്മാരായ മലക്കുകളെ അവർ സ്ത്രീകളാക്കിയിരിക്കുന്നു. മലക്കുകൾ സ്ത്രീകളാണെന്ന് വ്യക്തമായി ബോധ്യപ്പെടാൻ മാത്രം, അല്ലാഹു അവരെ സൃഷ്ടിക്കുന്ന വേളയിൽ ഇവർ അവിടെ സന്നിഹിതരായിരുന്നോ?! അവരുടെ ഈ സാക്ഷ്യങ്ങൾ മലക്കുകൾ രേഖപ്പെടുത്തുന്നതാണ്. അതിനെ കുറിച്ച് പരലോകത്ത് അവർ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. അവരുടെ കളവിൻറെ ശിക്ഷ അവർക്ക് അവിടെ നൽകപ്പെടുകയും ചെയ്യും.
Source : QUL
20

പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിച്ചു പറയുക മാത്രമാകുന്നു.

وَقَالُواْ لَوۡ شَآءَ ٱلرَّحۡمَٰنُ مَا عَبَدۡنَٰهُمۗ مَّا لَهُم بِذَٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا يَخۡرُصُونَ ۝٢٠
തഫ്സീർആയത്ത് 20
അല്ലാഹുവിൻറെ വിധി പ്രകാരമാണ് എല്ലാം നടക്കുന്നതെന്നതിനെ (തങ്ങളുടെ വഴികേടിന്) തെളിവാക്കി കൊണ്ട് അവർ പറയും: നാം മലക്കുകളെ ആരാധിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ നാം അവരെ ആരാധിക്കില്ലായിരുന്നു. (മലക്കുകളെ നാം ആരാധിക്കുന്നുവെങ്കിൽ അത് അല്ലാഹു അങ്ങനെ സംഭവിക്കണമെന്ന് ഉദ്ദേശിച്ചതു കൊണ്ടാണ്;) അതിനാൽ നാം മലക്കുകളെ ആരാധിക്കുന്നത് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്നാണ് അതിൻറെ അർഥം. അവരുടെ ഈ വാദം എന്തെങ്കിലും വിജ്ഞാനത്തിൻറെ അടിസ്ഥാനത്തിലല്ല. അവർ കളവു പറയുക മാത്രമാണ് ചെയ്യുന്നത്.
Source : QUL
21

അതല്ല, അവര്‍ക്ക് നാം ഇതിനു മുമ്പ് വല്ല ഗ്രന്ഥവും നല്‍കിയിട്ട് അവര്‍ അതില്‍ മുറുകെപിടിച്ച് നില്‍ക്കുകയാണോ?

أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا مِّن قَبۡلِهِۦ فَهُم بِهِۦ مُسۡتَمۡسِكُونَ ۝٢١
തഫ്സീർആയത്ത് 21
അതല്ല, നാം ഖുർആനിന് മുൻപ്, ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കാൻ അനുമതി നൽകുന്ന വല്ല വേദഗ്രന്ഥവും നൽകിയിട്ടുണ്ടോ?! അങ്ങനെ അവർ ആ ഗ്രന്ഥം മുറുകെ പിടിക്കുകയും, അതിൽ നിന്ന് തെളിവ് സ്വീകരിക്കുകയുമാണോ?!
Source : QUL
22

അല്ല, 'ഞങ്ങളുടെ പിതാക്കള്‍ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളില്‍ നേര്‍മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്‌' എന്നാണ് അവര്‍ പറഞ്ഞത്‌.

بَلۡ قَالُوٓاْ إِنَّا وَجَدۡنَآ ءَابَآءَنَا عَلَىٰٓ أُمَّةٖ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّهۡتَدُونَ ۝٢٢
തഫ്സീർആയത്ത് 22
ഇല്ല. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. മറിച്ച്, അവർ തങ്ങളുടെ അന്ധമായ അനുകരണം തെളിവാക്കുകയാണ് ചെയ്തത്. 'ഞങ്ങളുടെ പൂർവ്വപിതാക്കന്മാർ ഒരു മതവും മാർഗവും സ്വീകരിച്ചത് ഞങ്ങൾ കണ്ടു. അവർ വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. ഞങ്ങളും അവയെ ആരാധിച്ച്, അവരുടെ അതേ മാർഗത്തിൽ, അവരുടെ കാൽപ്പാടുകൾ പിൻപറ്റുന്നവരാകുന്നു.' - അവർ പറഞ്ഞു.
Source : QUL
23

അതു പോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും 'ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു' എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല.

وَكَذَٰلِكَ مَآ أَرۡسَلۡنَا مِن قَبۡلِكَ فِي قَرۡيَةٖ مِّن نَّذِيرٍ إِلَّا قَالَ مُتۡرَفُوهَآ إِنَّا وَجَدۡنَآ ءَابَآءَنَا عَلَىٰٓ أُمَّةٖ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّقۡتَدُونَ ۝٢٣
തഫ്സീർആയത്ത് 23
ഇക്കൂട്ടർ (നിന്നെ) കളവാക്കുകയും, തങ്ങളുടെ പൂർവ്വ പിതാക്കന്മാരെ അന്ധമായി അനുകരിക്കുകയും ചെയ്തതു പോലെ, - പ്രവാചകരേ, - നിനക്ക് മുൻപ് ഏതൊരു ദൂതനെ അദ്ദേഹത്തിൻറെ നാട്ടിലേക്ക് നാം നിയോഗിച്ചപ്പോഴും അവരിലെ സുഖലോലുപരായ നേതാക്കന്മാരും തലവന്മാരും ഇപ്രകാരം പറയാതിരുന്നിട്ടില്ല. അവർ പറഞ്ഞു: 'ഞങ്ങളുടെ പൂർവ്വ പിതാക്കളെ ഏതൊരു മാർഗത്തിലും മതത്തിലും ഞങ്ങൾ കണ്ടെത്തിയോ; അതേ കാൽപ്പാടുകൾ പിൻപറ്റുന്നവർ തന്നെയാണ് ഞങ്ങളും.' അതിനാൽ ഈ നിലപാട് ആദ്യം സ്വീകരിക്കുന്നവരല്ല താങ്കളുടെ സമൂഹം.
Source : QUL
24

അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം കാണിച്ചുതരുന്നതുമായി ഞാന്‍ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങള്‍ പിതാക്കളെത്തന്നെ അനുകരിക്കുകയോ?) അവര്‍ പറഞ്ഞു; നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ തീര്‍ച്ചയായും അതിനെ നിഷേധിക്കുന്നവരാകുന്നു ഞങ്ങള്‍.

۞ قَٰلَ أَوَلَوۡ جِئۡتُكُم بِأَهۡدَىٰ مِمَّا وَجَدتُّمۡ عَلَيۡهِ ءَابَآءَكُمۡۖ قَالُوٓاْ إِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ ۝٢٤
തഫ്സീർആയത്ത് 24
അവരുടെ ദൂതന്മാർ അവരോട് പറഞ്ഞു: നിങ്ങളുടെ പൂർവ്വപിതാക്കന്മാർ നിലകൊണ്ടിരുന്ന മാർഗത്തെക്കാൾ നല്ലതായ ഒരു മാർഗം ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്നാലും നിങ്ങളുടെ പിതാക്കളെ തന്നെ നിങ്ങൾ പിൻപറ്റുകയോ?! അവർ പറഞ്ഞു: നീയും നിനക്കു മുൻപുള്ള ദൂതന്മാരും നിയോഗിക്കപ്പെട്ടത് നിഷേധിക്കുന്നവരാകുന്നു ഞങ്ങൾ.
Source : QUL
25

അതിനാല്‍ അവരോട് നാം പ്രതികാരനടപടി സ്വീകരിച്ചു. അപ്പോള്‍ ആ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.

فَٱنتَقَمۡنَا مِنۡهُمۡۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ ۝٢٥
തഫ്സീർആയത്ത് 25
അപ്പോൾ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ നിഷേധിച്ച സമൂഹങ്ങളിൽ നിന്ന് നാം പകരംവീട്ടി. അവരെ നാം നശിപ്പിച്ചു കളഞ്ഞു. അപ്പോൾ തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നീ ചിന്തിക്കുക. വളരെ വേദന നിറഞ്ഞ അന്ത്യം തന്നെയായിരുന്നു അത്.
Source : QUL
26

ഇബ്രാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതുമായി ബന്ധം ഒഴിഞ്ഞവനാകുന്നു.

وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ وَقَوۡمِهِۦٓ إِنَّنِي بَرَآءٞ مِّمَّا تَعۡبُدُونَ ۝٢٦
തഫ്സീർആയത്ത് 26
അല്ലാഹുവിൻറെ റസൂലേ! ഇബ്രാഹീം അദ്ദേഹത്തിൻറെ പിതാവിനോടും സമൂഹത്തോടും ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങളീ ആരാധിക്കുന്ന വിഗ്രഹങ്ങളിൽ നിന്നെല്ലാം ഞാൻ ഒഴിവാണ്.
Source : QUL
27

എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീര്‍ച്ചയായും അവന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്‌.

إِلَّا ٱلَّذِي فَطَرَنِي فَإِنَّهُۥ سَيَهۡدِينِ ۝٢٧
തഫ്സീർആയത്ത് 27
എന്നെ സൃഷ്ടിച്ച അല്ലാഹുവൊഴികെ. തീർച്ചയായും അവനാകുന്നു എനിക്ക് നന്മയുള്ളതിലേക്ക് -അല്ലാഹുവിൻറെ നേരായ മതം പിൻപറ്റുന്നതിലേക്ക്- എന്നെ നയിക്കുന്നവൻ.
Source : QUL
28

അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ (സത്യത്തിലേക്കു) മടങ്ങേണ്ടതിനായി അതിനെ (ആ പ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു.

وَجَعَلَهَا كَلِمَةَۢ بَاقِيَةٗ فِي عَقِبِهِۦ لَعَلَّهُمۡ يَرۡجِعُونَ ۝٢٨
തഫ്സീർആയത്ത് 28
ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന ഏകദൈവാരാധനയുടെ വചനം ഇബ്രാഹീം തൻറെ സന്താനപരമ്പരകളിൽ എന്നെന്നും നിലനിൽക്കുന്ന വചനമാക്കി മാറ്റി. അതിനാൽ എല്ലാ കാലഘട്ടത്തിലും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നവർ അവരിൽ ഉണ്ടായിരിക്കും. ബഹുദൈവാരാധനയിൽ നിന്നും, തിന്മകളിൽ നിന്നും അല്ലാഹുവിലേക്ക് അവർ പശ്ചാത്തപിച്ചു മടങ്ങാൻ വേണ്ടിയത്രെ അത്.
Source : QUL
29

അല്ല, ഇക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും ഞാന്‍ ജീവിതസുഖം നല്‍കി. സത്യസന്ദേശവും, വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ഒരു ദൂതനും അവരുടെ അടുത്ത് വരുന്നത് വരെ.

بَلۡ مَتَّعۡتُ هَٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ جَآءَهُمُ ٱلۡحَقُّ وَرَسُولٞ مُّبِينٞ ۝٢٩
തഫ്സീർആയത്ത് 29
നിഷേധികളായ ഈ ബഹുദൈവാരാധകരെയും നാം പൊടുന്നനെ ശിക്ഷിക്കുകയുണ്ടായില്ല. മറിച്ച്, അവർക്കും അവരുടെ പൂർവ്വപിതാക്കന്മാർക്കും ഇഹലോകത്ത് സുഖകരമായ ജീവിതം നാം നൽകി. അങ്ങനെ അവർക്ക് ഖുർആൻ അവതരിക്കപ്പെടുകയും, സുവ്യക്തനായ ഒരു ദൂതൻ -മുഹമ്മദ് നബി -ﷺ-- അവരിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തു.
Source : QUL
30

അവര്‍ക്ക് സത്യം വന്നെത്തിയപ്പോഴാകട്ടെ അവര്‍ പറഞ്ഞു: ഇതൊരു മായാജാലമാണ്‌. തീര്‍ച്ചയായും ഞങ്ങള്‍ അതിനെ നിഷേധിക്കുന്നവരാകുന്നു.

وَلَمَّا جَآءَهُمُ ٱلۡحَقُّ قَالُواْ هَٰذَا سِحۡرٞ وَإِنَّا بِهِۦ كَٰفِرُونَ ۝٣٠
തഫ്സീർആയത്ത് 30
സത്യമാണെന്നതിൽ ഒരു സംശയവുമില്ലാത്ത ഈ ഖുർആൻ അവർക്ക് വന്നെത്തിയപ്പോഴാകട്ടെ; അവർ പറഞ്ഞു: ഇത് മുഹമ്മദ് നമ്മുടെ മേൽ ചെയ്ത ഒരു മാരണമാകുന്നു. ഞങ്ങൾ ഇതിനെ നിഷേധിക്കുന്നവരാണ്. അതിലൊരിക്കലും ഞങ്ങൾ വിശ്വസിക്കുകയില്ല.
Source : QUL
31

ഈ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്‍റെ മേല്‍ എന്തുകൊണ്ട് ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു.(5)

وَقَالُواْ لَوۡلَا نُزِّلَ هَٰذَا ٱلۡقُرۡءَانُ عَلَىٰ رَجُلٖ مِّنَ ٱلۡقَرۡيَتَيۡنِ عَظِيمٍ ۝٣١
തഫ്സീർആയത്ത് 31
നിഷേധികളായ ബഹുദൈവാരാധകർ പറഞ്ഞു: "അല്ലാഹുവിന് ഈ ഖുർആൻ മക്കയിലെയോ ത്വാഇഫിലെയോ മഹാന്മാരായ രണ്ടു വ്യക്തികളിൽ ആരുടെയെങ്കിലും മേൽ അവതരിപ്പിച്ചു കൂടായിരുന്നോ?! പകരം ദരിദ്രനും അനാഥനുമായ മുഹമ്മദിൻറെ മേൽ ഖുർആൻ അവതരിക്കപ്പെടുകയോ?!"
Source : QUL
32

അവരാണോ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം പങ്കുവെച്ചു കൊടുക്കുന്നത്‌?(6) നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ചു കൊടുത്തത്‌. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം.

أَهُمۡ يَقۡسِمُونَ رَحۡمَتَ رَبِّكَۚ نَحۡنُ قَسَمۡنَا بَيۡنَهُم مَّعِيشَتَهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَرَفَعۡنَا بَعۡضَهُمۡ فَوۡقَ بَعۡضٖ دَرَجَٰتٖ لِّيَتَّخِذَ بَعۡضُهُم بَعۡضٗا سُخۡرِيّٗاۗ وَرَحۡمَتُ رَبِّكَ خَيۡرٞ مِّمَّا يَجۡمَعُونَ ۝٣٢
തഫ്സീർആയത്ത് 32
അല്ലാഹുവിൻറെ റസൂലേ! തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് നൽകാനും, അല്ലാത്തവരിൽ നിന്ന് തടഞ്ഞു വെക്കാനും കഴിയുന്ന രൂപത്തിൽ അവരാണോ നിൻറെ രക്ഷിതാവിൻറെ കാരുണ്യം പങ്കുവെച്ചു കൊടുക്കുന്നവർ?! അതല്ല, അല്ലാഹുവാണോ?! അവരുടെ ഭൗതിക ജീവിതത്തിലെ വിഭവങ്ങൾ നാമാണ് അവർക്കിടയിൽ വീതിച്ചത്. അവരിൽ ധനികനെയും ദരിദ്രനെയും നിശ്ചയിച്ചതും നാം തന്നെ. അങ്ങനെ അവരിൽ ചിലർ മറ്റു ചിലരെ പരിഹസിക്കുന്നവരായി മാറി. നിൻറെ രക്ഷിതാവ് അവൻറെ ദാസന്മാർക്ക് പരലോകത്ത് നൽകുന്ന കാരുണ്യമാണ്, ഇവരീ സ്വരുക്കൂട്ടി വെക്കുന്ന നശ്വരമായ ഈ ഐഹികവിഭവങ്ങളെക്കാൾ എത്രയോ ഉത്തമമായിട്ടുള്ളത്.
Source : QUL
33

മനുഷ്യര്‍ ഒരേ തരത്തിലുള്ള (ദുഷിച്ച) സമുദായമായിപ്പോകുകയില്ലായിരുന്നെങ്കില്‍ പരമകാരുണികനില്‍ അവിശ്വസിക്കുന്നവര്‍ക്ക് അവരുടെ വീടുകള്‍ക്ക് വെള്ളി കൊണ്ടുള്ള മേല്‍പുരകളും, അവര്‍ക്ക് കയറിപോകാന്‍ (വെള്ളികൊണ്ടുള്ള) കോണികളും നാം ഉണ്ടാക്കികൊടുക്കുമായിരുന്നു.

وَلَوۡلَآ أَن يَكُونَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ لَّجَعَلۡنَا لِمَن يَكۡفُرُ بِٱلرَّحۡمَٰنِ لِبُيُوتِهِمۡ سُقُفٗا مِّن فِضَّةٖ وَمَعَارِجَ عَلَيۡهَا يَظۡهَرُونَ ۝٣٣
തഫ്സീർആയത്ത് 33
മനുഷ്യരെല്ലാം അല്ലാഹുവിനെ നിഷേധിക്കുന്ന ഏകതരക്കാരായി മാറില്ലായിരുന്നെങ്കിൽ അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ ഭവനങ്ങൾക്ക് വെള്ളി കൊണ്ടുള്ള മേൽപ്പുരകളും, അവർക്ക് കയറി പോകാൻ വെള്ളി കൊണ്ടുള്ള കോണികളും നാം ഉണ്ടാക്കി കൊടുക്കുമായിരുന്നു.
Source : QUL
34

അവരുടെ വീടുകള്‍ക്ക് (വെള്ളി) വാതിലുകളും അവര്‍ക്ക് ചാരിയിരിക്കാന്‍ (വെള്ളി) കട്ടിലുകളും.

وَلِبُيُوتِهِمۡ أَبۡوَٰبٗا وَسُرُرًا عَلَيۡهَا يَتَّكِـُٔونَ ۝٣٤
തഫ്സീർആയത്ത് 34
അവരെ പൊടുന്നനെ പിടികൂടുന്നതിനും, അവർക്കൊരു പരീക്ഷണവുമായി കൊണ്ട് അവരുടെ വീടുകൾക്ക് (വെള്ളി കൊണ്ടുള്ള) വാതിലുകളും, ചാരിയിരിക്കാൻ കട്ടിലുകളും നാം നൽകുമായിരുന്നു.
Source : QUL
35

സ്വര്‍ണം കൊണ്ടുള്ള അലങ്കാരവും നാം നല്‍കുമായിരുന്നു. എന്നാല്‍ അതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗം മാത്രമാകുന്നു. പരലോകം തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ളതാകുന്നു.

وَزُخۡرُفٗاۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَٱلۡأٓخِرَةُ عِندَ رَبِّكَ لِلۡمُتَّقِينَ ۝٣٥
തഫ്സീർആയത്ത് 35
അവർക്ക് നാം സ്വർണ്ണവും നൽകുമായിരുന്നു. എന്നാൽ അതെല്ലാം ഇഹലോകജീവിതത്തിലെ വിഭവങ്ങൾ മാത്രമാകുന്നു. ശാശ്വതമല്ലാത്ത ഇവയുടെ ഫലങ്ങളെല്ലാം വളരെ ചെറുതാകുന്നു. അല്ലാഹുവിൻറെ റസൂലേ! എന്നാൽ പരലോകത്ത് നിൻറെ രക്ഷിതാവിങ്കലുള്ള അനുഗ്രഹങ്ങളാകുന്നു കൂടുതൽ ഉത്തമമായിട്ടുള്ളത്. അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചും വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുന്നവർക്കാകുന്നു അവയുള്ളത്.
Source : QUL
36

പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്‌) അവന്ന് കൂട്ടാളിയായിരിക്കും

وَمَن يَعۡشُ عَن ذِكۡرِ ٱلرَّحۡمَٰنِ نُقَيِّضۡ لَهُۥ شَيۡطَٰنٗا فَهُوَ لَهُۥ قَرِينٞ ۝٣٦
തഫ്സീർആയത്ത് 36
വേണ്ടത്ര ശ്രദ്ധയോടെ ഖുർആൻ വീക്ഷിക്കാതെ, ക്രമേണ അതിൽ നിന്ന് തിരിഞ്ഞു കളയുന്നവർക്ക് ശിക്ഷയായി ഒരു പിശാചിനെ നാം ഏർപ്പെടുത്തി കൊടുക്കും. അവൻറെ വഴികേട് വർദ്ധിപ്പിച്ചു നൽകുന്ന കൂട്ടാളിയായി ആ പിശാച് അവനോടൊപ്പം ചേർന്നു നിൽക്കും.
Source : QUL
37

തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും.

وَإِنَّهُمۡ لَيَصُدُّونَهُمۡ عَنِ ٱلسَّبِيلِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ ۝٣٧
തഫ്സീർആയത്ത് 37
ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുന്നവരുടെ മേൽ അധീശത്വം നൽകപ്പെട്ട ഈ കൂട്ടാളികൾ അവരെ അല്ലാഹുവിൻറെ മതം സ്വീകരിക്കുന്നതിൽ നിന്ന് തടയും. അങ്ങനെ അവർക്ക് അല്ലാഹുവിൻറെ കൽപ്പനകൾ നിറവേറ്റാനോ, അവൻറെ വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കാനോ സാധിക്കുകയില്ല. എന്നാൽ അവർ ധരിക്കുക തങ്ങൾ സന്മാർഗം സ്വീകരിച്ചവരാണെന്നായിരിക്കും. അതു കൊണ്ട് തന്നെ അവർ ഒരിക്കലും തങ്ങളുടെ വഴികേടിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയുമില്ല.
Source : QUL
38

അങ്ങനെ നമ്മുടെ അടുത്ത് വന്നെത്തുമ്പോള്‍ (തന്‍റെ കൂട്ടാളിയായ പിശാചിനോട്‌) അവന്‍ പറയും: എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമനസ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോള്‍ ആ കൂട്ടുകാരന്‍ എത്ര ചീത്ത!

حَتَّىٰٓ إِذَا جَآءَنَا قَالَ يَٰلَيۡتَ بَيۡنِي وَبَيۡنَكَ بُعۡدَ ٱلۡمَشۡرِقَيۡنِ فَبِئۡسَ ٱلۡقَرِينُ ۝٣٨
തഫ്സീർആയത്ത് 38
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് തിരിഞ്ഞു കളഞ്ഞവൻ പരലോകത്ത് എത്തിയാൽ കടുത്ത നിരാശയോടെ പറയും: "എൻറെ സന്തതസഹചാരിയായിരുന്നവനേ! എനിക്കും നിനക്കുമിടയിൽ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള അകലമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!" എത്ര മോശം കൂട്ടുകാരനാണവൻ!
Source : QUL
39

നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കെ നിങ്ങള്‍ ശിക്ഷയില്‍ പങ്കാളികളാകുന്നു എന്ന വസ്തുത ഇന്ന് നിങ്ങള്‍ക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല.

وَلَن يَنفَعَكُمُ ٱلۡيَوۡمَ إِذ ظَّلَمۡتُمۡ أَنَّكُمۡ فِي ٱلۡعَذَابِ مُشۡتَرِكُونَ ۝٣٩
തഫ്സീർആയത്ത് 39
അന്ത്യനാളിൽ അല്ലാഹു നിഷേധികളോട് പറയും: ബഹുദൈവാരാധനയും തിന്മകളും പ്രവർത്തിച്ച് സ്വന്തത്തോട് അതിക്രമം ചെയ്തവരാണ് നിങ്ങളെല്ലാമെന്നിരിക്കെ, ഇന്നേ ദിവസം നിങ്ങൾക്കെല്ലാം ശിക്ഷയുടെ പങ്കു ലഭിക്കുന്നു എന്നത് ഒരു ഉപകാരവും നിങ്ങൾക്ക് ചെയ്യില്ല. തിന്മയിൽ നിങ്ങളുടെ പങ്കാളികളായിരുന്നവർ നിങ്ങളുടെ ശിക്ഷയിൽ നിന്ന് യാതൊരു പങ്കും സ്വയം വഹിക്കുകയില്ല.
Source : QUL
40

എന്നാല്‍ (നബിയേ,) നിനക്ക് ബധിരന്‍മാരെ കേള്‍പിക്കാനും, അന്ധന്‍മാരെയും വ്യക്തമായ ദുര്‍മാര്‍ഗത്തിലായവരെയും വഴി കാണിക്കാനും കഴിയുമോ?

أَفَأَنتَ تُسۡمِعُ ٱلصُّمَّ أَوۡ تَهۡدِي ٱلۡعُمۡيَ وَمَن كَانَ فِي ضَلَٰلٖ مُّبِينٖ ۝٤٠
തഫ്സീർആയത്ത് 40
തീർച്ചയായും ഇക്കൂട്ടർ സത്യം കേൾക്കാൻ സാധിക്കാത്ത ബധിരരും, കണ്ടറിയുവാൻ കഴിയാത്ത അന്ധരുമാകുന്നു. അപ്പോൾ -അല്ലാഹുവിൻറെ റസൂലേ!- ബധിരരെ കേൾപ്പിക്കാനും അന്ധർക്ക് വഴി കാണിക്കാനും താങ്കൾക്ക് സാധിക്കുമോ?! അല്ലെങ്കിൽ നേരായ പാതയിൽ നിന്ന് വ്യക്തമായ വഴികേടിൽ അകപ്പെട്ടിട്ടുള്ളവന് മാർഗദർശനം നൽകാൻ താങ്കൾക്ക് സാധിക്കുമോ?!
Source : QUL
41

ഇനി നിന്നെ നാം കൊണ്ടുപോകുന്ന പക്ഷം അവരുടെ നേരെ നാം ശിക്ഷാനടപടി എടുക്കുക തന്നെ ചെയ്യുന്നതാണ്‌.

فَإِمَّا نَذۡهَبَنَّ بِكَ فَإِنَّا مِنۡهُم مُّنتَقِمُونَ ۝٤١
തഫ്സീർആയത്ത് 41
ഇനി താങ്കളെ നാം അവരെ ശിക്ഷിക്കുന്നതിന് മുൻപ് മരിപ്പിക്കുകയാണെങ്കിൽ, ഇഹലോകത്തും പരലോകത്തും അവരെ ശിക്ഷക്ക് വിധേയരാക്കി കൊണ്ട് അവരിൽ നിന്ന് നാം പകരം വീട്ടുന്നതാണ്.
Source : QUL
42

അഥവാ നാം അവര്‍ക്ക് താക്കീത് നല്‍കിയത് (ശിക്ഷ) നിനക്ക് നാം കാട്ടിത്തരികയാണെങ്കിലോ നാം അവരുടെ കാര്യത്തില്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.

أَوۡ نُرِيَنَّكَ ٱلَّذِي وَعَدۡنَٰهُمۡ فَإِنَّا عَلَيۡهِم مُّقۡتَدِرُونَ ۝٤٢
തഫ്സീർആയത്ത് 42
അല്ലെങ്കിൽ നാം അവർക്ക് താക്കീത് നൽകിയ ശിക്ഷ യിൽ ചിലത് താങ്കൾക്ക് നാം കാണിച്ചു തന്നേക്കാം. അവർക്ക് മേൽ സർവ്വ ശക്തിയുമുള്ളവനാകുന്നു നാം. ഒരു നിലക്കും അവർക്ക് നമ്മെ പരാജയപ്പെടുത്തുക സാധ്യമല്ല.
Source : QUL
43

ആകയാല്‍ നിനക്ക് ബോധനം നല്‍കപ്പെട്ടത് നീ മുറുകെപിടിക്കുക. തീര്‍ച്ചയായും നീ നേരായ പാതയിലാകുന്നു.

فَٱسۡتَمۡسِكۡ بِٱلَّذِيٓ أُوحِيَ إِلَيۡكَۖ إِنَّكَ عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٤٣
തഫ്സീർആയത്ത് 43
അല്ലാഹുവിൻറെ റസൂലേ! താങ്കളുടെ റബ്ബ് ബോധനം നൽകിയതിനെ താങ്കൾ മുറുകെ പിടിക്കുക. അതനുസരിച്ച് പ്രവർത്തിക്കുക. തീർച്ചയായും താങ്കൾ ഒരവ്യക്തതയുമില്ലാത്ത സത്യപാതയിൽ തന്നെയാകുന്നു.
Source : QUL
44

തീര്‍ച്ചയായും അത് നിനക്കും നിന്‍റെ ജനതയ്ക്കും ഒരു ഉല്‍ബോധനം തന്നെയാകുന്നു. വഴിയെ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.

وَإِنَّهُۥ لَذِكۡرٞ لَّكَ وَلِقَوۡمِكَۖ وَسَوۡفَ تُسۡـَٔلُونَ ۝٤٤
തഫ്സീർആയത്ത് 44
തീർച്ചയായും ഈ ഖുർആൻ താങ്കൾക്കും താങ്കളുടെ സമൂഹത്തിനും ഒരു ആദരവ് തന്നെയാകുന്നു. അതിനാൽ നിങ്ങൾ ഇതിൽ വിശ്വസിക്കുകയും, ഇതിലെ മാർഗദർശനം പിൻപറ്റുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്തുവോ എന്ന് പരലോകത്ത് ചോദ്യം ചെയ്യപ്പെടും.
Source : QUL
45

നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ആരാധ്യരെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌.(7)

وَسۡـَٔلۡ مَنۡ أَرۡسَلۡنَا مِن قَبۡلِكَ مِن رُّسُلِنَآ أَجَعَلۡنَا مِن دُونِ ٱلرَّحۡمَٰنِ ءَالِهَةٗ يُعۡبَدُونَ ۝٤٥
തഫ്സീർആയത്ത് 45
അല്ലാഹുവിൻറെ റസൂലേ! താങ്കൾക്ക് മുൻപ് നാം അയച്ച നമ്മുടെ ദൂതന്മാരോട് ചോദിച്ചു നോക്കുക: പരമകാരുണികനായ (റഹ്മാനായ അല്ലാഹുവിന്) പുറമെ മറ്റു വല്ല ആരാധ്യന്മാരെയും ആരാധിക്കാൻ വേണ്ടി അവർക്ക് നാം നിശ്ചയിച്ചു കൊടുത്തിരുന്നോ എന്ന്.
Source : QUL
46

മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പൗരമുഖ്യന്‍മാരുടെയും അടുത്തേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിന്‍റെ ദൂതനാകുന്നു.

وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَقَالَ إِنِّي رَسُولُ رَبِّ ٱلۡعَٰلَمِينَ ۝٤٦
തഫ്സീർആയത്ത് 46
മൂസയെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിർഔൻറെയും അവൻറെ സമൂഹത്തിലെ പൗരമുഖ്യന്മാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: "തീർച്ചയായും ഞാൻ സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻറെ ദൂതനാകുന്നു."
Source : QUL
47

അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരതാ അവയെ കളിയാക്കി ചിരിക്കുന്നു.

فَلَمَّا جَآءَهُم بِـَٔايَٰتِنَآ إِذَا هُم مِّنۡهَا يَضۡحَكُونَ ۝٤٧
തഫ്സീർആയത്ത് 47
അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുക്കൽ ചെന്നപ്പോൾ അവരതിനെ പരിഹസിച്ചും ഇകഴ്ത്തിയും ചിരിച്ചു തള്ളി.
Source : QUL
48

അവര്‍ക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത് അതിന്‍റെ മുൻപ് വന്നതിനെക്കാള്‍ മഹത്തരമായിക്കൊണ്ട് തന്നെയായിരുന്നു.(8) അവര്‍ (ഖേദിച്ചു) മടങ്ങുവാന്‍ വേണ്ടി നാം അവരെ ശിക്ഷകള്‍ മുഖേന പിടികൂടുകയും ചെയ്തു.

وَمَا نُرِيهِم مِّنۡ ءَايَةٍ إِلَّا هِيَ أَكۡبَرُ مِنۡ أُخۡتِهَاۖ وَأَخَذۡنَٰهُم بِٱلۡعَذَابِ لَعَلَّهُمۡ يَرۡجِعُونَ ۝٤٨
തഫ്സീർആയത്ത് 48
മൂസ -عَلَيْهِ السَّلَامُ- കൊണ്ടു വന്നതിൻറെ സത്യത ബോധ്യപ്പെടുത്താൻ ഫിർഔനിനും അവൻറെ സമൂഹത്തിലെ പൗരപ്രമുഖർക്കും നാം കാണിച്ചു കൊടുത്ത തെളിവുകളെല്ലാം അതിനു മുൻപുള്ള തെളിവുകളെക്കാൾ മഹത്തരമായിരുന്നു. അവർ നിലകൊള്ളുന്ന നിഷേധത്തിൽ നിന്ന് മടങ്ങിവരുന്നതിനായി, ഇഹലോകത്ത് അവരെ നാം ശിക്ഷകൾ കൊണ്ടു പിടികൂടുകയും ചെയ്തു. പക്ഷേ അതൊന്നും ഒരുപകാരവും ചെയ്തില്ല.
Source : QUL
49

അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങള്‍ക്കു വേണ്ടി താങ്കള്‍ അവനോട് പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയാകുന്നു.

وَقَالُواْ يَٰٓأَيُّهَ ٱلسَّاحِرُ ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهۡتَدُونَ ۝٤٩
തഫ്സീർആയത്ത് 49
അവർക്ക് ചില ശിക്ഷകളെല്ലാം ബാധിച്ചപ്പോൾ മൂസ -عَلَيْهِ السَّلَامُ- നോട് അവർ പറഞ്ഞു: "അല്ലയോ പണ്ഡിതാ! നിന്നോട് വാഗ്ദാനം ചെയ്യപ്പെട്ടതു പോലെ, ഈ ശിക്ഷ നീക്കി തരാൻ നിൻറെ രക്ഷിതാവിനോട് നീ പ്രാർത്ഥിക്കുക! ഇത് ഞങ്ങളിൽ നിന്ന് അവൻ നീക്കം ചെയ്താൽ ഞങ്ങൾ അവനിൽ വിശ്വസിക്കുന്നതായിരിക്കും.
Source : QUL
50

എന്നിട്ട് അവരില്‍ നിന്ന് നാം ശിക്ഷ എടുത്തുകളഞ്ഞപ്പോള്‍ അവരതാ വാക്കുമാറുന്നു.

فَلَمَّا كَشَفۡنَا عَنۡهُمُ ٱلۡعَذَابَ إِذَا هُمۡ يَنكُثُونَ ۝٥٠
തഫ്സീർആയത്ത് 50
അങ്ങനെ അവരിൽ നിന്ന് ശിക്ഷ നാം മാറ്റികളഞ്ഞപ്പോൾ അവരതാ, അവരുടെ കരാറുകൾ -പാലിക്കാതെ- ലംഘിക്കുന്നവരായി മാറുന്നു.
Source : QUL
51

ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്‍റെ കീഴിലൂടെയാണ്‌. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ?

وَنَادَىٰ فِرۡعَوۡنُ فِي قَوۡمِهِۦ قَالَ يَٰقَوۡمِ أَلَيۡسَ لِي مُلۡكُ مِصۡرَ وَهَٰذِهِ ٱلۡأَنۡهَٰرُ تَجۡرِي مِن تَحۡتِيٓۚ أَفَلَا تُبۡصِرُونَ ۝٥١
തഫ്സീർആയത്ത് 51
ഫിർഔൻ തൻറെ സമൂഹത്തിൽ തൻറെ അധികാരഗർവ്വ് പ്രകടിപ്പിച്ചു കൊണ്ട് ഇപ്രകാരം വിളംബരം ചെയ്തു: എൻറെ ജനങ്ങളേ! ഈജിപ്തിൻറെ അധികാരം എനിക്കല്ലേ?! നൈൽ നദിയിൽ നിന്നൊഴുകി വരുന്ന ഈ അരുവികൾ എൻറെ കൊട്ടാരത്തിന് കീഴിലൂടെയല്ലേ ഒഴുകുന്നത്?! നിങ്ങൾ എൻറെ അധികാരം കാണുന്നില്ലേ?! എൻറെ മഹത്വം തിരിച്ചറിയുന്നില്ലേ?!
Source : QUL
52

അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയാകുന്നു.(9)

أَمۡ أَنَا۠ خَيۡرٞ مِّنۡ هَٰذَا ٱلَّذِي هُوَ مَهِينٞ وَلَا يَكَادُ يُبِينُ ۝٥٢
തഫ്സീർആയത്ത് 52
ആട്ടിയോടിക്കപ്പെട്ട, ദുർബലനായ, നന്നായി സംസാരിക്കാൻ പോലും കഴിയാത്ത മൂസയെക്കാൾ ഉത്തമനാകുന്നു ഞാൻ.
Source : QUL
53

അപ്പോള്‍ ഇവന്‍റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായിക്കൊണ്ട് മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്‌?(10)

فَلَوۡلَآ أُلۡقِيَ عَلَيۡهِ أَسۡوِرَةٞ مِّن ذَهَبٍ أَوۡ جَآءَ مَعَهُ ٱلۡمَلَٰٓئِكَةُ مُقۡتَرِنِينَ ۝٥٣
തഫ്സീർആയത്ത് 53
അല്ലാഹുവിന് അവൻ അയക്കുന്ന ദൂതൻറെ മേൽ അയാളൊരു നബിയാണെന്ന് തിരിച്ചറിയിക്കുന്ന തരത്തിൽ അദ്ദേഹത്തെ സ്വർണവളകൾ ധരിപ്പിച്ചു കൂടായിരുന്നോ?! അല്ലെങ്കിൽ അയാളോടൊപ്പം തുടരെത്തുടരെ മലക്കുകൾ വന്നു കൂടായിരുന്നോ?!
Source : QUL
54

അങ്ങനെ ഫിര്‍ഔന്‍ തന്‍റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു.

فَٱسۡتَخَفَّ قَوۡمَهُۥ فَأَطَاعُوهُۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ ۝٥٤
തഫ്സീർആയത്ത് 54
അങ്ങനെ ഫിർഔൻ തൻറെ സമൂഹത്തെ വിഡ്ഢികളാക്കി. അവർ അവൻറെ വഴികേടിൽ അവനെ പിൻപറ്റുകയും ചെയ്തു. തീർച്ചയായും അവർ അല്ലാഹുവിനെ അനുസരിക്കുവാൻ വിസമ്മതിച്ച ഒരു സമൂഹം തന്നെയായിരുന്നു.
Source : QUL
55

അങ്ങനെ അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരനടപടി സ്വീകരിച്ചു. അവരെ നാം മുക്കി നശിപ്പിച്ചു.

فَلَمَّآ ءَاسَفُونَا ٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ أَجۡمَعِينَ ۝٥٥
തഫ്സീർആയത്ത് 55
അങ്ങനെ അവർ തങ്ങളുടെ നിഷേധത്തിൽ തുടർന്നു കൊണ്ട് നമ്മെ ദേഷ്യം പിടിപ്പിച്ചപ്പോൾ നാം അവരോട് പകരം വീട്ടി. അങ്ങനെ അവരെ മുഴുവൻ നാം മുക്കി നശിപ്പിച്ചു.
Source : QUL
56

അങ്ങനെ അവരെ പൂര്‍വ്വമാതൃകയും പിന്നീട് വരുന്നവര്‍ക്ക് ഒരു ഉദാഹരണവും ആക്കിത്തീര്‍ത്തു.

فَجَعَلۡنَٰهُمۡ سَلَفٗا وَمَثَلٗا لِّلۡأٓخِرِينَ ۝٥٦
തഫ്സീർആയത്ത് 56
അങ്ങനെ ഫിർഔനെയും കൂട്ടരെയും ജനങ്ങൾക്കും നിൻറെ സമൂഹത്തിലെ നിഷേധികൾക്കും പിൻപറ്റാവുന്ന ഒരു മാതൃകയാക്കി നാം നിശ്ചിയിച്ചു. ഗുണപാഠമുൾക്കൊള്ളുന്നവർക്ക് അവരുടേതിന് സമാനമായ പ്രവൃത്തി ചെയ്തു കൊണ്ട് സമാനമായ ശിക്ഷ അവർക്ക് മേലും വന്നു ഭവിക്കാതിരിക്കുന്നതിന് അവരെ നാം ഒരു ഗുണപാഠമാക്കുകയും ചെയ്തു.
Source : QUL
57

മര്‍യമിന്‍റെ മകന്‍ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോള്‍ നിന്‍റെ ജനതയതാ അതിന്‍റെ പേരില്‍ ആര്‍ത്തുവിളിക്കുന്നു.

۞ وَلَمَّا ضُرِبَ ٱبۡنُ مَرۡيَمَ مَثَلًا إِذَا قَوۡمُكَ مِنۡهُ يَصِدُّونَ ۝٥٧
തഫ്സീർആയത്ത് 57
"തീർച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങൾ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്" എന്ന അല്ലാഹുവിൻറെ വചനത്തിൽ നസ്വാറാക്കൾ ആരാധിച്ചിരുന്ന ഈസാ -عَلَيْهِ السَّلَامُ- യും ഉൾപ്പെടുമെന്ന ധാരണയിൽ, വിഗ്രഹങ്ങളെ ആരാധിക്കുന്നത് പോലെ അദ്ദേഹത്തെ ആരാധിക്കുന്നതും അല്ലാഹു നിരോധിച്ചിട്ടുള്ളതിനാൽ -അല്ലാഹുവിൻറെ റസൂലേ!- താങ്കളുടെ സമൂഹമിതാ ആർത്തു വിളിച്ചും, അട്ടഹസിച്ചും തർക്കത്തിലേർപ്പെടുന്നു. അവർ പറയുന്നു: ഞങ്ങളുടെ ആരാധ്യവസ്തുക്കൾ ഈസായുടെ പദവിയിലാകുന്നതിൽ ഞങ്ങൾ തൃപ്തരാണ്. അപ്പോൾ അല്ലാഹു അവർക്ക് മറുപടിയായി അവതരിപ്പിച്ചു: "തീർച്ചയായും നമ്മുടെ പക്കൽ നിന്നു മുമ്പേ നന്മ ലഭിച്ചവരാരോ അവർ അതിൽ (നരകത്തിൽ) നിന്ന് അകറ്റി നിർത്തപ്പെടുന്നവരാകുന്നു."
Source : QUL
58

ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവര്‍ പറയുകയും ചെയ്തു. അവര്‍ നിന്‍റെ മുമ്പില്‍ അതെടുത്തു കാണിച്ചത് ഒരു തര്‍ക്കത്തിനായി മാത്രമാണ്‌.(11) എന്നു തന്നെയല്ല അവര്‍ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു.

وَقَالُوٓاْ ءَأَٰلِهَتُنَا خَيۡرٌ أَمۡ هُوَۚ مَا ضَرَبُوهُ لَكَ إِلَّا جَدَلَۢاۚ بَلۡ هُمۡ قَوۡمٌ خَصِمُونَ ۝٥٨
തഫ്സീർആയത്ത് 58
അവർ പറഞ്ഞു: ഞങ്ങളുടെ ആരാധ്യവസ്തുക്കളാണോ, അതല്ല ഈസയാണോ നല്ലത്?! ഇബ്നുസ്സബഅ്റയും അവനെ പോലുള്ളവരും ഈ ഉദാഹരണമൊക്കെ പറയുന്നത് സത്യം കണ്ടെത്താനുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല. മറിച്ച് തർക്കിക്കാൻ വേണ്ടി മാത്രമാണ്. പ്രകൃത്യാ താർക്കികന്മാരാണ് ഇക്കൂട്ടരെല്ലാം.
Source : QUL
59

അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു.

إِنۡ هُوَ إِلَّا عَبۡدٌ أَنۡعَمۡنَا عَلَيۡهِ وَجَعَلۡنَٰهُ مَثَلٗا لِّبَنِيٓ إِسۡرَٰٓءِيلَ ۝٥٩
തഫ്സീർആയത്ത് 59
ഈസ ബ്നു മർയം അല്ലാഹുവിൻറെ അടിമകളിൽ ഒരടിമ മാത്രമാണ്. അദ്ദേഹത്തിന് നാം പ്രവാചകത്വവും നമ്മുടെ സന്ദേശവും നൽകി അനുഗ്രഹിച്ചു. ഇസ്രാഈൽ സന്തതികൾക്ക് അല്ലാഹുവിൻറെ ശക്തിയുടെ ഉദാഹരണമായി മാറി അദ്ദേഹം; മാതാപിതാക്കളില്ലാതെ ആദമിനെ സൃഷ്ടിച്ചത് പോലെ, പിതാവില്ലാതെയാണ് ഈസയെ അല്ലാഹു സൃഷ്ടിച്ചത്.
Source : QUL
60

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ (നിങ്ങളുടെ) പിന്‍തലമുറയായിരിക്കത്തക്കവിധം നിങ്ങളില്‍ നിന്നു തന്നെ നാം മലക്കുകളെ ഭൂമിയില്‍ ഉണ്ടാക്കുമായിരുന്നു.(12)

وَلَوۡ نَشَآءُ لَجَعَلۡنَا مِنكُم مَّلَٰٓئِكَةٗ فِي ٱلۡأَرۡضِ يَخۡلُفُونَ ۝٦٠
തഫ്സീർആയത്ത് 60
അല്ലയോ ആദം സന്തതികളേ! നാം നിങ്ങളെ നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ നശിപ്പിക്കുകയും നിങ്ങൾക്ക് പകരം ഭൂമിയിൽ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കു ചേർക്കുകയും ചെയ്യാത്ത മലക്കുകളെ പിൻഗാമികളാക്കുകയും ചെയ്യുമായിരുന്നു.
Source : QUL
61

തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു.(13) അതിനാല്‍ അതിനെ (അന്ത്യസമയത്തെ)പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.

وَإِنَّهُۥ لَعِلۡمٞ لِّلسَّاعَةِ فَلَا تَمۡتَرُنَّ بِهَا وَٱتَّبِعُونِۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ ۝٦١
തഫ്സീർആയത്ത് 61
അന്ത്യനാളിൻറെ വലിയ അടയാളങ്ങളിലൊന്നാണ് ഈസ -عَلَيْهِ السَّلَامُ-. അദ്ദേഹം ലോകാവസാനത്തിന് മുന്നോടിയായി ഭൂമിയിൽ ഇറങ്ങുന്നതാണ്. അതിനാൽ അന്ത്യനാൾ സംഭവിക്കുമോ എന്നതിൽ നിങ്ങൾ സംശയിക്കേണ്ടതില്ല. ഞാൻ നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് കൊണ്ടു വന്നതിൽ നിങ്ങൾ എന്നെ പിൻപറ്റുകയും ചെയ്യുക. ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്നിരിക്കുന്ന ഈ മാർഗമാണ് ഒരു വളവുമില്ലാത്ത നേരായ പാത (സ്വിറാത്വുൽ മുസ്തഖീം).
Source : QUL
62

പിശാച് (അതില്‍ നിന്ന്‌) നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു.

وَلَا يَصُدَّنَّكُمُ ٱلشَّيۡطَٰنُۖ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ ۝٦٢
തഫ്സീർആയത്ത് 62
പിശാച് നേരായ മാർഗത്തിൽ (സ്വിറാത്വുൽ മുസ്തഖീം) നിന്ന് അവൻറെ വഞ്ചനയും ചതിയുമായി നിങ്ങളെ തടയാതിരിക്കട്ടെ. തീർച്ചയായും അവൻ നിങ്ങളോട് വ്യക്തമായ ശത്രുത വെച്ചു പുലർത്തുന്ന പ്രത്യക്ഷ ശത്രു തന്നെ.
Source : QUL
63

വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ വന്നിട്ട് ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും വിജ്ഞാനവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തികൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത് ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാന്‍ വേണ്ടിയും. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.

وَلَمَّا جَآءَ عِيسَىٰ بِٱلۡبَيِّنَٰتِ قَالَ قَدۡ جِئۡتُكُم بِٱلۡحِكۡمَةِ وَلِأُبَيِّنَ لَكُم بَعۡضَ ٱلَّذِي تَخۡتَلِفُونَ فِيهِۖ فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝٦٣
തഫ്സീർആയത്ത് 63
ഈസ -عَلَيْهِ السَّلَامُ- താൻ അല്ലാഹുവിൻറെ ദൂതനാണെന്നതിനുള്ള വ്യക്തമായ തെളിവുകളോടെ അദ്ദേഹത്തിൻറെ സമൂഹത്തിലേക്ക് ചെന്ന സന്ദർഭം. അദ്ദേഹം അവരോട് പറഞ്ഞു: അല്ലാഹുവിൽ നിന്നുള്ള പ്രവാചകത്വവുമായാണ് ഞാൻ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. മതവിഷയങ്ങളിൽ നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നതിന് വേണ്ടിയും. അതിനാൽ അല്ലാഹുവിൻറെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻറെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും നിങ്ങൾ അവനെ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ എന്നെ അനുസരിക്കുകയും ചെയ്യുക.
Source : QUL
64

തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എന്‍റെ രക്ഷിതാവും, നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ പാത.

إِنَّ ٱللَّهَ هُوَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ ۝٦٤
തഫ്സീർആയത്ത് 64
തീർച്ചയായും അല്ലാഹുവാകുന്നു എൻറെയും നിങ്ങളുടെയും രക്ഷിതാവ്. നമുക്കെല്ലാം രക്ഷിതാവായി അവനല്ലാതെ മറ്റാരുമില്ല. അതിനാൽ അവനെ മാത്രം നിങ്ങൾ നിഷ്കളങ്കമായി ആരാധിക്കുക. ഈ ഏകദൈവാരാധനയുടെ മാർഗമാണ് ഒരു വളവും ചെരിവുമില്ലാത്ത നേരായ മാർഗം (സ്വിറാത്വുൽ മുസ്തഖീം).
Source : QUL
65

എന്നിട്ട് അവര്‍ക്കിടയിലുള്ള കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ മൂലം നാശം!

فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ ظَلَمُواْ مِنۡ عَذَابِ يَوۡمٍ أَلِيمٍ ۝٦٥
തഫ്സീർആയത്ത് 65
അങ്ങനെ ഈസയുടെ വിഷയത്തിൽ നസ്വാറാക്കൾ അഭിപ്രായഭിന്നതയിലായി. അവരിൽ ചിലർ അദ്ദേഹം തന്നെയാണ് ആരാധ്യനായ ദൈവമെന്ന് പറഞ്ഞു. മറ്റു ചിലർ അദ്ദേഹം അല്ലാഹുവിൻറെ പുത്രനാണെന്ന് പറഞ്ഞു. ഇനിയും ചിലർ അദ്ദേഹവും അദ്ദേഹത്തിൻറെ മാതാവും ആരാധ്യന്മാരാണെന്ന് പറഞ്ഞു. അതിനാൽ ഈസയെ ദൈവമെന്നും ദൈവപുത്രനെന്നും തൃദൈവങ്ങളിൽ ഒരുവനെന്നുമെല്ലാം വിശേഷിപ്പിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവർക്ക് പരലോകത്ത് അവരെ കാത്തിരിക്കുന്ന വേദനയേറിയ ശിക്ഷ കൊണ്ട് നാശമുണ്ടാകട്ടെ!
Source : QUL
66

അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് ആ അന്ത്യസമയം(14) അവര്‍ക്ക് വന്നെത്തുന്നതിനെയല്ലാതെ അവര്‍ നോക്കിയിരിക്കുന്നുണ്ടോ?

هَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ۝٦٦
തഫ്സീർആയത്ത് 66
ഈസയുടെ വിഷയത്തിൽ ഭിന്നിപ്പിലായിട്ടുള്ള ഈ കക്ഷികൾ പൊടുന്നനെ അന്ത്യനാൾ അവർക്ക് മേൽ -മുൻകൂട്ടി അറിയാൻ ഇടലഭിക്കാത്ത രൂപത്തിൽ- വന്നു ഭവിക്കുന്നതല്ലാതെ മറ്റെന്താണ് കാത്തിരിക്കുന്നത്?! അങ്ങനെ അന്ത്യനാൾ വന്നുഭവിക്കുന്ന വേളയിൽ അവർ തങ്ങളുടെ നിഷേധത്തിലാണ് നിലകൊള്ളുന്നതെങ്കിൽ വേദനയേറിയ ശിക്ഷ തന്നെയായിരിക്കും അവരുടെ സങ്കേതം.
Source : QUL
67

സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.

ٱلۡأَخِلَّآءُ يَوۡمَئِذِۭ بَعۡضُهُمۡ لِبَعۡضٍ عَدُوٌّ إِلَّا ٱلۡمُتَّقِينَ ۝٦٧
തഫ്സീർആയത്ത് 67
വഴികേടിലും നിഷേധത്തിലും പരസ്പരം കൂട്ടുകാരും സുഹൃത്തുക്കളുമായിരുന്നവർ പരലോകത്ത് പരസ്പര ശത്രുക്കളായിരിക്കും. അല്ലാഹുവിൻറെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻറെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിച്ചവരൊഴികെ; അവരുടെ സുഹൃദ്ബന്ധം ശാശ്വതമായി -മുറിയാതെ- നിലകൊള്ളും.
Source : QUL
68

എന്‍റെ ദാസന്‍മാരേ, ഇന്ന് നിങ്ങള്‍ക്ക് യാതൊരു ഭയവുമില്ല. നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല.

يَٰعِبَادِ لَا خَوۡفٌ عَلَيۡكُمُ ٱلۡيَوۡمَ وَلَآ أَنتُمۡ تَحۡزَنُونَ ۝٦٨
തഫ്സീർആയത്ത് 68
അല്ലാഹു അവരോട് പറയും: എൻറെ ദാസന്മാരേ! ഭാവിയെക്കുറിച്ച് നിങ്ങൾക്കിനി ഭയമേ വേണ്ടതില്ല! ഇഹലോകത്ത് നഷ്ടപ്പെട്ടു പോയ ഐഹിക വിഭവങ്ങളോർത്ത് നിങ്ങളിനി ദുഃഖിക്കേണ്ടതുമില്ല.
Source : QUL
69

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ (നിങ്ങള്‍).

ٱلَّذِينَ ءَامَنُواْ بِـَٔايَٰتِنَا وَكَانُواْ مُسۡلِمِينَ ۝٦٩
തഫ്സീർആയത്ത് 69
അവരുടെ ദൂതൻറെ മേൽ അവതരിക്കപ്പെട്ട ഖുർആനിൽ വിശ്വസിച്ചവരും, ഖുർആനിലെ കൽപ്പനകൾ പാലിച്ചു കൊണ്ടും, വിരോധങ്ങൾ ഉപേക്ഷിച്ചും അതിന് കീഴൊതുങ്ങിയവരുമായിരുന്നു അവർ.
Source : QUL
70

നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായിക്കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.

ٱدۡخُلُواْ ٱلۡجَنَّةَ أَنتُمۡ وَأَزۡوَٰجُكُمۡ تُحۡبَرُونَ ۝٧٠
തഫ്സീർആയത്ത് 70
നിങ്ങളും നിങ്ങൾക്ക് സമാനരായ വിശ്വാസമുള്ളവരും സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക. ഒരിക്കലും അവസാനിച്ചു പോകാത്ത, നിലക്കാത്ത സുഖസൗകര്യങ്ങൾ നേടിയെടുത്തു കൊണ്ട് സന്തോഷഭരിതരായി (അവിടെ പ്രവേശിക്കുക!)
Source : QUL
71

സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരവുമായ കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.

يُطَافُ عَلَيۡهِم بِصِحَافٖ مِّن ذَهَبٖ وَأَكۡوَابٖۖ وَفِيهَا مَا تَشۡتَهِيهِ ٱلۡأَنفُسُ وَتَلَذُّ ٱلۡأَعۡيُنُۖ وَأَنتُمۡ فِيهَا خَٰلِدُونَ ۝٧١
തഫ്സീർആയത്ത് 71
സ്വർണ്ണത്തിൻറെ പാത്രങ്ങളും പിടിയില്ലാത്ത കോപ്പകളുമായി അവരുടെ സേവകന്മാർ അവരെ വലം വെച്ചു കൊണ്ടിരിക്കും. മനസ്സുകൾ ആഗ്രഹിക്കുന്നതും, കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ചകളും സ്വർഗത്തിലുണ്ട്. നിങ്ങളതിൽ ശാശ്വതമായി വസിക്കുന്നവരായിരിക്കും; ഒരിക്കലും അതിൽ നിന്ന് നിങ്ങൾ പുറത്താക്കപ്പെടുകയില്ല.
Source : QUL
72

നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വര്‍ഗമത്രെ അത്‌.

وَتِلۡكَ ٱلۡجَنَّةُ ٱلَّتِيٓ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ ۝٧٢
തഫ്സീർആയത്ത് 72
നിങ്ങൾക്ക് ഞാൻ വർണ്ണിച്ചു തന്ന ഈ സ്വർഗം; അതാകുന്നു അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ കാരണത്താൽ -അവൻറെ ഔദാര്യമായി- നിങ്ങൾക്ക് അനന്തരം നൽകുന്ന സ്വർഗം.
Source : QUL
73

നിങ്ങള്‍ക്കതില്‍ പഴങ്ങള്‍ ധാരാളമായി ഉണ്ടാകും. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കാം.

لَكُمۡ فِيهَا فَٰكِهَةٞ كَثِيرَةٞ مِّنۡهَا تَأۡكُلُونَ ۝٧٣
തഫ്സീർആയത്ത് 73
നിങ്ങൾക്കതിൽ അവസാനിക്കാത്തത്ര ധാരാളം പഴങ്ങൾ ഉണ്ടാകും. അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കും.
Source : QUL
74

തീര്‍ച്ചയായും കുറ്റവാളികള്‍ നരകശിക്ഷയില്‍ നിത്യവാസികളായിരിക്കും.

إِنَّ ٱلۡمُجۡرِمِينَ فِي عَذَابِ جَهَنَّمَ خَٰلِدُونَ ۝٧٤
തഫ്സീർആയത്ത് 74
നിഷേധവും തിന്മകളും ചെയ്തു കൂട്ടിയ അധർമ്മികൾ നരകശിക്ഷയിൽ കാലാകാലം അനന്തമായി ശിക്ഷിക്കപ്പെടുന്നതാണ്.
Source : QUL
75

അവര്‍ക്ക് അത് ലഘൂകരിച്ച് കൊടുക്കപ്പെടുകയില്ല. അവര്‍ അതില്‍ ആശയറ്റവരായിരിക്കും.

لَا يُفَتَّرُ عَنۡهُمۡ وَهُمۡ فِيهِ مُبۡلِسُونَ ۝٧٥
തഫ്സീർആയത്ത് 75
അവർക്ക് ഒരിക്കലും ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല. അല്ലാഹുവിൻറെ കാരുണ്യത്തെ കുറിച്ച് അവർ നിരാശയടഞ്ഞവരായിരിക്കും.
Source : QUL
76

നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ തന്നെയായിരുന്നു അക്രമകാരികള്‍.

وَمَا ظَلَمۡنَٰهُمۡ وَلَٰكِن كَانُواْ هُمُ ٱلظَّٰلِمِينَ ۝٧٦
തഫ്സീർആയത്ത് 76
അവരെ നരകത്തിൽ പ്രവേശിപ്പിച്ചപ്പോൾ നാമവരോട് അനീതി പ്രവർത്തിച്ചിട്ടില്ല. എന്നാൽ അവർ തന്നെയാണ് നിഷേധികളായി മാറികൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചത്.
Source : QUL
77

അവര്‍ വിളിച്ചുപറയും; ഹേ, മാലിക്‌!(15) താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേല്‍ (മരണം) വിധിക്കട്ടെ. അദ്ദേഹം (മാലിക്‌) പറയും: നിങ്ങള്‍ (ഇവിടെ) താമസിക്കേണ്ടവര്‍ തന്നെയാകുന്നു

وَنَادَوۡاْ يَٰمَٰلِكُ لِيَقۡضِ عَلَيۡنَا رَبُّكَۖ قَالَ إِنَّكُم مَّٰكِثُونَ ۝٧٧
തഫ്സീർആയത്ത് 77
നരകത്തിൻറെ കാവൽക്കാരനായ മാലികിനെ വിളിച്ചു കൊണ്ട് അവർ പറയും: ഹേ മാലിക്! നിൻറെ രക്ഷിതാവ് ഞങ്ങളെ മരിപ്പിച്ചു കൊള്ളട്ടെ! അങ്ങനെയെങ്കിലും ഞങ്ങൾക്ക് ഈ ശിക്ഷയിൽ നിന്നൊരു ആശ്വാസം ലഭിക്കട്ടെ! അപ്പോൾ മാലിക് അവരോട് മറുപടിയായി പറയും: നിങ്ങളീ ശിക്ഷയിൽ എന്നെന്നും കഴിച്ചു കൂട്ടേണ്ടവരാകുന്നു. ഇവിടെ നിങ്ങളൊരിക്കലും മരിക്കുകയില്ല. ശിക്ഷ നിങ്ങളുടെ മേൽ നിന്ന് വിട്ടു മാറുകയുമില്ല.
Source : QUL
78

(അല്ലാഹു പറയും:) തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് സത്യം കൊണ്ടുവന്നു തരികയുണ്ടായി. പക്ഷെ നിങ്ങളില്‍ അധിക പേരും സത്യത്തെ വെറുക്കുന്നവരാകുന്നു.

لَقَدۡ جِئۡنَٰكُم بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَكُمۡ لِلۡحَقِّ كَٰرِهُونَ ۝٧٨
തഫ്സീർആയത്ത് 78
ഇഹലോകത്തായിരിക്കെ ഒരു സംശയവുമില്ലാത്ത നിലയിൽ സത്യം നിങ്ങൾക്ക് നാം എത്തിച്ചു തന്നു. എന്നാൽ നിങ്ങളിൽ ബഹുഭൂരിപക്ഷവും സത്യത്തെ വെറുക്കുന്നവരാകുന്നു.
Source : QUL
79

അതല്ല, അവര്‍ (നമുക്കെതിരില്‍) വല്ല കാര്യവും തീരുമാനിച്ചിരിക്കയാണോ? എന്നാല്‍ നാം തന്നെയാകുന്നു തീരുമാനമെടുക്കുന്നവന്‍.

أَمۡ أَبۡرَمُوٓاْ أَمۡرٗا فَإِنَّا مُبۡرِمُونَ ۝٧٩
തഫ്സീർആയത്ത് 79
നബി -ﷺ- ക്കെതിരെ അവർ വല്ല തന്ത്രവും ഒരുക്കി വെച്ചിരിക്കുന്നുവെങ്കിൽ; അവരുടെ തന്ത്രത്തെ കവച്ചു വെക്കുന്ന ഒരു തീരുമാനം നാമും നിശ്ചയിച്ചു വെച്ചിരിക്കുന്നു.
Source : QUL
80

അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്‌.(16)

أَمۡ يَحۡسَبُونَ أَنَّا لَا نَسۡمَعُ سِرَّهُمۡ وَنَجۡوَىٰهُمۚ بَلَىٰ وَرُسُلُنَا لَدَيۡهِمۡ يَكۡتُبُونَ ۝٨٠
തഫ്സീർആയത്ത് 80
അവർ ധരിച്ചു വെച്ചിരിക്കുന്നത് തങ്ങളുടെ ഹൃദയങ്ങളിൽ അവർ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങൾ നാം കേൾക്കുന്നില്ലെന്നാണോ?! അല്ലെങ്കിൽ ആരുമറിയാതെ അവർ നടത്തുന്ന രഹസ്യയോഗങ്ങൾ നാം കേൾക്കുന്നില്ലെന്നാണോ?! അല്ല! നാമതെല്ലാം കേൾക്കുന്നുണ്ട്. അവരുടെ അടുക്കൽ നമ്മുടെ മലക്കുകൾ അവർ പ്രവർത്തിക്കുന്നതെല്ലാം എഴുതി വെക്കുന്നുമുണ്ട്.
Source : QUL
81

നീ പറയുക: പരമകാരുണികന് സന്താനമുണ്ടായിരുന്നെങ്കില്‍ ഞാനായിരിക്കും (അതിനെ) ആരാധിക്കുന്നവരില്‍ ഒന്നാമന്‍.

قُلۡ إِن كَانَ لِلرَّحۡمَٰنِ وَلَدٞ فَأَنَا۠ أَوَّلُ ٱلۡعَٰبِدِينَ ۝٨١
തഫ്സീർആയത്ത് 81
അല്ലാഹുവിൻറെ റസൂലേ! അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് ജൽപ്പിക്കുന്നവരോട് പറയുക: അല്ലാഹുവിന് ഒരു സന്താനമില്ല തന്നെ. ഒരു സന്താനമുണ്ടാവുക എന്നതിൽ നിന്ന് അവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിലും അവന് (യോജ്യമല്ലാത്തവയിൽ നിന്ന്) അവനെ പരിശുദ്ധപ്പെടുത്തുന്നതിലും ഞാൻ ഒന്നാമനാകുന്നു.
Source : QUL
82

എന്നാല്‍ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌, സിംഹാസനത്തിന്‍റെ നാഥന്‍ അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്ന് എത്രയോ പരിശുദ്ധനത്രെ.

سُبۡحَٰنَ رَبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبِّ ٱلۡعَرۡشِ عَمَّا يَصِفُونَ ۝٨٢
തഫ്സീർആയത്ത് 82
ആകാശഭൂമികളുടെ രക്ഷിതാവും, സിംഹാസനത്തിൻറെ രക്ഷിതാവുമായ അല്ലാഹു ഈ ബഹുദൈവാരാധകർ അവനുണ്ടെന്ന് ജൽപ്പിക്കുന്ന പങ്കുകാരിൽ നിന്നും, ഇണയിൽ നിന്നും, സന്താനത്തിൽ നിന്നും പരിശുദ്ധനായിരിക്കുന്നു.
Source : QUL
83

അതിനാല്‍ നീ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസം അവര്‍ കണ്ടുമുട്ടുന്നതു വരെ അവര്‍ അസംബന്ധങ്ങള്‍ പറയുകയും കളിതമാശയില്‍ ഏര്‍പെടുകയും ചെയ്തുകൊള്ളട്ടെ.

فَذَرۡهُمۡ يَخُوضُواْ وَيَلۡعَبُواْ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي يُوعَدُونَ ۝٨٣
തഫ്സീർആയത്ത് 83
അല്ലാഹുവിൻറെ റസൂലേ! അതിനാൽ താങ്കൾ അവരെ വിട്ടേക്കുക! തങ്ങളുടെ നിരർത്ഥകതയിൽ അവർ മുഴുകുകയും കളിച്ചു മറിയുകയും ചെയ്യട്ടെ! അവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന അന്ത്യനാളിനെ അവർ അഭിമുഖീകരിക്കുന്നത് വരെ.
Source : QUL
84

അവനാകുന്നു ആകാശത്ത് ആരാധ്യനായിട്ടുള്ളവനും, ഭൂമിയില്‍ ആരാധ്യനായിട്ടുള്ളവനും. അവനാകുന്നു യുക്തിമാനും സര്‍വ്വജ്ഞനും.

وَهُوَ ٱلَّذِي فِي ٱلسَّمَآءِ إِلَٰهٞ وَفِي ٱلۡأَرۡضِ إِلَٰهٞۚ وَهُوَ ٱلۡحَكِيمُ ٱلۡعَلِيمُ ۝٨٤
തഫ്സീർആയത്ത് 84
ആകാശങ്ങളിൽ ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ അവനത്രെ. ഭൂമിയിൽ ആരാധിക്കപ്പെടാൻ അർഹതയുള്ളവനും അവൻ തന്നെ. തൻറെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും വിധിനിർണ്ണയത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്ന 'ഹകീമും', തൻറെ സൃഷ്ടികളുടെ അവസ്ഥകൾ ഏറ്റവും നന്നായി അറിയുന്ന 'അലീമു'മത്രെ അവൻ. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.
Source : QUL
85

ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവന്‍റെ പക്കല്‍ തന്നെയാകുന്നു ആ (അന്ത്യ) സമയത്തെപറ്റിയുള്ള അറിവ്‌. അവന്‍റെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.

وَتَبَارَكَ ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا وَعِندَهُۥ عِلۡمُ ٱلسَّاعَةِ وَإِلَيۡهِ تُرۡجَعُونَ ۝٨٥
തഫ്സീർആയത്ത് 85
അല്ലാഹുവിൻറെ നന്മകളും അനുഗ്രഹവും അങ്ങേയറ്റം വർദ്ധിച്ചിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻറെയും ഏകാധിപത്യമുള്ളവനാകുന്നു അവൻ. അന്ത്യനാൾ സംഭവിക്കുന്ന സമയം അവൻറെ പക്കൽ മാത്രമാണുള്ളത്. അവനല്ലാത്ത മറ്റാർക്കും അതറിയുകയില്ല. അവനിലേക്ക് മാത്രമാണ് വിചാരണക്കും പ്രതിഫലത്തിനുമായി പരലോകത്ത് നിങ്ങൾ മടക്കപ്പെടുക.
Source : QUL
86

അവന്നു പുറമെ ഇവര്‍ ആരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ശുപാര്‍ശ അധീനപ്പെടുത്തുന്നില്ല; അറിഞ്ഞു കൊണ്ടു തന്നെ സത്യത്തിന് സാക്ഷ്യം വഹിച്ചവരൊഴികെ.(17)

وَلَا يَمۡلِكُ ٱلَّذِينَ يَدۡعُونَ مِن دُونِهِ ٱلشَّفَٰعَةَ إِلَّا مَن شَهِدَ بِٱلۡحَقِّ وَهُمۡ يَعۡلَمُونَ ۝٨٦
തഫ്സീർആയത്ത് 86
ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന ഒരാളും അല്ലാഹുവിങ്കൽ ശുപാർശ ഉടമപ്പെടുത്തുന്നില്ല. 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന വചനം അറിഞ്ഞു കൊണ്ട് സാക്ഷ്യപ്പെടുത്തിയവരൊഴികെ. ഈസയും ഉസൈറും മലക്കുകളും ഉദാഹരണം.
Source : QUL
87

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌?

وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ ۝٨٧
തഫ്സീർആയത്ത് 87
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാൽ ഉറപ്പായും അവർ പറയും: അല്ലാഹുവാണ് ഞങ്ങളെ സൃഷ്ടിച്ചതെന്ന്. അപ്പോൾ ഇതെല്ലാം അംഗീകരിച്ചതിന് ശേഷവും എങ്ങനെയാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ നിന്ന് അവർ വഴിതെറ്റിക്കപ്പെടുന്നത്?!
Source : QUL
88

എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന് അദ്ദേഹം (പ്രവാചകന്‍) പറയുന്നതും (അല്ലാഹു അറിയും.)

وَقِيلِهِۦ يَٰرَبِّ إِنَّ هَٰٓؤُلَآءِ قَوۡمٞ لَّا يُؤۡمِنُونَ ۝٨٨
തഫ്സീർആയത്ത് 88
തൻറെ സമൂഹം തന്നെ കളവാക്കുന്നതിനെ കുറിച്ചുള്ള നബി -ﷺ- യുടെ ആവലാതിയെ കുറിച്ചും അല്ലാഹുവിനറിയാം. അദ്ദേഹം പറയുന്നു: എൻറെ രക്ഷിതാവേ! തീർച്ചയായും ഈ സമൂഹം നീ അവരിലേക്ക് അയച്ചു തന്നതിൽ വിശ്വസിക്കുന്നില്ല.
Source : QUL
89

അതിനാല്‍ നീ അവരെ വിട്ടു തിരിഞ്ഞുകളയുക. 'സലാം!' എന്ന് പറയുകയും ചെയ്യുക. അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

فَٱصۡفَحۡ عَنۡهُمۡ وَقُلۡ سَلَٰمٞۚ فَسَوۡفَ يَعۡلَمُونَ ۝٨٩
തഫ്സീർആയത്ത് 89
അതിനാൽ നീ അവരിൽ നിന്ന് തിരിഞ്ഞു കളയുക! അവരുടെ ഉപദ്രവം തടുത്തു നിർത്തുന്ന വാക്ക് നീ അവരോട് പറയുക. ഇത് മക്കയിൽ സംഭവിച്ച കാര്യമാണ്. അവർ അഭിമുഖീകരിക്കാനിരിക്കുന്ന ശിക്ഷ വഴിയെ അവർ അറിഞ്ഞു കൊള്ളും.
Source : QUL